വിശദവിവരങ്ങള്‍ | |
വര്‍ഷം | 1971 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | പി ഭാസ്കരന്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 31 2023 13:10:03.
ആ.... ആ.... ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടിൽ പണ്ടൊരിയ്ക്കലൊരാട്ടിയൻ തപസ്സിരുന്നു. വിണ്ണിൽ നിന്നും വന്നിറങ്ങിയ ഭഗവാനപ്പോൾ ഒരു ചന്ദനത്തിൻ മണിവീണ അവനു നൽകി. തങ്കസ്വപ്നശതങ്ങളാൽ തന്ത്രികൾ കെട്ടി അതിൽ സുന്ദരപ്രതീക്ഷകൾതൻ ചായം പുരട്ടി ആർത്തലച്ചു ഹൃദയത്തിൽ തുളുമ്പിയ ഗാനങ്ങൾ രാത്രിയും പകലുമവൻ വീണയിൽ മീട്ടി. ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടിൽ പണ്ടൊരിയ്ക്കലൊരാട്ടിയൻ തപസ്സിരുന്നു... ആ മധുരസംഗീതത്തിൻ ലഹരിയാലേ സ്വന്തം ഭൂമിദേവിയെ പാവം മറന്നുപോയി ശ്യാമളമാം ഭൂമിയാകെ പാഴ്മരുവായ് മാറിപ്പോയി പാവമപ്പോൾ പശിയാലേ പാട്ടു നിർത്തി. പാട്ടു നിർത്തി..... കാത്തുനിൽക്കും വയലിൽ തൻ കലപ്പയൂന്നി തൻ്റെ വേർപ്പു കൊണ്ടു വിതയ്ക്കുവാൻ അവനിറങ്ങി. എന്നുമെന്നും സമൃദ്ധിതൻ പൊൻമണികൾ വിളയിയ്ക്കാൻ മണ്ണിതിൻ്റെ മകനായ് അവനിറങ്ങി ആ..... ആ.... ആ..... (ചെമ്പകപൂങ്കാവനത്തിലെ....) |