സ്കോട്ടിഷ് എഴുത്തുകാരനായ റോബര്‍ട്ട് ലൂയി സ്റ്റിവൻസന്റെ (1850-1894) -ന്റെ ഡോക്ടർ ജെക്കിൽ ആൻഡ് മിസ്റ്റർ ഹൈഡ് എന്ന നോവല്‍
ലോകപ്രശസ്തമാണ്.
ഒരു നൂറ്റാണ്ടായി ഈ ചിത്രത്തിന്റെ പല പതിപ്പുകളും വിവിധ ഭാഷകളില്‍ ഉണ്ടായിട്ടുണ്ട്.
ഈ വര്‍ഷം (2008) തന്നെ ഇതൊരു ടിവി ചിത്രമായി കാനഡയില്‍ പുറത്തു വന്നു കഴിഞ്ഞു.
സ്പെൻസർ ട്രേസി,ഇൻഗ്രിഡ് ബർഗ്മാൻ,ലാന ടെർണർ,ഡോണൾഡ് ക്രിസ്പ്, എന്നിവര്‍ അഭിനയിച്ച് 1941ൽ ഇറങ്ങിയ
ഇതേ പേരിലുള്ള സിനിമ പ്രശസ്തമാണ്.
സംവിധാനം വിക്ടര്‍ ഫ്ലെമിംഗ് .
മനുഷ്യനെ ക്രൂരമൃഗമാക്കുന്ന മരുന്ന് ഒരു ഡോക്ടര്‍ കണ്ടു പിടിക്കുന്നു.
ഇതാദ്യം തന്റെ വളര്‍ത്തു നായയില്‍ പരീക്ഷിക്കുന്നു.
പിന്നെ അദ്ദേഹം തന്നില്‍ തന്നെ ഇത് പരീക്ഷിക്കുന്നു.
മറുമരുന്നു പ്രയോഗിച്ചു അദ്ദേഹം മനുഷ്യനായി വീണ്ടും മാറുന്നു,
ഇതാണ് കഥ.
ഈ കഥയുടെ വികലമായ അനുകരണമാണ് കറുത്ത രാത്രികള്‍ എന്ന
നിർമിച്ചു, മഹേഷ് സംവിധാനം ചെയ്ത സിനിമ
(പി.സുബ്രഹ്മണ്യം തന്നെ ആയിരുന്നുവത്രേ മഹേഷ്...മറ്റൊരു രൂപാന്തരം! )
നാഗവള്ളി ആർ എസ് കുറുപ്പ് കഥ മലയാളത്തിലാക്കി എഴുതി.
മലയാളത്തിനു വേണ്ടി ചില മാറ്റങ്ങള്‍ വരുത്തി.
മാദകനൃത്തത്തോടെയാണാത്രേ സിനിമ ആരംഭിക്കുന്നത് തന്നെ.
ജനങ്ങളുടെ പരാതി മാനിച്ചു പോലീസ് ഡോക്ടറെ അറസ്റ്റ് ചെയ്യാന്‍ വരുമ്പോള്‍
അദ്ദേഹം ആത്മഹത്യ ചെയ്യുന്നതോടെ ഈ മലയാള സിനിമ തീരുന്നു.
മധു ഈ ചിത്രത്തിലെ നായകന് ആയി-ഡോക്ടർ.മോഹന്‍
മധു ,എസ്.പി.പിള്ള, ടി.കെ.ബാലചന്ദ്രൻ, മുതുകുളം, ഗോവിന്ദന്‍കുട്ടി, വൈക്കം മണി,
രാജശ്രീ,ശാന്തി, മുട്ടത്തുറ സോമന് എന്നിവര്‍ അഭിനയിച്ചു.
ഇത്തരം ഒരു സിനിമയ്ക്കു വേണ്ടിയാണല്ല്ലോ ബാബുരാജ് സംഗീതത്തിന്റെ
അനിര്വചനീയസൌരഭ്യമുള്ള ഈ ഗാനങ്ങള്‍ വന്നത് !
ഡോക്ടര്‍ ശാന്തന് ലോകത്താരും കണ്ടുപിടിച്ചിട്ടില്ലാത്ത ഒരു മരുന്നു കണ്ടുപിടിച്ചു. ആ രഹസ്യം ശാന്തന് ഭദ്രമായി സൂക്ഷിച്ചു.
വിമല ഡോക്ടര്‍ ശാന്തന്റെ മുറപ്പെണ്ണാണ്. അവള് ശാന്തനെ ആത്മാര്ത്ഥടമായി സ്നേഹിച്ചു. വിമലയുടെ പിതൃ സഹോദരീപുത്രനാണ് മോഹനന്. അവള് മോഹനന്റെയും മുറപ്പെണ്ണാണ്. പക്ഷെ ശാന്തന്റെ ജീവിത സഖിയാകുവാനാണ് വിമല ആഗ്രഹിച്ചത്.
വിമലയുടെ അച്ഛന് പട്ടണത്തിലെ വലിയ ബാങ്കറായിരുന്നു. ഒരു കറുത്തരാത്രിയില്‍ അദ്ദേഹം സംശയകരമായ വിധത്തില്‍ മരണപ്പെട്ടു. ബാങ്കിന്റെ പങ്കാളികള്‍ ആരെങ്കിലുമായിരിക്കും മരണത്തിനുത്തരവാദി എന്നു ഡോക്ടര്‍ സംശയിച്ചു. അമ്മാവന്റെ രഹസ്യ ഡയറി ഡോക്ടര്‍ക്ക് ലഭിച്ചു. നല്ലവനായ ഡോക്ടറില്‍ പ്രതികാര വാഞ്ഛ ഉടലെടുത്തു.
ഭീകരവും രാക്ഷസീയവുമായ രൂപമുള്ള ഏതോ ഒന്നിന്റെ അക്രമങ്ങള്‍ നാട്ടില്‍ നടമാടിത്തുടങ്ങി. പോലിസ് അഹോരാത്രം ബുദ്ധിമുട്ടിയിട്ടും ഒരു തുമ്പും കിട്ടിയില്ല.
ഡോക്ടര്‍ ശാന്തന് ധൃതി പിടിച്ച പരിപാടിയിലായി. ശാന്തന്റെ വിശ്വസ്ത ഭൃത്യന് കിട്ടുശാരും, വിമലയും, മറ്റു ബന്ധുജനങ്ങളും ഡോക്ടറുടെ പരിപാടികള്‍ എന്തെല്ലാമാണെന്ന് തിരക്കി. പക്ഷെ അവര്ക്ക്ബ ഒരു പിടിയും കിട്ടിയില്ല. ശാന്തനില്‍ വിശ്വാസവും സ്നേഹവുമര്പ്പി ച്ച വിമല ഉത്കണ്ഠാകുലയായി.
പട്ടണത്തിലെ നൈറ്റു ക്ലബ്ബില്‍ മദ്യത്തിന്റെ മാദക ലഹരിയില്‍ നൃത്തം നടക്കുകയാണ്. ഒരു ഗന്ധര്വ്വദ കന്യകയെപ്പോലെ വിലാസിനി നൃത്തം ചെയ്തു. അവളുടെ അംഗചലനത്തില് കാണികള്‍ ആകൃഷ്ടരായിരിക്കുകയാണ്. പെട്ടെന്ന് ക്ലബ്ബിലെ വിളക്കുകള്‍ എല്ലാം അണഞ്ഞു. ക്ലബ്ബില്‍ സന്നിഹിതനായിരുന്ന വിമലയുടെ അച്ഛന്റെ പങ്കാളികള്‍ ഒരാള്‍ വധിക്കപ്പെട്ടു. പക്ഷെ കൊലയാളിയെ പിടികിട്ടിയില്ല.
മോഹനനെ സ്വാധീനിച്ച് മരിച്ചുപോയ ബാങ്കറുടെ കൈവശമുണ്ടായിരുന്ന രേഖകളും പ്രമാണങ്ങളും തട്ടിയെടുക്കുവാന്‍ ശേഷിച്ച പങ്കാളികള്‍ തീരുമാനിച്ചു. അതിനായി വിലാസിനിയെ അവര്‍ ഒരു കരുവാക്കി. അവളുടെ മാദക സൌന്ദര്യത്തില്‍ മോഹനന് മയങ്ങി.
ഒരു രാത്രിയില്‍ ആ ഭീകരസ്വരൂപം വിലാസിനിയുടെ മുറിയിലെത്തി. ഭയന്ന് വിറങ്ങലിച്ച അവള് ആ വികൃത രൂപത്തിന്റെ ബലിഷ്ഠ ഹസ്തങ്ങളിലമര്ന്നു . മോഹനനുമായി എന്തെങ്കിലും ബന്ധം പുലര്‍ത്തി യാല്‍ അവളെ കൊന്നു കളയുമെന്നു താക്കീതു നല്കിോ. ബാങ്കറുടെ മറ്റൊരു പങ്കാളിയും അന്നുതന്നെ കൊല്ലപ്പെട്ടു. പോലീസ് പലരെയും സംശയിച്ചു. നാട്ടുകാര്‍ ആകെ പരിഭ്രാന്തരായി.
വിലാസിനിയുടെ വീട്ടില്‍ മോഹനന് എത്തി. അവിടെ നിന്നും ഉടന്‍ പോകണമെന്ന് അവള് കേണപേക്ഷിച്ചു. മോഹനന് അവിടെനിന്നും പോയി. അയാള്‍ക്ക് വിലാസിനിയെ സംശയമായി. വിവരം മോഹനന് പോലീസിലറിയിച്ചു. ഇന്പെിനികടര് അവളെ ചോദ്യം ചെയ്തു. അന്ന് രാത്രി വിലാസിനിയും വധിക്കപ്പെട്ടു.
മോഹനന്റെ വീട്ടില്‍ ഭീകരരൂപം പ്രത്യക്ഷപ്പെട്ടു. അയാള്‍ക്ക് ആ രൂപത്തിനെക്കുരിച്ചു ചിലതെല്ലാം മനസ്സിലായി. പക്ഷെ രഹസ്യം പുറത്തു വിട്ടാല്‍ തന്റെ ജീവനും അപകടത്തിലാകുമെന്ന് അയാള്‍ക്ക റിയാമായിരുന്നു.
ശാന്തന് വിമലയെ കണ്ടു. വളരെ നാളുകള്‍ക്കു ശേഷം ഡോക്ടറെ കണ്ട വിമല സന്തോഷവതിയായി. പക്ഷെ വിമലയെ ജീവിത സഖിയാക്കുന്നതില് ശാന്തന്റെ പ്രതിഷേധം അവളെ വിഷമിപ്പിച്ചു.
അന്നു രാത്രിയില്‍ മോഹനനും രാക്ഷസരൂപത്താല് ആക്രമിക്കപ്പെട്ടു. പക്ഷെ മോഹനന് ദൈവഗത്യാ രക്ഷപെട്ടു.
വിമല, ശാന്തന്, പോലിസ് ഇന്സ്പെയക്ടര് എന്നിവര്‍ സംസാരിച്ചു നില്ക്കാവേ ഒരു ചിത്തഭ്രമിയെപ്പോലെ മോഹനന് അവിടെയെത്തി. ശാന്തനെ അറസ്റ്റു ചെയ്യൂ എന്നയാള്‍ അലറി. എല്ലാവരും അത്ഭുതപ്പെട്ടു. ഭീകരസത്വം അതാ അവിടെ എത്തി. ഡോക്ടര്‍ ശാന്തനെ കാണ്മാനില്ല. എല്ലാവരും ഞെട്ടി. പോലിസ് ഭീകരസത്വവുമായി ഏറ്റുമുട്ടി. വിഷാദത്തിന്റെ തീനാമ്പുകള്‍ വിമലയുടെ പ്രത്യാശകള്‍ ഓരോന്നായി കത്തിയെരിച്ചു. പോലീസുമായ സംഘട്ടനത്തില്‍ ഭീകരരൂപം പരാജയപ്പെട്ടു. ഡോക്ടര്‍ ശാന്തന്!
താന്‍ കണ്ടുപിടിച്ച മരുന്നിന്റെ ശക്തിയാണ് ശന്തനില് രൂപഭാവങ്ങളുണ്ടാക്കുവാന് കാരണമായത്. അമ്മാവന്റെ കൊലപാതകികളെ ഉന്മൂലനാശം ചെയ്യുവാന്‍ ശാന്തന് തന്റെ കണ്ടുപിടുത്തത്തിന്റെ സഹായം തേടിയതായിരുന്നു ആ ഭീകരരൂപം.
ചിത്രത്തിന്റെ് കഥയും സംഭാഷണവും ശ്രീ. നാഗവള്ളിയാണ് രചിച്ചത്. ബാലമുരളിയുടെ എട്ടു ഗാനങ്ങള്ക്ക്ഭ ബാബുരാജ് സംഗീതം പകര്ന്നുത. എല്‍. ആര്. ഈശ്വരി, എസ്. ജാനകി, കമല, യേശുദാസ്, കമുകറ പുരുഷോത്തമന്, സീറോ ബാബു, വസന്ത എന്നിവര്‍ പിന്നണിയില്‍ പാടി. ഈ. എന്‍. സി. നായര്‍ ഛായാഗ്രഹണവും, കൃഷ്ണ ഇളമൺ ശബ്ദലേഖനവും, എം. വി. കൊച്ചാപ്പു കലാസംവിധാനവും, പാര്ത്ഥ്സാരഥി നൃത്ത സംവിധാനവും, എന്‍. ഗോപാലകൃഷ്ണന് ചിത്രസംയോജനവും, ഭാസ്കരന് വേഷവിധാനവും, ത്യാഗരാജന് ആന്ഡ്സ പാര്‍ട്ടി സ്റ്റണ്ട് രംഗങ്ങളുടെ മേല്നോാട്ടവും, കെ. നാരായണന് വസ്ത്രാലങ്കാരവും നിര്‍വ്വ ഹിച്ചു. മെരിലാന്ഡ്ം സ്റ്റുഡിയോയില്‍ ശ്രീ. പി. സുബ്രഹ്മണ്യം നിര്മ്മി ച്ച കറുത്തരാത്രികള്‍ മഹേഷ് സംവിധാനം ചെയ്തു. സഹസംവിധായകന് എന്‍. ശിവന്കുാട്ടിനായരും, ഛായാഗ്രഹസഹായകന് വി. കരുണാകരനുമായിരുന്നു.
മധു, ടി. കെ. ബാലചന്ദ്രന്, എസ്. പി. പിള്ള, മുതുകുളം രാഘവന്പിുള്ള, വൈക്കം മണി, എന്‍. ഗോവിന്ദന്കു്ട്ടി, മുട്ടത്തുറ സോമന്, രാമചന്ദ്രന്, രാധാകൃഷ്ണന്, ശിവന്, ശാന്തി, രാജശ്രീ, രാജേശ്വരി, സരസമ്മ എന്നിവര്‍ അഭിനയിച്ച നിലായുടെ ബാനറിലുള്ള ഈ ചിത്രം കുമാരസ്വാമി ആന്ഡ്ന കമ്പനിയാണ് വിതരണം ചെയ്തത്,
കറുത്തരാത്രികള്‍ 9 -6 -1967 -ല്‍ കേരളത്തിലെ സിനിമാശാലകളില്‍ പ്രദര്ശാനം ആരംഭിച്ചു.