എന്നാൽ അജയന്റെ കണക്കുകൂട്ടലുകൾ തെറ്റുന്നതും കൈക്കുമ്പിളിലെ ജലം ചോരുംപോലെ സൌഭാഗ്യങ്ങൾ വിട്ടുപോകുന്നതുമാണ് സിനിമയിലെ വഴിത്തിരിവ്. അപ്പോൾ ശരാശരി മലയാളിയെപ്പോലെ അന്ധവിശ്വാസങ്ങൾക്കു പിന്നാലെ പോവുകയും മാനസികമായി തകരുകയുമാണിയാൾ. പണം വരവറിയാതെ ചെലവാക്കുകയോ അന്ധവിശ്വാസങ്ങൾക്ക് പിന്നാലെ പോവുകയോ ചെയ്തതാൽ ഫലം നല്ലതാകില്ല എന്ന ഉപദേശമാണ് ചിത്രം ഒടുവിൽ പറഞ്ഞുവെക്കുന്നത്. എന്തും ആവശ്യത്തിലധികം നേടണമെന്ന ഒരു മലയാളിയുടെ സ്വഭാവവിശേഷത്തിന് ചൂണ്ടികാണിക്കാൻ പറ്റുന്ന അജയചന്ദ്രന് നായരുടെ ഈ രസകരമായ ജീവിതം ദൃശ്യവല്‍ക്കരിക്കുകയാണ് കമൽ സ്വപ്നസഞ്ചാരി എന്ന സിനിമയിലൂടെ.
എഴുതിയത് : ജിജാ സുബ്രമണ്യന്‍