പാച്ചന്റെ ജീവിതാഭിലാഷം തന്റെ സഹോദരിയായ സുശീലയെ മാന്യമായ ഒരു സ്ഥലത്ത് വിവാഹം കഴിച്ച് അയക്കുകയാണ് . സുശീലയെ സുരേഷ് ഒരു ദിവസം കണ്ടു മുട്ടി.തന്റെ ആത്മസുഹൃത്തായ പാച്ചനെ ഏതെങ്കിലും വിധത്തിൽ സഹായിക്കുക എന്നതായിരുന്നു സുരേഷിന്റെ തീരുമാനം. അതിനു സുരേഷ് തിരഞ്ഞെടുത്ത മാർഗ്ഗം നിസ്സഹായയായ സുശീലയെ വിവാഹം കഴിക്കുക എന്നതായിരുന്നു.
സുരേഷിന്റെ കത്തുമായി എസ്റ്റേറ്റിലെത്തിയ പാച്ചനു നിർഭാഗ്യവശാൽ ജോലി കിട്ടുന്നതിനു കുറേ താമസം നേരിട്ടു. തിരിച്ചു നാട്ടിലേക്ക് മടങ്ങുമ്പോഴാണ് നീലാണ്ടൻ എന്ന ആനയുടെ ആനക്കാരായ ശങ്കരനും പരമുവും കുടിച്ചു ലക്കില്ലാതെ നീലാണ്ടനെ മർദ്ദിക്കുന്നതു കണ്ടത്. ആനയോട് കരുണ തോന്നിയ പാച്ചൻ അവരുടെ മുട്ടാളത്തരമാണ് വഴക്കിനു കാരണമെന്ന് മനസ്സിലാക്കിയ പാച്ചൻ പരമുവിനു രണ്ടു കൊടുത്തു. ശങ്കരനു പാച്ചനോട് സ്നേഹവും ബഹുമാനവും തോന്നി. തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. ശങ്കരന്റെ മകളാണ് സുന്ദരി. പരമുവിനു സുന്ദരിയിൽ പ്രണയമുണ്ടായിരുന്നു. സുന്ദരിക്ക് പരമുവിനെ ഇഷ്ടപ്പെട്ടില്ല. അതേ തുടർന്നാണ് ശങ്കരനും പരമുവും വഴക്കു തുടങ്ങിയത്. സുന്ദരിക്ക് പാച്ചനെ ഇഷ്ടമായി. അങ്ങനെ പരമുവിന്റെ സ്ഥാനത്ത് പാച്ചൻ ഒരാനക്കാരനായി മാറി.
പാച്ചനും സുന്ദരിയും പ്രണയത്തിലൂടെ വിവാഹത്തിന്റെ പടിക്കലായി.സ്ത്രീധനമായി രണ്ടായിരം രൂപ മുൻകൂർ കിട്ടിയത്. പാച്ചൻ തന്റെ സഹോദരിയുടേ സ്ത്രീധനത്തിനായി കൂട്ടി വെച്ചു. ഇതിനുള്ളിൽ കാട്ടാനയുടെ കഴുത്തിൽ കുടുക്കിടുന്ന സാഹസികമായ ജോലിയും പാച്ചൻ ചെയ്യാൻ തുടങ്ങി.പരമുവിന്റെ മനസ്സിൽ പാച്ചനോടും സുന്ദരിയോടും അടങ്ങാത്ത അമർഷമായി. പക്ഷേ ഒരു ദിവസം പരമു തന്ത്രപരമായി ശങ്കരന്റെ കാൽക്കൽ വീണു കരഞ്ഞു മാപ്പപേക്ഷിച്ചു കൊണ്ട് ശങ്കരന്റെ വീട്ടിൽ സുന്ദരിയുടെ ഒരു സഹോദരനെപ്പോലെ കഴിഞ്ഞു കൂടാമെന്ന് സത്യം ചെയ്തു,
ഇതിനിടയിൽ സുരേഷും ബീരാൻ കാക്കയും സുശീലയുടേ വിവാഹക്കാര്യം പാച്ചനെ അറിയിക്കാൻ എസ്റ്റേറ്റിലെത്തി.തന്റെ സഹോദരിയെ ഞാൻ വിവാഹം കഴിച്ചു കൊള്ളാമെന്നുള്ള സന്തോഷ വർത്തമാനമറിയിച്ചു.പാച്ചനു പണക്കാരനായ സുരേഷിനെക്കൊണ്ട് തന്റെ സഹോദരിയെ വിവാഹം ചെയ്തു കൊടുക്കുന്നതിനുള്ള മനസ്സ് തോന്നിയില്ല.
ഒടുവിൽ ബീരാൻ കാക്കയും സുന്ദരിയും കൂടി പാച്ചനെ പറഞ്ഞ് സമാധാനിപ്പിച്ചു സമ്മതം വാങ്ങി സുരേഷിന്റെ അച്ഛന്റെ എതിർപ്പിനെ അവഗണിച്ചു കൊണ്ട് വിവാഹം മംഗളകരമായി നടന്നു.തുട്രന്ന് പാച്ചനും സുന്ദരിയുമായുള്ള വിവാഹത്തിന്റെ തിരശ്ശീലയും ഉയർന്നു. ഒരു ദിവസത്തേയ്ക്ക് മധുവിധു കൊണ്ടാടി.പിറ്റേന്ന് നിഷ്ഠൂരമായ ചതിയിൽ പരമു പാച്ചനെ ആനക്കുഴിയിൽ ചതിച്ചു കൊന്നു.ആ ചതി പൊട്ടനായ കുട്ടി മാത്രം കണ്ടു.അവനു ആ കാര്യം ആരെയും പറഞ്ഞു മനസ്സിലാക്കാൻ കഴിവില്ലാതെ ദിവസങ്ങൾ കടന്നു പോയി.ഗർഭിണിയായ സുന്ദരിയെ സുരേഷും സുശീലയും കൂടി അവരുടെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി.
വർഷങ്ങൾ 25 കഴിഞ്ഞു. നീലാണ്ടൻ ആന ഇന്ന് വയസ്സനായി.അവനു കണ്ണിനു കാഴ്ചയില്ല. എങ്കിലും ഇന്നും പാച്ചന്റെ കുഴിമാടത്തിൽ കാട്ടുപൂക്കൾ വാരി വിതറാൻ എന്നും വരും. പതിവു പോലെ അന്നും അവൻ വന്നു. പെട്ടെന്ന് ദൂരെ അവനു പരിചയമുള്ള ഒരു രൂപം നിൽക്കുന്നതായി തോന്നി. നീലാണ്ടനു സംശയം വർദ്ധിച്ചു. അവന്റെ ആനക്കാരനായിരുന്ന പാച്ചന്റെ മുഖം. അവൻ പിന്നാലെ ചെന്ന് തുമ്പിക്കൈ തൊട്ടു വിളീച്ചു.പക്ഷേ അത് പാച്ചനല്ല, ഗോപിയാണ്.തുടർന്നുള്ള സംഭവങ്ങൾ സ്ക്രീനിൽ കാണുക.
കടപ്പാട് : പാട്ടുപുസ്തകം