മന്ത്രകോടിയുടെ കഥ
എസ് ആര് നായര്‍ : ചൂതുകളിയില്‍ ഇത്രമാത്രം ഭ്രമമുള്ള മറ്റൊരാളുണ്ടിവില്ല. ഇദ്ദേഹത്തിനു് ജിവതുല്യം സ്നേഹിക്കുന്ന ഒരു ഭാര്യയുണ്ടു് - സരസ്വതി. ആ ദമ്പതികള്‍ക്കു് ഒരോമനപ്പുത്രനുണ്ടു് - വേണു.
ചൂതുകളിയില്‍ നിന്നും സ്വഭര്‍ത്താവിനെ പിന്തിരിപ്പിക്കുന്നതിനവര് നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി.
അന്നൊരു ദിവസം അദ്ദേഹത്തിന്റെ വിവാഹ വാര്‍ഷികാഘോഷ ദിനമാണു്. ആ ശുഭദിനത്തില്‍ പോലും ചൂതുകളിഭ്രാന്തു് അദ്ദേഹത്തെ വിട്ടില്ല. ആ ആഘോഷദിവസത്തിന്റെ പരമപ്രാധാന്യത്തെക്കുറിച്ചു് സരസ്വതി ഭര്‍ത്താവിനെ ഓര്‍മ്മിപ്പിച്ചു. മാത്രവുമല്ല ഭദ്രമായി സൂക്ഷിച്ചു വച്ചിരുന്ന വിവാഹവേഷം അണിഞ്ഞു് ക്ഷേത്രദര്ശ്ശനത്തിനു പോകണമെന്ന വിവരവും ഭര്‍ത്താവിനെ അനുസ്മിരിപ്പിച്ചു. ഈ വേദവാക്യമൊക്കെ ആരു കേള്‍ക്കാനാണു്. തക്ക സമയത്തു തന്നെ വരാമെന്നുറപ്പു പറഞ്ഞുകൊണ്ടു് അയാള്‍ ചൂതാട്ടത്തിനു പോയി. സരസ്വതി കണ്ണുംനട്ടു കാത്തിരുന്നു. അവസാനം സ്വഭര്‍ത്താവിന്റെ ചോരപുരണ്ട കോട്ടും തന്റെ ഫോട്ടോ സൂക്ഷിച്ചിരുന്ന ലോക്കറ്റോടുകൂടിയ ഒരു ചെയിനും മാത്രമാണവര്‍ക്കു കാണാന്‍ കഴിഞ്ഞതു്.
പോലീസ് സൂപ്രണ്ടു് ഭാസ്കരമേനോന്റെ ഒരു സഹോദരനും നായരുടെ ചൂതുകളിയില്‍ പങ്കെടുക്കുക പതിവായിരുന്നു. യാദൃശ്ചികമായി അവരിരുവരും തമ്മില്‍ ഒരു കലഹമുണ്ടാവുകയും നായര്‍ ആ ചൂതുകളി പങ്കാളിയെ വകവരുത്തുകയുമാണുണ്ടായതു്. പോലീസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള ശ്രമത്തിനിടയില്‍ നായര്‍ ട്രെയിന്‍ കയറി മരണമടഞ്ഞു. കൊലപാതകിയായ തന്റെ ഭര്‍ത്താവിന്റെ മരണശേഷം സരസ്വതി താമസസ്ഥലം മാറ്റി.
കാലങ്ങള്‍ അങ്ങിനെ കഴിഞ്ഞുകൊണ്ടിരുന്നു. ഇതിനിടയില്‍ ഒരു കൊള്ളസംഘത്തെപ്പറ്റി അന്വേഷിക്കുന്നതിനു് ഡല്‍ഹിയില്‍ നിന്നും രഹസ്യപ്പോലീസ് ഇന്‍സ്പെക്ടര്‍ അവിടെ വന്നു. സരസ്വതി അയാളെ തിരിച്ചറിഞ്ഞു് തന്റെ ഭര്‍ത്താവു് ധരിച്ചിരുന്ന ലോക്കറ്റു് അയാള്‍ക്കു കൊടുത്തു. ആ ലോക്കറ്റില്‍ സരസ്വതിയുടെയും നായരുടെയു ഫോട്ടോ ഉള്‍ക്കൊണ്ടിരുന്നു.
സരസ്വതി ഒരു ആശുപത്രിയില്‍ നഴ്സായി സേവനമനുഷ്ഠിച്ചുവന്നിരുന്നു.
പോലീസ് സൂപ്രണ്ടു് ഭാസ്ക്കരമേനോന്റെ സഹോദരനു് ശാലീന സുന്ദരിയായ ഒരു മകളുണ്ടു് - വത്സല.
വേണുവും വത്സലയും കാമുകീകാമുകന്മാരായി.
സ്വാമീസ് ജൂവലറി എന്ന സ്വര്‍ണ്ണാഭരണ വ്യാപാരശാലയിലെ സ്വാമിക്കു് കൊള്ളക്കൂട്ടവുമായി ബന്ധമുണ്ടെന്നു വേണു സംശയിച്ചിരുന്നു. വേണു ഭയഭക്തിപൂരസ്സരം സ്വാമിജിയെ സമീപിച്ചു.
ഇവിടെ സി ഐ ഡി ഇന്‍സ്പെക്ടറെ വാളെറിഞ്ഞു് നിഗ്രഹിക്കുന്നതിനു് സ്വാമിജി തന്റെ അനുചരനായ വക്രമനെ നിയോഗിച്ചിരുന്നു. തന്റെ യജമാനന്റെ നിര്‍ദ്ദേശം അനുസരിച്ചു് വിക്രമന് വിട്ട ഖഡ്ഗം വേണുവില്‍ നിപതിക്കുവാന്‍ ഭാവിക്കുന്നതിന്നിടയില് വന്നു കയറിയ സ്വാമിജി മാരകമായ മുറിവുകളോടെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു.
സരസ്വതി ജോലി നോക്കിവരുന്ന ആ ഹോസ്പിറ്റലിലാണു് സ്വാമിജി ചെന്നു പെട്ടതു്. സ്വാമിജിയില്‍ സരസ്വതിക്കും എന്തോ ബലമായ സംശയങ്ങളുണ്ടായി.
കഥകള്‍ നിറഞ്ഞ സംഭവങ്ങള്‍. സരസ്വതിയുടെ മാനസിക നില അതിന്റെ ഉച്ചകോടിയിലെത്തി. അവള്‍ക്കിരുവശവും കത്തിയെരിയുന്ന അഗ്നിജ്വാലകള്‍. പുത്രസ്നേഹം ഒരു ഭാഗത്തു്. ഭര്‍ത്തൃഭക്തി മറുഭാഗത്തു്. വൈകാരിക സംഘട്ടനങ്ങള്‍ കൊണ്ടു വീര്‍പ്പുമുട്ടുന്ന സരസ്വതിയ്ക്കു് ഒരു നിര്‍മ്മല മാതാവിന്റെയും ഭാര്യയുടെയും കര്‍ത്തവ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുമോ.
മാനവമാനസത്തെ മഥിക്കുന്ന മന്ത്രകോടി അതിനു മറുപടി പറയട്ടെ.
തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : ഈ സിനിമയുടെ പാട്ടുപുസ്തകം.
|