വളര്‍പട്ടണം മൂപ്പന് മൂസാക്കുട്ടിയും, വടവട്ടം മലയിലെ പൊങ്ങന്‍ ചെട്ടിയും മയങ്ങുമ്പോള്‍ ദിവസവും മനസ്സിലെത്തുന്ന മധുരക്കന്നി മാമംഗലം പൊന്നിയുടെ കഥയാണിത്. അല്ലിമലര്‍ക്കാവിലെ തിരുനടയില്‍ വെച്ച മണിവിളക്കുപോലെ സുന്ദരിയായ പൊന്നിയമ്മയെ കിനാവുകാണുന്നവരുടെ നിര ഏറെ നീണ്ടതാണ്. തച്ചോളി കുഞ്ഞിച്ചന്തുവും, കൈപ്പള്ളിപ്പാച്ചനും പൊന്നിയെ കൈക്കുള്ളിലാക്കുവാന്‍ കൊതിച്ചു നടക്കുന്നു. പൊന്നിയമ്മയെ താലിചാര്ത്തണമെങ്കില് വീരനും ധീരനുമാണെന്നു തെളിയിക്കാനുള്ള നാലു പരീക്ഷണങ്ങളുടെ കടമ്പ കടക്കണം. സ്വപ്നം കണ്ടു നടക്കുന്നവര്‍ക്കൊന്നും പൊന്നിയമ്മയുടെ ഏഴയലത്തെത്തുവാന് സാധിക്കാതെ ആശാഭംഗമടഞ്ഞിരിക്കുന്ന സമയത്ത് വിധിവൈപരീത്യം പോലെ ഒരു കാട്ടു മറയന്റെ ഭാര്യയായി വീടു വിട്ടിറങ്ങേണ്ടിവരുന്നു പൊന്നിക്ക്. നൂറ്റൊന്നു ദിവസം കൊണ്ട് നിരക്ഷരനും, നിഷ്കളങ്കനുമായ മറയനെ ദുര്ഗ്ഗാദാസനെന്ന പേരുനല്കി പൊന്നിയമ്മ അതിധീരനായ പോരാളിയും, അഭ്യാസിയുമാക്കി മാറ്റുന്നു പൊന്നി. ഗുരുവായ പൊന്നിയെ ഭാര്യയായി കാണുവാന്‍ വൈമുഖ്യം പ്രകടിപ്പിക്കുന്ന ദാസനോടുള്ള പകമൂലം പുരുഷവിരോധിയായി മാറി, പൊന്നി തന്റെ കോട്ട സ്ത്രീകള്‍ക്ക് മാത്രം പ്രവേശനം ഉള്ളതാക്കി ദാസനെ തടവിലുമാക്കുന്നു.
ആരോമല്‍ച്ചേകവരുടെ പൊന്നുമകന് കണ്ണപ്പനുണ്ണി പൊന്നിയുടെ തടവറയില്ക്കടന്ന് പൊന്നിയെ പ്രാപിക്കുന്നു. കണ്ണപ്പനും, ദാസനും തമ്മിലുള്ള രൂപസാമ്യം മൂലം പൊന്നി ദാസന് മാനസാന്തരം വന്നതെന്ന് കരുതിയാണ് കണ്ണപ്പനെ സ്വീകരിക്കുന്നത്. തുടര്‍ന്നുള്ള ഉദ്വേഗജനകമായ രംഗങ്ങളിലൂടെ കണ്ണപ്പന്റെയും ദാസന്റെയും ജന്മരഹസ്യവും സാഹോദര്യവും വെളിവാകുകയും, ശത്രുക്കളെല്ലാം പരാജയപ്പെടുകയും, കണ്ണപ്പനും പൊന്നിയും വിവാഹിതരാവുകയും ഏവരും സന്തോഷത്തോടെ ജീവിക്കുകയും ചെയ്യുന്നു.
ഷീലയാണ് പൊന്നിയമ്മയായി ചിത്രത്തിലുടനീളം തിളങ്ങിനില്‍ക്കുന്നത്. കണ്ണപ്പനും, ദാസനുമായി ഇരട്ട വേഷങ്ങളില്‍ പ്രേം നസീര്‍. ഷീലയുടെ പുരുഷതുല്യമായ അഭിനയത്തിന് ഒരു നിഴലായിപ്പോലും നില്ക്കുവാന് ഇതില്‍ നസീറിന് കഴിയുന്നില്ല. തിക്കുറിശ്ശി, ഉമ്മര്‍ , ജയന് , ജയഭാരതി, അടൂര്‍ ഭാസി, ആലുമ്മൂടന്‍ , മീന, മാസ്റ്റര്‍ രഘു, കൊല്ലം ജി കെ പിള്ള തുടങ്ങി ഒരു വന്‍ താരനിരതന്നെ ഉദയാ കണ്ണപ്പനുണ്ണിയില്‍ ഒരുക്കിനിര്‍ത്തിയിട്ടുണ്ട്. ഉദയായുടെ എല്ലാ ചിത്രങ്ങളിലുമെന്ന പോലെ സുവര്‍ണ്ണഗാനങ്ങളുടെ ഒരു പൂങ്കുലയാണ് കണ്ണപ്പനുണ്ണിയിലുമുള്ളത്. അല്ലിമലര്‍ക്കാവിലെ തിരുനടയില്‍ , മാനത്തെ മണിമുകില്‍ എന്നെ നിത്യഹരിതഗാനങ്ങള്‍ ഇന്നും മലയാളികള്‍ മൂളിനടക്കുന്നു.
എഴുതിയത് : ശ്രീദേവി പിള്ള
പൊന്നിയും സഖിമാരും സ്വയംവര മത്സരവേദിയിലെത്തി.അവളുടെ സൗന്ദര്യത്തിൽ മയങ്ങിയ പടനായകന്മാർ മരണകരമായ അഭ്യാസങ്ങളിലൂടെ അവളെ സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു പിൻ തിരിയേണ്ടി വന്നു.തോറ്റോടിയ കഹ്ന്തുവും ഇടുംബനും മൂസാക്കുട്ടിയും പാച്ചനും പൊങ്ങനുമൊക്കെ ഒന്നിച്ചു കൂടി.അവർക്കു പൊന്നിയോട് ഒടുക്കാനാവാത്ത അസൂയയായി.
അക്കാലത്തു പൊന്നിയമ്മയ്ക്ക് ഒരപകടമുണ്ടായി.കുളിക്കാൻ പോകും വഴി കാൽ വഴുതി ഒരാറിൽ വീണു.ആറ്റുവക്കത്ത് മരം വെട്ടിക്കൊണ്ടു നിന്ന പളുങ്കൻ എന്ന മരം വെട്ടി അവളെ രക്ഷിച്ച് കരയിൽ കൊണ്ടു വന്നു.പക്ഷേ ഒഴുക്കിൽ ഉടുതുണി നഷ്ടപ്പെട്ട് നാണം മറക്കാൻ നിവൃത്തിയില്ലാതെ നിന്ന പൊന്നിയ്ക്ക് പളുങ്കൻ അരയിൽ കെട്ടിയിരുന്ന രണ്ടാം മുണ്ട് കൊടുത്തു.അക്കാലത്ത് കന്യകയായ പെണ്ണ് ആദ്യമായി ഒരു പുരുഷന്റെ കൈയ്യിൽ നിന്നു പുടവ വാങ്ങിയാൽ അവൾ അവന്റെ ഭാര്യയാകണമെന്നാണു നാട്ടാചാരം.അതു നാടൊട്ടുക്ക് ഒരു തർക്ക വിഷയമായി.ഒരു യുദ്ധത്തിനുള്ള വഴി തെളിച്ചു.പൊന്നി അവളുടെ അച്ഛനമ്മമാർ രക്തത്തിൽ കുളിക്കുന്നതു കണ്ടപ്പോൾ മുന്നിൽ ചാടി വീണു പറഞ്ഞു. “ അച്ഛാ , നാട്ടാചാരപ്രകാരം എനിക്കു പുടവ തന്ന മരം വെട്ടി ഇന്നു മുതൽ എന്റെ ഭർത്താവാണ് “ അതു കേട്ട് ഞെട്ടിത്തെറിച്ച അച്ഛനമ്മമാർ അവളെയും മരംവെട്ടിയെയും അപമാനഭാരത്താൽ സ്വന്തം കുടുംബത്തിൽ നിർത്താതെ അവളുടെ ഓഹരിസ്ഥലമായ വെണ്മണിക്കോട്ടയിലേക്കയച്ചു.തനിക്കു നേരിട്ട വിധിയെ മാനിച്ച് ആ മരംവെട്ടിയെ 101 ദിവസം കൊണ്ട് സകല അഭ്യാസങ്ങളും പഠിപ്പിച്ച് തനിക്കു ചേരുന്ന പൊന്മാരനാക്കി. സ്വയംവര മത്സരവേദിയിൽ നിന്നു വെല്ലുവിളിച്ചു.” ചുണയുണ്ടെങ്കിൽ ഈ മരംവെട്ടിയോട് ഏറ്റുമുട്ടി ജയിച്ചു വന്നാൽ നിനക്കെല്ലാം ഞാൻ പെണ്ണായിരിക്കും “ ചന്തുവും കൂട്ടരും പാഞ്ഞെത്തി.പക്ഷേ പളുങ്കൻ സ്വയംവര മത്സരത്തിലേർപ്പെടുത്തിയിട്ടുള്ള എല്ലാ അഭ്യാസങ്ങളിലും വിജയശ്രീലാളിതനായി.അവന്റെ സാമർത്ഥ്യം കണ്ടമ്പരന്ന നാടുവാഴി പളുങ്കനു ദുർഗ്ഗാദാസൻ എന്ന പേരു നൽകി.പൊന്നി എല്ലാ ദുഃഖങ്ങളും മറന്ന് വികാരതരളിതയായി മധുവിധുവിനുള്ള മഞ്ചമൊരുക്കി….
പക്ഷേ അറിവിന്റെ ഉറവിടമായ ദുർഗ്ഗാദാസന്റെ മർമ്മഭേദകമായ ഒരു ചോദ്യം. “ഹരിശ്രീ മുതൽ സകല വിദ്യകളും അഭ്യസിപ്പിച്ച ഗുരുവിന്റെ കൂടെയാണോ ശിഷ്യനായ ഞാൻ മധുവിധു ആഘോഷിക്കേണ്ടത് ? “ പൊന്നി ഞെട്ടിത്തരിച്ചു നിന്നു.പല ന്യായവാദങ്ങളും കൊണ്ട് അവനെ വശീകരിക്കാൻ ശ്രമിച്ചു.പക്ഷേ ദുർഗ്ഗാദാസൻ തന്റെ തീരുമാനത്തിൽ പാറ പോലെ ഉറച്ചു നിന്നു.പുരുഷന്മാരിൽ നിന്നും തനിക്കു നേരിട്ട ഓരോ ദുരന്തത്തിന്റെയും കഥ പറഞ്ഞ് പൊന്നി കലി തുള്ളി.അവൾ ഭ്രാന്തിയായി വിളിച്ചു പറഞ്ഞു..ഇല്ലാ… ഈ ഭൂമിയിൽ ഒരു പുരുഷനെയും ഞാനിനി വിശ്വസിക്കില്ല.ദുർഗ്ഗാദാസനെ അവൾ തടവറയിലടച്ചു.വെണ്മണിക്കോട്ടയ്ക്ക് പെണ്മണിക്കോട്ടയെന്ന് പേരിട്ടു.പുരുഷന്മാർക്ക് പ്രവേശനം നിഷേധിച്ചു.പുരുഷന്മാരുടെ മർദ്ദനത്തിനു വിധേയരാകുന്ന എന്നാ സ്ത്രീകളെയും അവൾ സ്വീകരിച്ചു.പുരുഷന്മാർക്കെതിരെയുള്ള ഒരു പടയണിയുണ്ടാക്കി.അക്കാലത്തു തുളുനാട്ടിൽ നിന്നും തിരിച്ച് പുത്തൂരം വീട്ടിലേക്ക് പുറപ്പെട്ട കണ്ണപ്പനുണ്ണിയും കൂട്ടുകാരനായ തങ്കക്കുടവും പൊന്നിയുടെ കഥയറിഞ്ഞു.ഈ അപൂർവകന്യകയെ ഒന്നു കാണനമെന്ന് മോഹിച്ചു പെണ്മണിക്കോട്ടയ്ക്ക് പുറപ്പെട്ടു.നിയമം ലംഘിച്ച് പെണ്മണിക്കോട്ടയിൽ കടന്നതിനു വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പൊന്നിയുടെ ഇളയസഹോദരൻ അമ്പുവിനെ രക്ഷിക്കാനും കണ്ണപ്പനുണ്ണിയ്ക്ക് കഴിഞ്ഞു.ഒടുവിൽ മൂവരും പെണ്‍വേഷത്തിൽ കോട്ടയ്ക്കകത്തു കടന്നു.സൗന്ദര്യവതിയായ പൊന്നിയെ കണ്ടപ്പോൾ കണ്ണപ്പനുണ്ണിയുടെ മനസ്സു പതറി.സ്വന്തം മുറപ്പെണ്ണായ കുഞ്ഞുദേവിയെ മറന്ന് ഭൂലോകസുന്ദരിയായ പൊന്നിയെ വേളി കഴിക്കണമെന്നുറച്ച് പെണ്മണിക്കോട്ടയിൽ കഴിഞ്ഞു.
ആരോമല്ച്ചേ്കവരുടെ പൊന്നുമകനായ കണ്ണപ്പനുണ്ണി പൊന്നിയെ പ്രാപിക്കുന്നു. കണ്ണപ്പനും, ദാസനും തമ്മിലുള്ള രൂപസാമ്യം മൂലം പൊന്നി ദാസന് മാനസാന്തരം വന്നതെന്ന് കരുതിയാണ് കണ്ണപ്പനെ സ്വീകരിക്കുന്നത്. തുടര്‍ന്നു ള്ള ഉദ്വേഗജനകമായ രംഗങ്ങളിലൂടെ കണ്ണപ്പന്റെയും ദാസന്റെയും ജന്മരഹസ്യവും സാഹോദര്യവും വെളിവാകുകയും, ശത്രുക്കളെല്ലാം പരാജയപ്പെടുകയും, കണ്ണപ്പനും പൊന്നിയും വിവാഹിതരാവുകയും ഏവരും സന്തോഷത്തോടെ ജീവിക്കുകയും ചെയ്യുന്നു.
ഷീലയാണ് പൊന്നിയമ്മയായി ചിത്രത്തിലുടനീളം തിളങ്ങിനില്ക്കുമന്നത്. കണ്ണപ്പനും, ദാസനുമായി ഇരട്ട വേഷങ്ങളില്‍ പ്രേം നസീർ ഷീലയുടെ പുരുഷതുല്യമായ അഭിനയത്തിന് ഒരു നിഴലായിപ്പോലും നില്ക്കു വാന്‍ ഇതിൽ നസീറിന് കഴിയുന്നില്ല. തിക്കുറിശ്ശി, ഉമ്മര്‍ , ജയന് , ജയഭാരതി, അടൂര്‍ ഭാസി, ആലുമ്മൂടന്‍ , മീന, മാസ്റ്റര്‍ രഘു, കൊല്ലം ജി കെ പിള്ള തുടങ്ങി ഒരു വൻതാരനിരതന്നെ ഉദയാ കണ്ണപ്പനുണ്ണിയില്‍ ഒരുക്കിനിര്ത്തിങയിട്ടുണ്ട്. ഉദയായുടെ എല്ലാ ചിത്രങ്ങളിലുമെന്ന പോലെ സുവര്ണ്ണതഗാനങ്ങളുടെ ഒരു പൂങ്കുലയാണ് കണ്ണപ്പനുണ്ണിയിലുമുള്ളത്. അല്ലിമലര്ക്കാ വിലെ തിരുനടയിൽ , മാനത്തെ മഴമുകിൽഎന്നെ നിത്യഹരിതഗാനങ്ങൾ ഇന്നും മലയാളികൾ മൂളിനടക്കുന്നു.
എഴുതിയത് : ജിജാ സുബ്രമണ്യന്‍