തറയിൽ തറവാടെന്നറിയപ്പെടുന്ന ഒരു ധനിക നായർ കുടുംബത്തിലെ കൊച്ചമ്മിണിയെന്ന പെൺകുട്ടിയെ അവൻ വല വീശി.അവളുടെ വിവാഹത്തിനൊരുക്കങ്ങൾ നടക്കവേ തമ്പാൻ കൊച്ചമ്മിണിയെ തട്ടിക്കൊണ്ടു പോയി.കൊച്ചമ്മിണിയുടെ തിരോധാനത്തിനു പ്രതികാരം ചെയ്യുമെന്ന് അവർ പ്രതിജ്ഞയെടുത്തു.
തമ്പാൻ കരിമൂർത്തിയ്ക്ക് കൊച്ചമ്മിണിയെ കാഴ്ച വെച്ച് വീണ്ടെടുത്ത യുവത്വവുമായി വീണ്ടും തന്റെ അന്വേഷണം ആരംഭിച്ചു.അവന്റെ അടുത്ത ഇര നബീസ എന്ന മുസ്ലിം പെൺ കിടാവാണ്.അവൻ അവളെ സമീപിച്ചു. അവളുടെ ഹൃദയം കവർന്നു. അവളുടെ വിവാഹാലോചന നടക്കെത്തന്നെ അവരൊന്നിച്ച് ഒളിച്ചോടി.
തമ്പാന്റെ അടുത്ത ഇര അന്നമ്മ എന്ന കൃസ്ത്യൻ പെൺ കുട്ടിയാണ്. തോമസ് എന്ന കോളേജ് ലെക്ചററുടെ രൂപത്തിലാണു തമ്പാൻ ഇക്കുറി ഇറങ്ങിയത്.അന്നമ്മയെ പ്രേമിച്ച് , വിവാഹം കഴിക്കാമെന്ന് വാക്കു കൊടുത്ത് അവളുമായി അവൻ കരിമൂർത്തിയുടേ കൂടാരത്തിലെത്തി.പക്ഷേ അന്നമ്മ അവിടെ നിന്ന് കുരിശ്ശിന്റെ ശക്തിയിൽ രക്ഷപെട്ടു.
സുന്ദരിയായ എത്സിയുടെ മേലും തമ്പാന്റെ പൈശാചികമായ കണ്ണുകൾ ചെന്നു പെട്ടു.ഫ്രാൻസിസ് എന്നു പേരു പറഞ്ഞ് അവളോട് അടുത്തു കൂടിയ അവൻ അവളെ കരിമൂർത്തിയുടെ കൂടാരത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി.പക്ഷേ അന്നമ്മ അതറിഞ്ഞു. എല്ലാവരെയും അറിയിച്ചു.എല്ലാവരുമൊന്നിച്ച് കൂടാരം ആക്രമിച്ചു. എത്സി സ്വന്തം മകളാണെന്ന് അറിഞ്ഞ തമ്പാൻ നടുങ്ങിത്തെറിച്ചു.
നരബലിയിലൂടെ , കന്യാദാനത്തിലൂടെ , രക്തയാഗത്തിലൂടേ ആ കഥ നീളുന്നു.താളിയോലകളിൽ തുടിച്ചു നിൽക്കുന്ന താന്ത്രിക വിദ്യയുടെ ഇതിഹാസ കഥ ! വെള്ളിത്തിരയിൽ കാണുക.
കടപ്പാട് : പാട്ടുപുസ്തകം