ചാലക്കുടി കുനിശ്ശേരി രാമന്റെയും അമ്മിണിയുടെയും മകനായി 1971 ജനുവരി 1നു് അത്തം നക്ഷത്രത്തില്‍ ജനിച്ചു. മലയാള സിനിമയില്‍ ഹാസ്യത്തിനു പുതിയ മാനം നല്കി.
ചാലക്കുടി ഹൈസ്ക്കൂളില്‍ പത്താം ക്ലാസ്സ് പൂര്‍ത്തിയാക്കിയ മണി ആര് കെ ശെല്വമമിയുടെ വിജയകാന്ത് ചിത്രമായ ക്യാപ്ടന് പ്രാഭാകറില് മുഖം കാണിച്ചു. മിമിക്രിയുമായി കലാഭവനിലെത്തി.
ജെ എസ് വിജയന് സംവിധാനം ചെയ്ത ദൂരദര്ശന് പരമ്പരയായ പര്ണ്ണശാലയിലാണു് ആദ്യം അഭിനയിച്ചതു്. തുടര്‍ന്നു് സമുദായത്തില്‍ വേഷമിട്ടു. 1996ല്‍ റിലീസായ സല്ലാപത്തിലൂടെ ശ്രദ്ധേയനായി.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിനു് പ്രത്യേക അവാര്‍ഡ് ലഭിച്ചു. കരുമാടിക്കുട്ടനാണു് മണിയുടെ മറ്റൊരു പ്രധാന ചിത്രം.
വന്‍ വിജയം നേടിയ വാഞ്ചിനാഥന്, മറുമലര്‍ച്ചി, ജെമിനി എന്നിവയിലൂടെ തമിഴിലും ശ്രദ്ധേയനായി.
ജയരാജിന്റെ അസോസിയേറ്റ് ഹക്കീമിന്റെ ദ ഗാര്ഡിലാണു് ആദ്യം നായകനായതു്. തുര്‍ന്നു കുറച്ചു ചിത്രങ്ങളില്‍ നായക വേഷം അണിഞ്ഞു. മറ്റു ചില ചിത്രങ്ങളില്‍ നായകതുല്യമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
നിരവധി ഓഡിയോ വീഡിയോ കാസറ്റുകളില്‍ നാടന്‍ പാട്ടുകളും പാരഡിഗാനങ്ങളും മണി ആലപിച്ചിട്ടുണ്ടു്. കരുമാടിക്കുട്ടന്, ആകാശത്തിലെ പറവുകള്‍ എന്നു തുടങ്ങി ചില
ഗായകനായി. ഈ ഗാനങ്ങള്‍ എല്ലാം ശ്രദ്ധിക്കപ്പെട്ടു.
ആരാധനലക്ഷങ്ങളെ കൊടുംദുഖത്തിൽ ആഴ്ത്തിക്കൊണ്ട് 2016 മാർച്ച് 6 ന് കരൾ സംബന്ധമായ രോഗത്തിൽ നാല്പത്തി അഞ്ചാം വയസ്സിൽ നമ്മളോട് വിട പറഞ്ഞു
നിമ്മിയാണു് ഭാര്യ. ഒരു മകള്‍.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010