കഥാസാരം
നാട്ടിൻ പുറം , പിശുക്കൻ കച്ചവടക്കാരൻ ചാത്തു മൂപ്പർ അയാളുടെ അയാളുടെ മക്കൾ അപ്പുക്കുട്ടനും അമ്മുക്കുട്ടിയും. അയൽ വാസി കദീസുമ്മ, മക്കൾ ആലിക്കുട്ടിയും ആമീനയും വിഭിന്ന സമുദായത്തിൽ പെട്ടവരെങ്കിലും ഒരു കുടുംബാംഗങ്ങൾ എന്ന പോലെ കഴിഞ്ഞു വന്നു.ഒന്നിച്ചു വളർന്ന ആമിനയും അപ്പുക്കുട്ടനും പ്രായം തികഞ്ഞപ്പോൾ പ്രണയബദ്ധരായി. സമുദായത്തിന്റെ എതിർപ്പു ഭയന്നു ആ യുവമിഥുനങ്ങൾ നിശ്ശബ്ദ പ്രേമവുമായി നാൾ നീക്കി.പല കൊച്ചു വ്യാപാരങ്ങൾ നടത്തി പരാജയപ്പെട്ട ആലി ബോംബേയ്ക്ക്യ് തിരിച്ചു. അവിടെ പായും വിശറിയും വില്പന നടത്തി ജീവിച്ചു. ഈ കാലത്ത് ചാത്തു വയനാട്ടിൽ പോയി വന്നത് ഒരു രണ്ടാം ഭാര്യയുമായിട്ടാണ്.അപ്പുക്കുട്ടനു അവരുമായി പൊരുത്തപ്പെടുവാൻ കഴിഞ്ഞില്ല. സഹോദരിയായ അമ്മുവും കൃസ്ത്യാനിയായ കൊച്ചുഞ്ഞുമായി പ്രേമത്തിലായത് അറിഞ്ഞ അപ്പു അച്ഛനില്ലാത്ത അവസരം ണോക്കി നാട്ടുകാരുടെ ആശീർവാദവും വാങ്ങി ആ മിശ്രവിവാഹം നടത്തിക്കൊടുത്തു.ഈ വിവരമറിഞ്ഞ ചാത്തു അപ്പുവിനെ അളവിലേറെ മർദ്ദിച്ചു.ചിറ്റമ്മയായ ചിരുതയുടേ മന്ധരപ്രയോഗവും അച്ഛന്റെ മർദ്ദന മുറകളും സഹിക്കാനാവാതെ അപ്പുവും ബോംബെയ്ക്ക് പോയി.ഒരു ടയർ കമ്പനിയിൽ ഉദ്യോഗം കിട്ടിയ അപ്പു എഴുതിയും വായിച്ചും ഒരു സാഹിത്യകാരനായി വളർന്നു.സ്വന്തം ജീവിത കഥ നാടകമായി എഴുതി അതു കേരള സമാജ വാർഷികത്തിനു അവതരിപ്പിച്ചു.തന്നോടൊപ്പം അഭിനയിച്ച ഒരു സമാജ പ്രവർത്തകയായ ഉഷ അപ്പുവിനെ ജീവിത നാടകത്തിലും നായകനാക്കുവാൻ മോഹിച്ചു.പക്ഷേ ആമീനയെ ന്നൊരു യഥാർത്ഥ നായിക നാട്ടിലുണ്ടെന്ന് അപ്പു അവളെ അറിയിച്ചപ്പോൾ ഉഷ അവന്റെ സഹോദരിയായി മാറി.അച്ഛനു സുഖമില്ലെന്നറിഞ്ഞ അപ്പു നാട്ടിലേയ്ക്കു പോകാനുറച്ചു.സ്നേഹിതനെ കാണാൻ വന്ന വഴി ബോംബെയിലെ ഹിന്ദു മുസ്ലിം ലഹളയിൽ പെട്ട് ആലി മൃതിയടഞ്ഞു. ആമീനായുടെ ആഗ്രഹമനുസരിച്ച് ആലി അവൾക്ക് വാങ്ങിക്കൊടുക്കാൻ കൊതിച്ച പച്ച തട്ടവും പച്ചക്കൽ പതക്കവും അലിയുടെ പേരിൽ അപ്പു അവൾക്കു നൽകി.അപ്പുവിന്റെ മനസ്സിൽ ഒരിക്കലും മായാത്ത വിധം ആമീനയുടെ രൂപം പതിഞ്ഞു കഴിഞ്ഞിരുന്നു.പലപ്പോഴും സാമ്പത്തിക സഹായവും അപ്പു ആളറിയിക്കാതെ അവർക്കു ചെയ്തിരുന്നു.തന്റെ വീടും പുരയിടവും വിറ്റ് ആ തുക ആലിക്കുട്ടി തന്നെ ഏല്പിച്ചിരുന്നതാണെന്നും പറഞ്ഞ് കതീസുമ്മയ്കേട്കിയ ഹതഭാഗ്യനായ ആ ഉത്തമ കാമുകൻ പട്ടാളത്തിൽ നിന്നും മുടന്തനായി നാട്ടിലെത്തിക്കഴിയുന്ന അഹമ്മദു കുട്ടിയെക്കൊണ്ട് ആമീനയുടെ കഴുത്തിൽ താലി കെട്ടിച്ച് അവളെ സുഖജീവിതത്തിനു ഭാവുകങ്ങൾ നേർന്നയച്ച് ആത്മസംതൃപ്തി നേടി.
കടപ്പാട്: പാട്ടുപുസ്തകം