അന്ന് അദ്ദേഹം മഹാരാജാസ് കോളെജ്ജിൽ ബി.എ.യ്ക്ക് പഠിക്കുന്നു.
വഴിക്ക് ഒരു അമ്പലത്തില്‍ വഴിപാടൊക്കെ കഴിച്ചു ദേവരാജന്‍ മാസ്റ്റരുടെ
വീട്ടില്‍ എത്തുന്നു-കലൂര്‍ ഡെന്നിസിനോടൊപ്പം.
ഇയാള്‍ എന്തെടുക്കുന്നു?-ദേവരാജന്‍ മാസ്റ്റര്‍ ചോദിച്ചു.
ബി എ.ക്ക് പഠിക്കുന്നു-ദാമോദരൻ.
ബി എ,എം.എ കൊണ്ടൊന്നും കാര്യമില്ല..കവിതയെഴുതുമോ
എന്നാണറിയേണ്ടത് എന്ന് മാഷുടെ പരിഹാസം.
ഒരു ഗാനസന്ദര്‍ഭം പറഞ്ഞു കൊടുത്തു അഞ്ചാറു ഗാനങ്ങള്‍
എഴുതി കൊണ്ട് വരാന്‍ മാസ്റ്റര്‍ പറഞ്ഞു.
പുറത്തു വന്ന ദാമോദരന്‍ ഡെന്നിസിനോടു ചോദിച്ചു:
ഇതെന്താണിത്..ഇമ്പോസിഷന്‍ എഴുതുന്നത് പോലെ പാട്ടെഴുത്തോ?
എന്തായാലും ദാമോദരന്‍ എഴുതിയ ആദ്യഗാനം തന്നെ
ദേവരാജന്‍ മാസ്റ്റര്‍ അംഗീകരിച്ചു.
മാസറ്റരുടെ മരണം വരെ നീണ്ടുനിന്ന സൗഹൃദം.
ആ അനുഭവത്തിന് നന്ദി പറഞ്ഞു കൊണ്ട് ആർ.കെ.ദാമോദരന്‍ എഴുതിയപ്പോള്‍
വായിച്ചതാണ് ഞാനിത്.