ശ്യാമള സ്റ്റുഡിയോയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഈ ചിത്രത്തില്‍ പ്രേംനസീര്‍, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, ടി. കെ. ബാലചന്ദ്രന്, മുത്തയ്യ, അടൂര്‍ ഭാസി, മുതുകുളം രാഘവന്‍പിള്ള, ജേസി, ദേവിദാസന്, കാലാക്കല്‍ കുമാരന്, പഞ്ചാബി, കടുവാക്കുളം ആന്റണി, രാമദാസു്, കെടാമംഗലം ആലി, വി. എസു്. ആചാരി, ഭരതന്, അരവിന്ദാക്ഷന്, മോഹന്‍, ഗോപാലന്, വിജയന്, ഷാജിതോമസു്, രാജലക്ഷ്മി, സുകുമാരി, സുമതി, ലക്ഷ്മി, ജാനകി എന്നിവര്‍ അഭിനയിച്ചു.
പി. ബി. മണിയം ഛായാഗ്രഹണവും, ടി. ആര്. ശ്രീനിവാസുലു ചിത്രസംയോജനവും, ബാലന് കലാസംവിധാനവും, കാസിം വസ്ത്രാലങ്കാരവും, മോഹന്‍ വേഷാലങ്കാരവും നിര്‍വ്വഹിച്ചു. നിര്‍മ്മാതാവായ പി. എ. തോമസു് തന്നെയാണു് സംവിധാനം ചെയ്തതു്.
കഥാസാരം :
വാറുണ്ണിയുടെ മകന് സണ്ണി സാവിത്രി എന്ന യുവതിയുമായി പ്രേമത്തിലായിരുന്നു. പക്ഷെ ആ ബന്ധം സാഫല്യമായില്ല. നൈരാശ്യം കൊണ്ടു് സാവിത്രി ആത്മഹത്യ ചെയ്തു. ആ ദുരന്തം സണ്ണിയുടെ മാനസികവിഭ്രാന്തിക്കു് കാരണമായി.
മകന്റെ കാര്യത്തില്‍ മനംനൊന്തുകഴിഞ്ഞ വാറുണ്ണി ധനികനല്ലാത്ത പൈലിച്ചേട്ടന്റെ മകള്‍ ചിന്നമ്മയെ പുത്രഭാര്യയായി വീട്ടിലേയ്ക്കു് കൊണ്ടുപോന്നു. ചിന്നമ്മയെ അവളുടെ പിതാവോ സണ്ണി ഒരു മാനസികരോഗിയാണെന്നു് അറിഞ്ഞിരുന്നില്ല.
തന്റെ ഭര്‍ത്താവു് ഭ്രാന്തനാണെന്നറിയുന്ന ചിന്നമ്മ ഞെട്ടിപ്പോയെങ്കിലും കര്‍ത്തവ്യനിരതയായ ഒരു നല്ല ഭാര്യയായി കഴിയുവാന്‍ അവള് തയ്യാറായി. ചിന്നമ്മയുടെ സ്നേഹവും മര്യാദയും വാറുണ്ണിയെപ്പോലും അത്ഭുതപ്പെടുത്തി.
വാറുണ്ണിയുടെ രണ്ടാമത്തെ മകനാണു മാത്യൂസു്. മാത്യൂസിന്റെ ഭാര്യയായ സോഫിയ ഒരു പച്ചപരിഷ്ക്കാരിയാണു്. സോഫിയക്കോ മാത്യൂസിനോ ചിന്നമ്മയുമായി ഇണങ്ങിച്ചേരുവാന്‍ സാധിച്ചില്ല.
ചിന്നമ്മയെ ട്രസ്റ്റിയാക്കിക്കൊണ്ടു് വാറുണ്ണി തന്റെ സ്വത്തുക്കള്‍ മുഴുവന്‍ അവളുടെ പേരിലെഴുതിവച്ചു. ചിന്നമ്മ അതറിഞ്ഞില്ല. പക്ഷെ മാത്യൂസും സോഫിയയും അവളെ തെറ്റദ്ധരിച്ചു. തരം കിട്ടുമ്പോഴൊക്കെ സണ്ണിയേയും ചിന്നമ്മയേയും അവര്‍ ഉപദ്രവിച്ചുതുടങ്ങി. സോഫിയയുടെ സഹോദരനായ ജിമ്മി ഇതിനടയില്‍ ചിന്നമ്മയെ വശത്താക്കാന്‍ ശ്രമിച്ചു. ചിന്നമ്മയേയും ജിമ്മിയേയം കൂട്ടിയിണക്കി സോഫിയപോലും അപവാദങ്ങള്‍ പരഞ്ഞു പരത്താന്‍ തുടങ്ങി.
സണ്ണിയുടെ കാര്യങ്ങള്‍ നോക്കുവാനായി അച്ചുതന് നായര്‍ എന്ന ഒരു കാര്യസ്ഥന് വീട്ടിലുണ്ടായിരുന്നു. ചിന്നമ്മയ്ക്കെതിരായി ആ വീട്ടില്‍ ആരംഭിച്ച കുരിശുയുദ്ധത്തില്‍ വാറുണ്ണിയം അച്ചുതന് നായരുമായിരുന്നു അവളുടെ താങ്ങും തണലും. വാറുണ്ണി ഇതിനിടയില്‍ മരണപ്പെട്ടു. മാത്യൂസും സോഫിയയും ചേര്‍ന്നു് അച്ചുതന് നായരെ ജോലിയില്‍ നിന്നു് പിരിച്ചുവിട്ടു.
വാറുണ്ണിയുടെ മരണശേഷം തനിക്കു് ഏക അവലംബമായിരുന്ന അച്ചുതന്നായര് കൂടി പോയപ്പോള്‍ ചിന്നമ്മ തകര്‍ന്നുപോയി.
ഗത്യന്തരമില്ലാതെ പൈലിച്ചേട്ടന് ചിന്നമ്മയെ വിളിച്ചുകൊണ്ടുപോകുവാനായി സണ്ണിയുടെ വീട്ടിലെത്തി. പക്ഷെ തന്റെ ഭര്‍ത്താവിനെ ക്രൂരരായ ഒരു പറ്റം ബന്ധുക്കളുടെ ഇടയില്‍ ഉപേക്ഷിച്ചു് പോകുവാന്‍ ചിന്നമ്മ തയ്യാറായില്ല. പൈലിച്ചേട്ടന്റെ നിര്‍ബന്ധമായ അഭ്യര്‍ത്ഥനകളൊന്നും ചിന്നമ്മയുടെ ഉറച്ച തൂരുമാനത്തെ മാറ്റുവാന്‍ പര്യാപ്തമായില്ല.
വിടനായ ജിമ്മിയുടെ പെരുമാറ്റം അസഹ്യമായിത്തീര്‍ന്നപ്പോള്‍ ചിന്നമ്മ സണ്ണിയേയും കൂട്ടി സ്വന്തം വീട്ടിലേയ്ക്കു് മടങ്ങുവാന്‍ തീരുമാനിച്ചു. മാത്യൂസിന്റേയും സോഫിയയുടേയും ക്രൂരവും നിന്ദ്യവുമായ ഉപദ്രവങ്ങളും ചിന്നമ്മയെ ഇങ്ങനെ ഒരു തീരുമാനം എടുക്കുവാന്‍ പ്രേരിപ്പിച്ചു.
അച്ചുതന് നായര്‍ ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെട്ടെങ്കിലും സ്നേഹനിധിയായ ആ നല്ല മനുഷ്യന് സണ്ണിയുടേയും ചിന്നമ്മയുടേയും കാര്യങ്ങളില്‍ അതീവതല്പ്പരനായിത്തന്നെ കഴിഞ്ഞു.
സണ്ണിയും ചിന്നമ്മയും കൂടി പൈലിച്ചേട്ടന്റെ വസതിയിലേക്കു് യാത്രയായി. ഇടയ്ക്കു് വച്ചു് തന്റെ അപ്പന്റെ ഫോട്ടോ കൂടി എടുക്കണമെന്നു് പറഞ്ഞു് സണ്ണി മടങ്ങി. അയാള്‍ റവില്പ്പാളത്തില്ക്കൂടി ഓടിത്തുടങ്ങി. ചിന്നമ്മയുടെ വിളി കേട്ടു് ഓടിയെത്തിയ അച്ചുതന് നായരും മാത്യൂസും കൂടി സണ്ണിയെ പിടികൂടുവാനായി അയാളുടെ പുറകെ ഓടി. പക്ഷെ അവര്‍ സണ്ണിയെ സമീപിക്കുന്നതിനു് മുമ്പുതന്നെ ആ അത്യാഹിതം പിണഞ്ഞു. തലക്കു് മാരകമായ മുറിവുകളേറ്റ സണ്ണി ബോധമറ്റ നിലയില്‍ ആശുപത്രിയിലായി.
ശസ്ത്രക്രിയമൂലം സണ്ണിക്കു് ബോധം വീണ്ടുകിട്ടുകയും അയാളുടെ ഭ്രാന്തു് മാറുകയും ചെയ്തു.
ആകാംഷാഭരിതയായി സണ്ണിയുടെ കിടക്കയ്ക്കരികില്‍ നിറഞ്ഞകണ്ണുകളുമായി നിന്നിരുന്ന ചിന്നമ്മയെ അയാള്‍ തിരിച്ചറിഞ്ഞു. ആഹ്ലാദത്തോടുകൂടി കട്ടിലില്‍നിന്നും ചാടി എണീറ്റു് അയാള്‍ ചിന്നമ്മയെ വാരിപ്പുണര്‍ന്നു. തലക്കേറ്റ മുറിവില്‍ നിന്നും രക്തം വാര്‍ന്നു അവശനായ സണ്ണി അതോടുകൂടി മൃതിയടഞ്ഞു.
ജിയോപിക്ചേഴ്സു് വിതരണം നടത്തിയ ഭൂമിയിലെ മാലാഖ 1965 ഒക്ടേബര് 9 നു് പദര്‍ശനം ആരംഭിച്ചു.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|