ആലപ്പുഴയില്‍ ജനനം. പിതാവ് പരേതനായ കമലാസനന് ,മാതാവ് ഷീലാ ദേവി. പിതാവിന്റെ അകാല വിയോഗത്തിന് ശേഷം അമ്മയുടെ ജന്മനാടായ കുട്ടനാട്ടില്‍ ജീവിതവും ആദ്യകാല വിദ്യാഭാസവും . ആലപ്പി ശ്രിധരന്‍ ഭാഗവതര്‍ ആണ് വല്യച്ചന് .
പ്ലസ്ടു പഠന ശേഷം ഒനപ്ത് വര്‍ഷക്കാല ഉത്തരേന്ത്യൻ പ്രവാസജിവിതം ഐ സി യു ടെക്നിക്കല്‍ സ്റ്റാഫ് ആയി ജീവിതവും തുടര്‍ന്നുള്ള പഠനവും
പഠന ശേഷം എച്ച് ആര് അട്മിനിസിസ്ട്ര്ഷന് മേഖലയില്‍ ഔദ്യോഗിക സേവനം അനുഷ്ടിച്ചു.
ശേഷം നാട്ടില്‍ മടങ്ങിയെത്തി കലാജിവിതത്തിന് തുടക്കം കുറിച്ചു എട്ട് ഗാനങ്ങളുടെ രചനയോടെ സാരഗിയായ് എന്ന ആലബം നിര്‍മ്മിച്ചും
മലയാള സിനിമയില്‍ ഗാനരചയിതാവ് ആയും സഹസംവിധായിക ആയും പ്രവര്‍ത്തിച്ചു.
ഉത്തരേന്ത്യന്‍ കാലഘട്ട ജിവിതം ഉരുക്കി എടുത്ത സത്തയാണ് നിണ്ട കാല സംഗീതഗവേഷണം ചെയ്ത് നേഹ ഖയാല്‍ എഴുതിയ സംഗീത് ബഹാറും,രാഗ് ബഹാറും എന്ന ഹിന്ദുസ്ഥാനി സംഗീത ഗ്രന്ഥങ്ങള്‍
കുടാതെ ഹിന്ദി ഗീതികളും ഖയാലുകളും രചിക്കുകയും പ്രമുഖ ഹിന്ദുസ്ഥാനി കച്ചേരികളില്‍ ആലപിപ്പിക്കുകയും ചെയ്തു
ലിംകാ ബുക്കില്‍ ഇടം നേടിയ മുപ്പത്തിയാറ് മണിക്കൂര്‍ നിണ്ട പൂനെ സംഗീത കച്ചേരിയിലും,യുഎസിലും ആയി ആണ് നേഹ ഖയാല്‍ എഴുതിയ ഗീതികളുടെയും ഖയാലിന്റെയും ആലാപനം നടന്നത് .
ജോഷിയുടെ 'ലൈല ഓ ലൈല' യുടെ ലൊക്കേഷനില്‍ അസിസ്റ്റന്റ്റ് ഡയറക്ടര്‍ ആയി വര്‍ക്ക് ചെയ്യുന്ന സമയത്ത് വച്ച് മോഹൻലാൽ ആണ് ആദ്യമായി ഖയാല്‍ കേള്‍ക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത് അദ്ദേഹത്തിന് സിഡി ആക്കി നല്‍കുകയും ചെയ്തു.
സുഹൃത്തുകളുടെ സിനിമാ സ്വപ്നത്തിന് വേണ്ടിയാണ് സഹസംവിധാന വേഷമണിഞ്ഞത്. പിന്നിടാണ് സ്വന്തം ആശയങ്ങളെ ദൃശ്യവൽക്കരിച്ച് കാണണമെന്ന മോഹം ഉണ്ടായത്. ജോഷി , വി കെ പ്രകാശ് തുടങ്ങിയവരുടെ അസിസ്റ്റന്റ് ആയി ആയിരുന്നു തുടക്കം.
സിനിമ, എഴുത്ത് യാത്രകള്‍ കുട്ടനാട്ടിൽ നിന്ന് ഏറെ ദുഷ്കരമായിരുന്നു. വിവാഹത്തോടെ കൊച്ചിയിലേക്ക് ചേക്കേറിയെങ്കിലും പ്രതീക്ഷിക്കാതെ വിണ്ടും ദുബായ് പ്രവാസിയായി മാറുകയായിരുന്നു.അഞ്ചു വര്‍ഷം ദുബായ് മിഡിയയില്‍ പ്രവര്‍ത്തിച്ചു The Expiry Date of love എന്ന ഇംഗ്ലീഷ് (അന്താരാഷ്ട്ര സാമൂഹ്യ അവബോധങ്ങളെ കുറിച്ചുള്ള വിഷയത്തിൽ) ഹ്രസ്യ ചിത്രം ആണ് ആദ്യ സംവിധാനം