പോൾ : എന്റെ ജീവിതത്തിൽ ഞാൻ ഇന്നു വരെ സിനിമ കണ്ടിട്ടില്ല. അതുകൊണ്ട് എനിക്കെന്തു കുഴപ്പം പറ്റി.കണ്ടമാനം നടക്കാത്തതു കൊണ്ട് പത്തു കാശുണ്ടാക്കാൻ സാധിച്ചു.എന്റെ മകൻ എന്നേക്കാൾ വലിയവനാകണം.അതാണെന്റെ ആഗ്രഹം. തല്ലിയാലേ പിള്ളേരു നന്നാകൂ. ഈ ശിക്ഷയാണ് അവന്റെ രക്ഷ.
എലിസബത്ത് : എന്നാലും അവനെ ഇങ്ങനെ തല്ലാമോ ? അവനൊരാണല്ലേ. പത്തിരുപത് വയസ്സായില്ലേ.ശിക്ഷിക്കുന്നതിനും ഒരതിരില്ലേ
രണ്ടാം ഘട്ടം.
ഹിപ്പി മോഹൻ : നീ ധ്യാനത്തിന്റെ സുഖമറിഞ്ഞിട്ടുണ്ടോ ? ഇല്ലെങ്കിൽ ഇവനെ ഒന്ന് വലിച്ചു നോക്കണം.ഇവനാണ് സാക്ഷാൽ മഹർഷി വിശ്വാമിത്രൻ. തപസ്സു ചെയ്യാതെ തന്നെ മോക്ഷം കിട്ടും.
ജോണി : ദയവു ചെയ്ത് നിങ്ങളെന്നെ ഉപദ്രവിക്കരുത്.ഞാനൊരു പാവമാണ്.
രാധാകൃഷ്ണൻ : ജോണി താനേ കുടിക്കും.നമുക്ക് വാങ്ങിച്ചു തരികയും ചെയ്യും.അതുവരെ കാത്തിരിക്കണം.അവനെ വിട്.
മിസ്സിസ്സ് എബ്രാഹം : എനിക്ക് ജോണിയെ വളരെ ഇഷ്ടപ്പെട്ടു. ഇക്കാലത്ത് ഇങ്ങനെയും ആൺകുട്ടികളുണ്ടല്ലോ. ജോണിയെന്തിനു വിഷമിക്കുന്നു.അമ്മയെ കാണണമെന്ന് തോന്നുമ്പോൾ നേരേ ഇങ്ങോട്ടു വന്നാൽ മതി.
മോളി : ഞാനൊരിക്കലും തോൽക്കാറില്ല,മറ്റുള്ളവരെ തോല്പ്പിക്കാറേയുള്ളൂ.
മിരാൻഡ : ജോണി ഇന്ന് എന്റെ വീട്ടിൽ വന്നേ മതിയാകൂ. ജോണി എന്റെ വീട്ടിൽ വരുന്നത് എനിക്കൊരാനന്ദമാണ്.ഞാൻ ജോണിയെ അത്ര മാത്രം ഇഷ്ടപ്പെടുന്നു.
മൂന്നാം ഘട്ടം
മിരാൻഡ : എത്ര പേർ എന്റെ പിന്നാലെ നടക്കുന്നു.എനിക്കു വേണ്ടി രത്നങ്ങൾ സമ്പാദിക്കുന്നവരുണ്ട്.നിങ്ങൾക്ക് ചുണയുണ്ടെങ്കിൽ പോയി ഡാഡിയോട് പണം ചോദിക്കൂ. ആ സ്വത്തിനെല്ലാം അവകാശി ജോണിയല്ലേ….
ജോണി മൂകനാകുന്നു.ജീവിതം എന്ന കടലിൽ അവന്റെ ഇളം മനസ്സ് ഒരു ദ്വീപായി ചുരുങ്ങുന്നു.കവി പാടുന്നു
“ ജീവിതമാം സാഗരത്തിൽ
ഹൃദയമെന്നൊരു ദ്വീപ്
തിരയടിച്ചാൽ ചെറുതാകും
തിരകളടങ്ങിയാൽ വലുതാകും “
വാചാലമായ ആ മൗനത്തിന്റെ കഥ.നഗരം എന്ന മഹാസാഗരത്തിൽ വീണടിഞ്ഞ ഒരു യുവാവിന്റെ കഥ.തകർന്നു കൊണ്ടിരുന്ന മാനുഷിക മൂല്യങ്ങളുടെ കഥ.”തൃപ്തിയുടെ അതാണ്.. നഗരം സാഗരം “
കടപ്പാട് : പാട്ടുപുസ്തകം