നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയില്‍ ശ്രദ്ധേയമായ വേഷത്തില്‍ ഉണ്ടായിരുന്നു.
(1928ൽ നാരായണക്കുറുപ്പിന്റെ പുത്രനായി ജനിച്ചു.
ശാസ്ത്രിപരീക്ഷ പാസായിരുന്നു.)
കെപിഎസിയില്‍ നിന്ന് പിരിഞ്ഞതിനു ശേഷം കായംകുളം ആസ്ഥാനമാക്കി അദ്ദേഹം
പീപ്പിൾസ് തീയേറ്റർ രൂപീകരിച്ചു.
C.G.ഗോപിനാഥ് തന്റെ പീപ്പിൾസ് തീയേറ്റർന് വേണ്ടി രചിച്ച നാടകം ആയിരുന്നു കുരുതിക്കളം.
എ.കെ.സഹദേവന് സംവിധാനം ചെയ്ത ഈ സിനിമയില്‍ സത്യന്, മധു, എസ്.പി.പിള്ള,
ബഹദൂര്‍, കോട്ടയം ചെല്ലപ്പൻ,ഷീല,അംബിക,ജോസ് പ്രകാശ് എന്നിവര്‍ അഭിനയിച്ചു.
പ്രേമനൈരാശ്യം കൊണ്ട് മാനസിക രോഗിയായ സതി എന്നാ കഥാപാത്രം
ആയിരുന്നു ഷീല.
രഘു എന്ന കാമുകനായി മധുവും ഡോക്ടർ.പവിത്രന് ആയി സത്യനും.
ചില തെറ്റിധാരണകള്‍ ഒക്കെയാണ് പ്രമേയം.
ഈ സിനിമയിലെ പാട്ടുകൾക്ക് ജയവിജയയുടെ ആദ്യകാല ഗാനങ്ങള്‍ എന്ന സവിശേഷതയും ഉണ്ട്
വിജയാ നേഴ്സിംഗ് ഹോമിന്റെ സ്ഥാപകനായ ഡോക്ടര്‍ ശേഖറിന്റെ മകള്‍ വിജയയുടെ ഭര്‍ത്താവായ ഡോക്ടര്‍ പവിത്രന് മാനസിക രോഗ ചികിത്സയില്‍ വിദേശത്തുപോയി ഉപരിപഠനം നടത്തിയ ശേഷം തിരിച്ചുവന്നു നേഴ്സിംഗ് ഹോമിൽ ജോലിയില്‍ പ്രവേശിച്ചു. രോഗികളെ പരിശോധിക്കുന്നതിനിടയിൽ പവിത്രന് സതിയെ കണ്ടു. അയാള്‍ തരിച്ചു നിന്നുപോയി.
കോളേജില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്തു് പവിത്രന് സതിയെ അഗാധമായി സ്നേഹിച്ചിരുന്നു. സതിയുടെ വീട്ടില്‍ താമസിച്ചാണു് പവിത്രന് പഠിച്ചുകൊണ്ടിരുന്നതു്. സതിയുടെ അമ്മ സതിയെക്കാള്‍ കൂടുതലായി പവിത്രനെ സ്നേഹിച്ചിരുന്നു. ഒരുനാള്‍ രാത്രിയില്‍ പവിത്രന് ആ വീട്ടില്‍നിന്നും ഒളിച്ചോടി.
പവിത്രന് സതിക്കുള്ള ചികിത്സ ആരംഭിച്ചു. നേഴ്സിംഗ് ഹോമിലെ അസിസ്റ്റന്റായ ഡോക്ടര്‍ അലക്സും ആശുപത്രി പ്യൂണായ രാമൻകുട്ടിയും നേഴ്സും എല്ലാവരും സതിയുടെ ചികിത്സാകാര്യത്തില്‍ ശ്രദ്ധാലുക്കളായിരുന്നു.
രമേശ് പല പ്രാവശ്യം തന്റെ ഭാര്യയെ കാണുവാന്‍ ആശുപത്രിയില്‍ ചെന്നു. അവിടെ അയാള്‍ പല വികൃതികളും കാണിച്ചുപോന്നു. ഒരിക്കല്‍ സതിയുടെ ശുശ്രൂഷക്കായി നിര്‍ത്തിയിരുന്ന യുവതിയെ അയാള്‍ മാനഭംഗപ്പെടുത്തുവാന്‍ ശ്രമിച്ചു. എപ്പോഴും സതിയോടു ക്രൂരമായിമാത്രം പെരുമാറിക്കൊണ്ടിരുന്ന രമേശിനെ ആശുപത്രി സന്ദര്‍ശനത്തില്‍ നിന്നും ഡോക്ടര്‍ പവിത്രന് വിലക്കി.
രഘു സതിയുടെ വിവരങ്ങള്‍ ആരായുവാന്‍ ആശുപത്രിയിലെത്തി. പവിത്രനെ കണ്ട രഘു വല്ലാതെ കോപിച്ചു. എങ്കിലും സതിയുടെ രോഗം എന്തു ത്യാഗം സഹിച്ചും ഭേദപ്പെടുത്തണമെന്ന ദൃഢനിശ്ചയം ചെയ്തിരുന്ന പവിത്രന് ശാന്തനായി രഘുവിനെ സമാധാനപ്പെടുത്തി.
സതിയുടെ ചികിത്സയില്‍ മാത്രം ശ്രദ്ധാലുവായ പവിത്രനെ, വിജയയും സംശയിച്ചു തുടങ്ങി. പവിത്രനും രഘുവുമായുണ്ടായ വാക്കേറ്റത്തിനിടയില്‍ അവിടെയെത്തിയ വിജയയുടെ സംശയങ്ങള്‍ കൂടുതല്‍ ദൃഢപ്പെട്ടു. ധര്‍മ്മസങ്കടത്തിലായ ഡോക്ടര്‍ താന്‍ സതിയുടെ വീട്ടില്‍നിന്നും പോരുവാനിടയായ സാഹചര്യം വിജയയ്ക്കു് വിശദീകരിച്ചു കൊടുത്തു. ഒരുദിവസം രാത്രിയില്‍ താന്‍ ശ്രദ്ധാലുവായി പഠിച്ചുകൊണ്ടിരുന്നപ്പോള്‍ സതിയുടെ അമ്മ മുറിയില്‍ വരികയും വികാരാവേശത്താല്‍ അയാളെ കടന്നുപിടിക്കുകയും ചെയ്തതിനാലാണു് താന്‍ ആരുമറിയാതെ ആ രാത്രിയില്‍ത്തന്നെ അവിടംവിട്ടു പോയതെന്നും അയാള്‍ വിജയയെ അറിയിച്ചു. തന്റെ വേർപാടാണു് സതിയെ ഒരു ഭ്രാന്തിയാക്കി മാറ്റിയതെന്നും അതുകൊണ്ടു് അവളെ രക്ഷിക്കുവാന്‍ വിജയയും കൂടി സഹായിക്കണമെന്നും അയാള്‍ അഭ്യർത്ഥിച്ചു.
ഡോക്ടര്‍ പവിത്രന്റെ വിദഗ്ദ്ധമായ ചികിത്സയില്‍ സതി സുഖം പ്രാപിച്ചുവന്നു. രഘുവിനു സന്തോഷവും സമാധാനവുമായി. രഘുവും രമേശും കൂടി സതിയെ തിരിച്ചുകൊണ്ടുപോകുവാനായി ആശുപത്രിയിലെത്തി.
സുഖക്കേടുകള്‍ മാറിവന്ന സതി ഡോക്ടര്‍ പവിത്രനെ തന്റെ കാമുകനെന്നപോലെ സ്നേഹിച്ചു പോന്നു. പരിപൂര്‍ണ്ണ സുഖമായ സതി, അവള് വിവാഹിതയായിക്കഴിഞ്ഞു എന്ന കാര്യം തന്നെ അറിഞ്ഞിരുന്നില്ല. ഒരു പരീക്ഷണമെന്ന നിലയില്‍ പവിത്രന് സതി വിവാഹിതയാണെന്നും രമേശ് ആണു് അവളുടെ ഭര്‍ത്താവു് എന്നുമുള്ള വിവരം അറിയിച്ചു. സതിക്കു ഭാവവ്യത്യാസം ഒന്നുമുണ്ടായില്ല. അവള് സ്വഭര്ത്താവിനോടുകൂടി പോകുവാന്‍ തയ്യാറായി.
പക്ഷെ രമേശിന്റെ ചതിയില്‍ ഗര്‍ഭിണിയായിത്തീര്‍ന്ന, സതിയുടെ പരിചരണത്തിനു നിന്ന യുവതി ആ സമയത്തു് അവിടെ വന്നുചേര്‍ന്നു. അവള് ഗര്‍ഭിണിയാണെന്നും രമേശ് ആണു് അതിനുത്തരവാദിയെന്നും അവള് ഡോക്ടറോടും സതിയോടും പറഞ്ഞു. രമേശിനു് അതു നിഷേധിക്കുവാന്‍ സാദ്ധ്യമായിരുന്നില്ല.
വ്യാകുലയായ സതി ആ യുവതിയെ രമേശിന്റെ കൈകളില്‍ ഏല്‍പ്പിച്ചിട്ടു് ഡോക്ടറോടും വിജയയോടും യാത്ര പറഞ്ഞു് സ്വസഹോദരൻ രഘുവുമായി വീട്ടിലേക്കുപോകുന്നതോടുകൂടി ചിത്രം അവസാനിക്കുന്നു.
പല പ്രാവശ്യം അഭിനയിച്ചു് പ്രശസ്തി നേടിയ 'കുരുതിക്കളം' എന്ന നാടകം സിനിമയിലേക്കുപകര്ത്തിയതു് സിനി യുനൈറ്റഡിനുവേണ്ടി കെ. സുരേന്ദ്രൻ, എ. കെ. സഹദേവന്, എം.പി. നാരായണന്, പി. കെ. തങ്കപ്പന് എന്നിവര്‍ ചേര്‍ന്നാണു്. സി. ജി. ഗോപിനാഥിന്റെ കഥയ്ക്കു് തിരനാടകവും സംഭാഷണവും അദ്ദേഹം തന്നെ രചിച്ചു. പി. ഭാസ്ക്കരന്‍ ഈ ചിത്രത്തിനുവേണ്ടി നാലു ഗാനങ്ങള്‍ എഴുതി. ജയവിജയന്മാര് ഗാനങ്ങള്‍ക്കു രാഗവും ഈണവും നല്കി. യേശുദാസ്, എസ്.ജാനകി, പി.സുശീല എന്നീ പിന്നണിഗായകര്‍ പാടി. കലാസംവിധാനം എം.പി. നാരായണനും, മേക്കപ്പ് പി.കെ. തങ്കപ്പനും, നൃത്തസംവിധാനം പാർത്ഥസാരഥി, വൈക്കം മൂര്‍ത്തി എന്നിവരും, ചിത്രസംയോജനം കെ. നാരായണനും, ഛായാഗ്രഹണം എസ്. എസ്. നാഥനും നിര്‍വ്വഹിച്ചു. ചിത്രം സംവിധാനം ചെയ്തതു് എ. കെ. സഹദേവനാണു്.
സീതാഫിലിംസ് വിതരണം ചെയ്ത കുരുതിക്കളം 13 - 4- 1969 - ൽ പ്രദര്‍ശനം ആരംഭിച്ചു.
സത്യൻ, മധു, എസ്. പി. പിള്ള, ബഹദൂര്‍, കോട്ടയം ചെല്ലപ്പൻ, ജോസ് പ്രകാശ്, കെ. എന്‍. പി. നമ്പ്യാര്‍, പറവൂര്‍ പൊതുവാള്, എം. പി. നാരായണന്, അബ്ബാസ്, വത്സന്, വി. സി. ജോസ്, ഷീല, അംബിക, ശോഭ, വനജ, നിര്‍മ്മല, പാര്‍വ്വതി, വിമല എന്നിവര്‍ അഭിനയിച്ചു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍