നല്ലൊരു ഫുട്ബാൾ താരമെന്ന നിലയിൽ വിജയന്റെ പ്രസിദ്ധി വളരാൻ തുടങ്ങിയതോടൊപ്പം തന്നെ കൊച്ചുപിള്ളയുടെ മകളായ ശ്രീദേവിക്ക് വിജയനോട് തോന്നിയ പ്രേമവും മകനായ രവീന്ദ്രനു തോന്നിയ അസൂയയും വളർന്നു വന്നു കൊണ്ടിരുന്നു. വിജയന്റെ പേരിനു കളങ്കം ചേർക്കുവാൻ വേണ്ടി രവീന്ദ്രൻ പ്രയോഗിച്ച തന്ത്രങ്ങളെല്ലാം അയാളുടെ പ്രസിദ്ധിയ്ക്കു തിളക്കം കൂട്ടുകയാണു ചെയ്തത്. ഒടുങ്ങാത്ത അമർഷവും അസൂയയും അകത്തൊതുക്കിക്കൊണ്ട് അവസരവും കാത്തിരിക്കുകയാണു രവീന്ദ്രൻ.
സമ്പന്നനായ എസ് ആർ കെ നായർ മറ്റൊരു കമ്പനി ഉടമയാണ്.ആ കമ്പനിയുടെ പേരിലും ഒരു ഫുട്ബാൾ ടീമുണ്ട്. മാത്യു കോശിയുടെ ടീമും എസ് ആർ കെ യുടെ ടീമും തമ്മിൽ പലപ്പോഴും മത്സരിച്ചിട്ടുണ്ട്.അപ്പോഴെല്ലാം തോൽവിയുടെ തൂവൽ ലഭിച്ചിരിക്കുന്നത് എന്ന് എസ് ആർ കെ കൂടുതൽ ശമ്പളവും നല്ലൊരു ഉദ്യോഗവുമായി വിജയനെ സമീപിച്ചപ്പോൾ വിജയൻ അതു തിരസ്കരിച്ചെങ്കിലും കൊച്ചുപിള്ളയുടെ നിർബന്ധം കാരണം അതു സ്വീകരിക്കേണ്ടി വന്നു.അങ്ങനെ വിജയൻ എസ് ആർ കെ യുടെ ടീമിന്റെ ക്യാപ്റ്റനായി. എസ് ആർ കെ നായർക്കൊരു മകളുണ്ട്. നേരത്തെ മുതൽ വിജയനെ ആരാധിച്ചു കഴിഞ്ഞിരുന്നവൾ ആണത്.വിജയൻ എസ് ആർ കെ യുടെ ടീമിലായപ്പോൾ അവൾക്ക് സന്തോഷമായെങ്കിലും ശ്രീദേവിക്ക് സങ്കടമായി.
വിജയന്റെ ഈ കാലുമാറൽ മാത്യു കോശിക്കു സഹിച്ചില്ല.വിജയനില്ലെങ്കിലും തന്റെ ടീം ശക്തമാണെന്ന് തെളിയിക്കാൻ വേണ്ടി എസ് ആർ കെ യുടെ ടീമുമായി മാത്യു കോശി ഒന്നു മത്സരിച്ചു നോക്കി.പക്ഷെ വിജയൻ നയിച്ചിരുന്ന എസ് ആർ കെ യുടെ ടീമിനായിരുന്നു വിജയം. മാത്യു കോശിക്കു പരിഭ്രമമായി.അതിനിടയിലാണ് ആനന്ദ് ട്രോഫിക്കു വേണ്ടിയുള്ള ടൂർണ്ണമെന്റ് വന്നത്. കഴിഞ്ഞ രണ്ടു വർഷമായി ആനന്ദ് ട്രോഫി മാത്യു കോശിയുടെ കൈവശമാണ്.ഒരു വർഷം കൂടി ജയിച്ചാൽ ട്രോഫി സ്വന്തമായി.ടൂർണ്ണമെന്റിന്റെ ഫൈനലിൽ മത്സരിക്കേണ്ടിയിരുന്നത് മാത്യു കോശിയുടെ ടീമും വിജയന്റെ നേതൃത്വത്തിലുള്ള എസ് ആർ കെ യുടെ ടീമും തമ്മിലായിരുന്നു.മാത്യു കോശിക്കു നിലയുറക്കാതെയായി.
ആനന്ദ് ട്രോഫി എന്നു പറഞ്ഞാൽ തന്റെ ഭാര്യയായ അന്നമ്മയെപ്പോലെയാണയാൾക്ക് …………… ശേഷം സ്ക്രീനിൽ
കടപ്പാട് : പാട്ടുപുസ്തകം