അധ്യാപികയും വിദ്യാര്‍ത്ഥി യും തമ്മിലുള്ള പ്രണയത്തിന്റെ കഥ പറഞ്ഞ 'ചാമരം' എന്ന ചിത്രത്തെ കേരളത്തിലെ പ്രേക്ഷകർ ഹൃദയത്തിലേറ്റി. 'ചാമര'ത്തിലെ ഇന്ദു മലയാളത്തിന്റെ ദുഃഖപുത്രിയായി.
ചാമരം വീശുന്ന ചൂള മരങ്ങൾക്കിടയിലൂടെ, ഗുൽമോഹർ പൂക്കൾ വീണു മയങ്ങുന്ന നടവഴികളിലൂടെ എന്നും ഒറ്റയ്ക്ക് നടക്കുന്ന ഇന്ദു സഹാദ്ധ്യാപകർക്കും കുട്ടികൾക്കും ഒരു അത്ഭുതമായിരുന്നു.സ്റ്റാഫ് റൂമിൽ പോലും ആരോടും മിണ്ടുകയില്ല.ക്ലാസ്സെടുക്കുമ്പോൾ ക്ലാസ്സ് മുറിയിൽ പ്രത്യേകിച്ച് ഒരു കുട്ടിയെപ്പോലും നോക്കുകയുമില്ല.ഹോസ്റ്റൽ മുറിയിൽ ജനാലകളെല്ലാമടച്ച് ഇരുട്ടിൽ കഴിയാൻ ഇഷ്ടപ്പെട്ടിരുന്നവൾ ഇന്ദു.വേനലവധിക്കാലത്തു പോലും സ്വന്തം നാട്ടിൽ പോകാൻ ഇന്ദു ഇഷ്ടപ്പെടാത്തതെന്താണ് ?
ഇന്ദുവിന്റെ മനസിലെന്നും ബാലനായിരുന്നു. നനുത്ത ചിരിയും പൂച്ചക്കണ്ണുകളും നിഷ്കളങ്കനുമായ ഗ്രാമീണനാണ് അവന്. ഇന്നാര്ക്ക്ന ഇന്നാരെന്ന് ദൈവം കല്ലിൽ കൊത്തിവച്ചിട്ടുണ്ടെങ്കിൽ അത് തന്റെയും ബാലേട്ടന്റെയും പേരുകളായിരിക്കുമെന്ന് ഇന്ദു മനസിൽ അടിവരയിട്ടിരുന്നു."നാഥാ നീ വരും കാലൊച്ച കേള്ക്കുരവാൻ കാതോര്ത്തുസ ഞാനിരുപ്പൂ..." ആ പാട്ടിൽ അവളുടെ ഹൃദയത്തിലെ പ്രണയാന്ദോളനങ്ങൾ അലയടിച്ചു. എന്നാൽ കാലമെന്ന ചെപ്പടിവിദ്യക്കാരൻ അവരെ രണ്ടാക്കി. മകൾ കോളജ് അധ്യാപികയായപ്പോൾ ബാലന്റെ സാമീപ്യം ഇന്ദുവിന്റെ പിതാവിന് അരോചകമായി. അവർ തമ്മിലുള്ള പ്രണയത്തിന് പിതാവ് അണകെട്ടി. ഒടുവിൽ ബാലൻ മറ്റൊരു പെണ്കുവട്ടിയെ വിവാഹം കഴിക്കേണ്ടിവന്നു. ഇരുവഴികളിലേക്കവർ പിരിഞ്ഞുപോയി
വിദ്യാര്‍ത്ഥി യായ വിനോദ് അപ്രതീക്ഷിതമായി ഇന്ദുവിന്റെ ജീവിതത്തിൽ കടന്നുവരുന്നതാണ് ചിത്രത്തിന്റെ വഴിത്തിരിവ്. കോളജിലെ ഡെയ്ഞ്ചർ ഗ്യാങ്ങില്പെിട്ട വിനോദ് ഇന്ദുവിനെ സ്നേഹിക്കുന്നു. അധ്യാപികയെയാണ് സ്നേഹിക്കുന്നതെന്ന പാപബോധം അവനില്ലായിരുന്നു. പല പ്രാവശ്യം അവന് ഇന്ദുവിനെ വീട്ടിൽ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ അവൾ ഒഴിവായി. ബാലനില്ലാത്ത ശൂന്യത പടര്ത്തു ന്ന ദുഃഖാഗ്നിക്കിടയിൽ വിനോദ് ഇന്ദുവിന് ആശ്വാസത്തിന്റെ നിറസാന്നിധ്യമാകുന്നു.
വിനോദിന്റെ ക്ഷണം സ്വീകരിച്ച് ഇന്ദു അവന്റെ വീട്ടിലെത്തുന്നു. ഇന്ദുവിനോട് തനിക്കുള്ള ഹൃദയം നിറഞ്ഞു തുളുമ്പുന്ന സ്നേഹം വിനോദ് പറയുന്നു. വിനോദിന്റെ മനസ് അടുത്തറിയുന്ന നിമിഷത്തിൽ ഇന്ദു അവനോട് കൂടുതൽ ചേര്‍ന്നു നിന്നു അവരിരുവരും ഒന്നാകുന്നു.
ബാലനു പകരം വിനോദ് ഇന്ദുവിന്റെ മനസിൽ കൂടുകെട്ടി. അധ്യാപികയും വിദ്യാര്‍ത്ഥി യും തമ്മിലുള്ള പ്രണയത്തിന്റെ വിരോധാഭാസത്തെ തള്ളിക്കളയാൻ അവൾ ധൈര്യപ്പെട്ടു. പക്ഷേ വിധി അവിടെയും അവളെ തോല്പ്പി ക്കുകയായിരുന്നു. കോളജിൽ നേരത്തെയുണ്ടായിരുന്ന ശത്രുസംഘങ്ങൾ വിനോദിനെ തേടിയെത്തി. ഒന്നും രണ്ടും പറഞ്ഞ് തല്ലായി. വിനോദിനെ അവർ ക്രൂരമായി വധിച്ചു. വിനോദിനെ തേടിയെത്തുന്ന ഇന്ദു കാണുന്നത് കണ്ണുതുറിച്ച് രക്തത്തിൽ കുളിച്ചു കിടക്കുന്ന തന്റെ പ്രിയപ്പെട്ടവനെയാണ്.
വീണ്ടും തളിര്‍ത്ത ഇന്ദുവിന്റെ ജീവിതം വിനോദിന്റെ രൂപത്തിൽ കൊഴിഞ്ഞുകിടക്കുന്ന കാഴ്ച പ്രേക്ഷകരുടെ ഹൃദയത്തെ പൊള്ളിക്കുന്നതോടെയാണ് ചിത്രം അവസാനിക്കുന്നത്.