അന്യരെ തമ്മില്‍ തല്ലിച്ചു് അതില്‍ നിന്നും മുതലെടുക്കുന്ന കുഞ്ഞാശാന്‍, പണിക്കരും കുറുപ്പും തമ്മിലുള്ള വഴക്കിനിടയില്‍ കിട്ടിയ സന്ദര്‍ഭങ്ങള്‍ ഒന്നും പാഴാക്കിയില്ല. അയാളുടെ പ്രവര്‍ത്തനങ്ങള്‍ മൂലം ഗോപി വീടുവിട്ടിറങ്ങിപ്പോയി. ജാനുവിനാകട്ടെ ഗൃഹജീവിതം വൈഷമ്യമേറിയതായിത്തീര്ന്നു. ജാനുവിനു് ഒരു വിവാഹാലോചന വന്നു. സര്‍വ്വ പ്രതീക്ഷകളും തകര്‍ന്നു് അവള് വിവാഹത്തിന്റെ തലേ ദിവസം രാത്രി വീടുവിട്ടിറങ്ങിപ്പോയി.
ഗോപിയുമായുള്ള വേഴ്ച അവളെ ഒരമ്മയാക്കിത്തീര്ന്നിരുന്നു. ഇതു് ഗോപി അറിഞ്ഞില്ലെങ്കിലും അവള്ക്കതൊരപവാദമായിത്തീര്ന്നു. ജീവിതത്തില്‍ പൊറുതി മുട്ടിയ ജാനു കടലില്‍ ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങി. പക്ഷെ മുക്കുവന്മാര് അവളെ രക്ഷിച്ചു.
വീടുവിട്ടിറങ്ങിയ ഗോപി ഡോ: മുകുന്ദനുമായി പരിചയപ്പെട്ടു. നല്ലവനായ അദ്ദേഹത്തിന്റെ പരിശ്രമഫലമായി ഗോപിക്കു് ഒരുദ്യോഗം കിട്ടി.
മുക്കുവരാല് രക്ഷിക്കപ്പെട്ട ജാനുവിനു് തെരുവു് മാത്രമേ ആധാരമായിട്ടുണ്ടായിരുന്നുള്ളൂ. അവള് യാചകരുടെ കൂടെ ചുറ്റിത്തിരിഞ്ഞു. ഏതാനം മാസങ്ങള്‍ക്കകം അവള് വഴിയില്‍ കിടന്നു തന്നെ പ്രസവിച്ചു. പിന്നെ ശിശുവിനോടുകൂടി യാത്ര തുടര്‍ന്നു. കുട്ടിയുടെ ഭാവിയെപ്പറ്റി ചിന്തിച്ച ജാനു കുഞ്ഞിനെ ഒരു അനാഥാലയത്തിനു മുന്നില്‍ കിടത്തിയ ശേഷം അവിടം വിട്ടുപോയി. അനാഥാലയത്തിന്റെ ഉടമയായ ഗൗരിയമ്മ കുഞ്ഞിനെ എടുത്തു വളര്‍ത്തുന്നു. എന്നാല്‍ പുത്രവിരഹം സഹിക്ക വയ്യാതായപ്പോള്‍ ജാനു അവിടെത്തന്നെ ജോലിക്കു ചേരുന്നു.
ജാനുവിന്റെ വേര്‍പാടു് മൂലം പണിക്കര്‍ ഹൃദയം പോട്ടി മരിച്ചു. ഈ തക്കം നോക്കി അയാളുടെ രണ്ടാം ഭാര്യയായ ദേവകി മകള്‍ ശാന്തോയോടൊപ്പം അവിടുത്തെ സ്വത്തു മുഴുവന്‍ കൈക്കലാക്കി. ദേവകിയുടെ കണ്ണു് കുത്തിപ്പൊട്ടിച്ചുവിട്ടു. അന്ധയായിത്തീര്‍ന്ന ദേവകി ക്രമേണ ഭ്രാന്തിയായി തീരുന്നു.
.
അനാഥാലയത്തിലെ ജോലിക്കാരിയായ ജാനു ഒരു ദിവസം ദേവകിയെ ആലയത്തിനടുത്തു കണ്ടു. നല്ലവളായ അവള് ദേവകിക്കും അനാഥാലയത്തില്‍ അഭയം നല്കി.
അനാഥാലയത്തിന്റെ വാര്‍ഷികം സമീപിച്ചു. വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാനായി ഗൗരിയമ്മ സ്വന്തം സഹോദരനായ ഡോക്ടര്‍ മുകുന്ദനും ക്ഷണക്കത്തയച്ചു. ഡോക്ടര്‍ മുകുന്ദു് തന്റെ പ്രിയ സ്നേഹിതനായ ഗോപിയുമൊത്തു് നാട്ടിലെത്തുന്നു.
വാര്‍ഷികാഘോഷ പരിപാടികളില്‍ ഒരു നൃത്തവും ഉള്‍പ്പെട്ടിരുന്നു. ആ നൃത്തത്തിനു് ആധാരമായ പാട്ടു് ഗോപിയെ വളരെ വികാരോജ്ജ്വലനാക്കി. ജാനുവിന്റെ കൂടെ അയാള്‍ പാടുറുണ്ടായിരുന്ന ഒരു പാട്ടായിരുന്നു അതു്. പഴയകാലങ്ങളിലേക്കു് ഗോപിയുടെ ഓര്‍മ്മ പാഞ്ഞുചെന്നു. വികാരാധീനനായ അയാള്‍ പ്രജ്ഞയറ്റു നിലത്തു വീണു. ഗോപിയെ ശുശ്രൂഷിക്കാനെത്തിയതു് കരുണാമയയായ ജാനുവായിരുന്നു. ഗോപിക്കു ബോധം തെളിഞ്ഞു. അങ്ങിനെ അനുരാഗമാകുന്ന ചരടാല്‍ ബന്ധിതമായിരുന്ന ഹൃദയങ്ങള്‍ അവസാനം ഒന്നായി.
അരവിന്ദു് പ്രൊഡക്ഷന്‍സിനു വേണ്ടി എം. കെ. മണി സംവിധാനം ചെയ്ത ഈ ചിത്രത്തിലെ കഥയും സംഭാഷണവും ഗാനങ്ങളും എഴുതിയതു് വാണക്കുറ്റിയാണു്. പ്രേമലേഖയിലെ പന്ത്രണ്ടു് ഗാനങ്ങള്‍ പി. എസു്. ദിവാകര്‍ നല്കിയ ഈണത്തില്‍ ജോസു്പ്രകാശു്, പ്രസാദു്റാവു, ഗാനസരസ്വതി, സരള, ലക്ഷ്മി, രമണി, ജാനമ്മ ഡേവിഡു് എന്നിവര്‍ പാടി. പി. എസു്. രങ്കസ്വാമി റെക്കാര്ഡു് ചെയ്തു.
ആലപ്പുഴയിലെ ഉദയാസ്റ്റുഡിയോയില്‍ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ പി. മാധവന്‍കുട്ടിമേനോന്‍, വാണക്കുറ്റി, എസു്. പി. പിള്ള, എസു്. ആര്. പല്ലാട്ടു്, ജോറഫി, ജോസു് പ്രകാശു്, മാസ്റ്റര്‍ ബിനോയി, ഓമല്ലൂര്‍ ചെല്ലമ്മ, അടൂര്‍ പങ്കജം, അമ്പലപ്പുഴ മീനാക്ഷി, തങ്കമ്മ, ബേബി ഗിരിജ, ബേബി ഓമന ഇവര്‍ അഭിനയിച്ചു.
ഈ ചിത്രത്തിന്റെ തിരുവിതാംകൂറിലെ വിതരക്കാര്‍ കോട്ടയത്തെ നാഷണല്‍ ടോണും, കൊച്ചി-മലബാറിലെ വിതരക്കാര്‍ എറണാകുളത്തെ പോള്‍ പിക്ചേഴ്സുമായിരുന്നു.
ഈ ചിത്രം 1952ല്‍ റിലീസായി.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍