സുന്ദരിയായ ഒരു അരയത്തിപ്പെൺകിടാവാണ് അമ്മു. അച്ഛനും അമ്മയും നഷ്ടപ്പെട്ട അവളുടെ ഏക ആശ്രയം വത്സല സഹോദരനായ കാർത്തികേയനാണ്.
ഒരിക്കൽ മരണത്തോട് മല്ലടിച്ച് ഒരു ചാളത്തടിയിൽ കെട്ടിപ്പിടിച്ച് കടൽക്കരയിൽ അടിഞ്ഞ ഒരു യുവാവിനെ അമ്മു രക്ഷപ്പെടുത്തി.അന്നു രാത്രി മരണാസന്നനായ ആയുവാവിനു അവൾ അവളുടെ കുടിലിൽ അഭയം നൽകി. പക്ഷേ ഒരു ഭീകരസത്യം അവളെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു. അവൾ രക്ഷപ്പെടുത്തിയ മുക്കുവ യുവാവ് ഒരു അരയനല്ല. വെന്തിങ്ങ ധരിച്ച ഒരു കൃസ്ത്യാനിയാണ്.
ഹിന്ദു അരയന്മാർ മാത്രമുള്ള കടപ്പുറമാണവിടം. തലമുറകളായി നീണ്ടു നിൽക്കുന്ന കുടിപ്പക ആ രണ്ടു വിഭാഗങ്ങളെയും ഭാഗിച്ച് രണ്ടു പ്രദേശങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.
കാട്ടുതീ പോലെ ആ വാർത്ത മുക്കുവക്കുടിലുകളിലെത്തി. ഒരു കൃസ്ത്യാനി മുക്കുവൻ ഒരരയക്കുടിലിൽ അന്തിയുറങ്ങി.
അതൊരു കൊടുങ്കാറ്റിന്റെ ആരംഭമായിരുന്നു.ആ കൊടുങ്കാറ്റിൽ പെട്ട് കടലലകൾ ഇളകി മറിഞ്ഞു. മുക്കുവന്മാർ രോഷാകുലരായി.അവർ ഒന്നടങ്കം കാർത്തികേയന്റെ കുടിലിലേക്ക് പാഞ്ഞു.
അതിന്റെ പ്രത്യാഘാതങ്ങളെന്തായിരുന്നു ? ആ മുക്കുവയുവാവിനു എന്തു സംഭവിച്ചു ? മനുഷ്യമനസ്സിനെ പിടിച്ചു നിർത്തുന്നതും വികാരസാന്ദ്രവുമായ ശേഷം ഭാഗങ്ങൾ വെള്ളിത്തിരയിൽ കാണുവിൻ !!
കടപ്പാട് : പാട്ടുപുസ്തകം