16-01-1952 മുതല്‍ പ്രദര്‍ശനം ആരംഭിച്ച സുഹൃത്തു് കേരളത്തില്‍ വിതരണം ചെയ്തതു് കൊച്ചിന് പിക്ചേഴ്സായിരുന്നു.
എം. എസു്. നമ്പൂതിരി, പി. കെ. ശങ്കര്‍, വി. അലക്സു്, വി. രാമചന്ദ്രന്, പി. എം. രേവമ്മ, കെ. പി. വിജയലക്ഷ്മി തുടിങ്ങയവരാണു് അഭിനയിച്ചതു്.
കഥാസാരം :
ആലുവായിലെ മാന്യവും മാതൃകാപരവുമായ ചെമ്പോലത്തറവാട്ടിലെ ഗൃഹനാഥനായ റിട്ടയര്ഡു് തഹസ്സീല്‍ദാര്‍ ശേഖരന്, പെന്‍ഷനായ ശേഷം ഗൃഹഭരണത്തില്‍ നിന്നൊഴിഞ്ഞുമാറി ജീവിച്ചു പോന്നു. ശേഖറിന്റേയും പത്നി കമലമ്മയുടേയും സന്താനങ്ങളാണു് രാജഗോപാലനും രാധാകൃഷ്ണനും. ജേഷ്ഠാനനുജന്മാരെങ്കിലും അവര്‍ ബദ്ധ വൈരികളായിരുന്നു.
സ്ഥലത്തുള്ള അനാഥാലയത്തിന്റെ സര്‍വ്വസ്വവുമായ മേരിടീച്ചര്‍ രാധാകൃഷ്ണന്റെ ട്യൂട്ടറായിരുന്നു. രാധാകൃഷ്ണന് ഉപരിപഠനാര്‍ത്ഥം മദിരാശിക്കു പോയി. തന്റെ ഏകമകള്‍ ലീലയുടെ ഭാവിയെകൂടെ കരുതാതെ പുരയിടവും ആഭരണങ്ങളും വിറ്റു് മേരിടീച്ചര്‍ സ്വസഹോദരനും രാധാകൃഷ്ണന്റെ ഉറ്റ സുഹൃത്തുമായ രാജുവിനെയും കൂടി പഠിപ്പിക്കുവാനായി മദിരാശിക്കയച്ചു. രാജു ലോകോളേജിലും രാധാകൃഷ്ണന് മെഡിക്കല്‍ കോളേജിലും ചേര്‍ന്നു.
കുടുംബ ഭരണം രാജഗോപാലനാണു് നടത്തിപ്പോന്നതു്. ഭരണമേറ്റെടുത്തതോടുകൂടി അനാവശ്യമായ കൂട്ടുകെട്ടുകളും മറ്റും അയാള്‍ക്കുണ്ടായി. അങ്ങനെ രാജഗോപാലന്‍ ദുര്‍വൃത്തനും സ്ത്രീലമ്പടനും മദ്യപാനിയുമായി മാറി.
മദിരാശി വിമന്സു് കേളേജില്‍ പഠിച്ചുകൊണ്ടിരുന്ന തൃശൂര്‍ അമ്പാടിവീട്ടിലെ വിമല എന്ന തരുണിയുമായി രാജു പരിചയപ്പെടുകയും അവര്‍ പ്രേമബദ്ധരാകുകയും ചെയ്തു.
രാധാകൃഷ്ണനും രാജുവുമായുള്ള സുഹൃത്തു്ബന്ധം രാജഗോലനിഷ്ടപ്പെട്ടില്ല. രാജുവിനെ വധിക്കുവാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു. പക്ഷെ രാജുവിനെ ഉന്നം വച്ച വെടി രാധാകൃഷ്ണനാണേറ്റതു്. എങ്കിലും അവന് മരണത്തില്‍ നിന്നും രക്ഷപെട്ടു.
നിരാശനായ രാജഗോപാലന്‍ നാട്ടില്‍ മടങ്ങിയെത്തി പല കുതന്ത്രങ്ങളുമുപയോഗിച്ചു് മേരിടീച്ചറേയും ലീലയേയും വഴിയാധാരമാക്കി. താന്‍ മൂലം ഗര്ഭവതിയായിത്തീര്ന്ന തന്റെ കുടിയാന്റെ മകള്‍ മോഹനയെ വ്യഭിചാരക്കുറ്റം ചുമത്തി നാട്ടില്‍ നിന്നും അവന് അടിച്ചോടിച്ചു.
നിരാധാരരായി മേരിയും ലീലയും അലഞ്ഞുതിരിഞ്ഞു തൃശുരില്‍ എത്തി. അമ്പാടിവീട്ടിലെ കുട്ടിച്ചട്ടമ്പിയായ കുമാരന് അവരെ തന്റെ വീട്ടില്‍ വേലക്കാരായി നിയമിച്ചു. ലീലയുടെ ആകാരസൗഷ്ഠവത്തില്‍ മതിമയങ്ങിയ കുമാരന് തന്റെ മറ്റൊരു വേലക്കാരിയുടെ സഹായത്തോടെ ബലാല്സംഗത്തിനു് മുതിര്‍ന്നു. വിസമ്മതിച്ച ലീലയെ കുമാരന് ആട്ടിയോടിച്ചു.
മദിരാശിയില്‍ നിന്നും മടങ്ങിയെത്തിയ വിമല മേരിയെ കണ്ടുമുട്ടി. പുത്രീവിരഹത്താല് ദുഃഖിതയായി കഴിയുന്ന മേരിയെ അവള് സാന്ത്വനപ്പെടുത്തിയെങ്കിലും സങ്കടം സഹിക്കാതവയ്യാതെ മേരി അവിടെ നിന്നും ഇറങ്ങിപ്പോയി.
വിമലയെ രാജഗോപാലനു വിവാഹം കഴിച്ചുകൊടുക്കുവാന്‍ കുമാരന് തീരുമാനിച്ചു. ഇതില്‍ ഹൃദയം നൊന്ത വിമല നിവൃത്തിയില്ലാതെ വിഷമിച്ചു.
മക്കളുടെ പിഴച്ച പോക്കില്‍ ഹൃദയംപൊട്ടി ശേഖരന് മരണമടഞ്ഞു. രാധാകൃഷ്ണന് വിദ്യാഭ്യാസം തുടരുവാന്‍ നവൃത്തിയില്ലാതെ വിഷമിച്ചു. രാജുവിനും ഗതിയില്ലാതെയായി. ഇവരിരുവരുടെയും ആത്മസുഹൃത്തായിരുന്ന ജയപാലന് കഴിയുന്ന സഹായം ചെയ്തു പോന്നു. എങ്കിലും രാജുവിനും രാധാകൃഷ്ണനും പഠിത്തം തുടരുവാന്‍ സാധിച്ചില്ല. ഇതിനിടയില്‍ രാധാകൃഷ്ണനുകൂടി അവകാശമുള്ള സ്വത്തുക്കള്‍ മുഴുവന്‍ രാജഗോപാലന്‍ സ്വന്തമാക്കിക്കഴിഞ്ഞിരുന്നു.
രാധാകൃഷ്ണന് രാജഗോപാലനെ നേരിടുവാന്‍ തന്നെ തീരുമാനിച്ചു. അവന് നാട്ടിലെത്തി. ഉഗ്രമായ വാക്കേറ്റങ്ങള്‍ക്കും സംഘട്ടനങ്ങള്‍ക്കും ശേഷം രാജഗോപാലന്റെ കൃത്രിമങ്ങളും വഞ്ചനകളും വെളിവാക്കപ്പെട്ടു. രാജഗോപാലനും അവന്റെ സന്തതസഹചാരിയായിക്കഴിഞ്ഞിരുന്ന കാമാരനും നിയമത്തിനടിമപ്പെടേണ്ടതായി വന്നു. തനിക്കവകാശപ്പെട്ട സ്വത്തു മുഴുവന്‍ രാധാകൃഷ്ണന്റെ കൈകളിലായി.
രാധാകൃഷ്ണന് രാജുവുമൊത്തു് മേരിടീച്ചറെ തിരക്കി പുറപ്പെട്ടു. പല വിധ അന്വേഷണങ്ങള്‍ക്കുശേഷം അവര്‍ ലീലയുടെയും മേരിടീച്ചറെയും തേടിപ്പിടിച്ചു.
ഉറ്റ സുഹൃത്തുക്കളും അവര്‍ക്കു വേണ്ടപ്പെട്ടവരും അങ്ങിനെ ഒന്നിച്ചു ചേര്‍ന്നു. രാധാകൃഷ്ണന്റെ സഹായത്തോടുകൂടി വിമലയും രാജുവുമായുള്ള വിവാഹം നടന്നു.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍