ഉഷ. ആർക്കും കീഴടങ്ങാത്ത ഒരു തന്റേടക്കാരിപ്പെണ്ണ്.രണ്ടു മൈലക്കാളകളും ഒരു വണ്ടിയുമാണവളുടെ സ്വത്ത്.തേയിലത്തോട്ടങ്ങളിൽ നുള്ളിക്കൂട്ടുന്ന കൊളുന്ത് വണ്ടിയിൽ കയറ്റി ഫാക്ടറിയിലെ പുകപ്പുരയിലെത്തിക്കുക. അതാണവളുടെ തൊഴിൽ.ഏക ഉപജീവന മാർഗ്ഗവും.
ഒരിക്കൽ ഒരു കാറപകടത്തില്‍പ്പെട്ട് ഉഷയുടെ വണ്ടി തകർന്നു.കാള ചത്തു.എല്ലാം തകർന്ന ഉഷ കാറുടമസ്ഥനായ ഗോപാലൻ നായരെ കണ്ടു.നഷ്ടപരിഹാരം നേടാൻ. ഉഷയുടെ മുഖച്ഛായയു, ആകാരവടിവും ഗോപാലൻ നായരെ ചിന്താധീനനാക്കി.അന്തരിച്ചു പോയ തന്റെ മകളുടെ മുഖവും രൂപവും അദ്ദേഹത്തിന്റെ മനസ്സിൽ തെളിഞ്ഞു.എന്തൊരു രൂപ സാദൃശ്യം.മകളുടെ വിയോഗത്തിൽ വേദനിച്ചു കൊണ്ടിരുന്ന ആ ധനാഢ്യനു ഉഷയുടെ സാമീപ്യം മനസ്സമാധാനമുണ്ടാക്കി.അവൾക്ക് ആ മണിസൗധത്തിൽ അഭയം നൽകി.
ഉഷ ഇന്ന് അഭ്യസ്ത വിദ്യയാണ്. നർത്തകിയാണ്. ഉഷയുടെ നൃത്തത്തിന്റെ അരങ്ങേറ്റം പ്രശസ്ത വ്യക്തികളുടെ ഒരു സദസ്സിൽ കൊണ്ടാടി. കലാലോകത്ത് കോളിളക്കം സൃഷ്ടിച്ച ആ അരങ്ങേറ്റം ഒരു അന്ത്യ യാത്രയുടെ ആരംഭമായിരുന്നുവെന്ന് ആരും അറിഞ്ഞില്ല.
ഉഷയുടെ സാമീപ്യം ഗോപാലൻ നായരുടെ വേലക്കാരിക്കും സഹോദരനും ഇഷ്ടമായിരുന്നില്ല.അവർ ആരോപണങ്ങളും അപവാദങ്ങളും ഉഷയുടെ പേരിൽ കെട്ടിച്ചമച്ചു.
നൃത്ത പരിപാടികൾ കണ്ട കുമാരൻ അഭിനന്ദനങ്ങൾ അർപ്പിക്കാൻ എത്തി. ആ കൂടിക്കാഴ്ച കൂടുതൽ കുഴപ്പങ്ങൾക്കും തെറ്റിദ്ധാരണകൾക്കും ഇറ്റ വരുത്തി.പുൽമാടത്തൈൽ നിന്ന് മണിമേടയിലെത്തിയ ഉഷയുടെ ഹൃദയവ്യഥ വർദ്ധിച്ചു.സമനില തെറ്റി.അർദ്ധരാത്രിയിൽ ആരുമറിയാതെ ആ സ്നേഹസമ്പന്ന അപ്രത്യക്ഷയായി.
ഉഷയുടെ തിരോധാനം ഗോപാലൻ നായരെ അസ്വസ്ഥനാക്കി. ഉഷേ..ഉഷേ… എന്ന വിളി ആ മണിമേടയുടെ മുറികളിൽ അലയടിച്ചു. അന്ത്യ യാത്ര ആരംഭിച്ച ഉഷ ആ വിളി കേൾക്കുമോ??
കടപ്പാട് : പാട്ടു പുസ്തകം