അമ്മയുടെ മരണവും അപകടം വരുത്തി വെച്ച കാലിന്റെ മുടന്തും രാമുവിനെ തളർത്തി. അവന്റെ വിദ്യാഭ്യാസം മുടങ്ങി.തെരുവിലേക്കിറങ്ങി.
പട്ടിണിയില്ലാതെ കഴിഞ്ഞു പോന്ന റഹീമിന്റെ കൂറ്റുംബത്തിൽ നിന്നും സഹോദരി അയിഷ നേഴ്സ് ജോലി കിട്ടി പുറപ്പെട്ടപ്പോൾ കുടുംബം സമൃദ്ധിയിലേക്ക് കുതിച്ചെന്ന് ബാപ്പ ബീരാൻ കുട്ടി കൊതിച്ചു.വീടു കത്തി നശിച്ച് മകൻ കുരുടനായതോടെ വീരാന്റെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റി. വാപ്പയുടെ മയ്യത്തോടെ റഹീമും തെരുവിലേക്കിറങ്ങി.
സഹോദരിയെ തിരക്കിയിറങ്ങിയ റഹീം പട്ടണത്തിൽ അലഞ്ഞു നടന്നു.തെരുവിന്റെ സന്തതികളായ രാമുവും റഹീമും തമ്മിൽ കണ്ടു മുട്ടുന്നതോടെ അവരുടെ ജീവിതത്തിനു ഒരു അർത്ഥമുണ്ടായി.രാമു റഹീമിനു വേണ്ടിയും റഹീം രാമുവിനു വേണ്ടിയും ജീവിക്കാൻ ആരംഭിച്ചു.,അമ്മയുടെ മരണത്തോടെ മുടങ്ങിയ രാമുവിന്റെ പഠിപ്പ് തുടരണമെന്ന മോഹം രാമുവിൽ ജനിച്ചു.പാട്ടു പാടി പണമുണ്ടാക്കുക എന്ന ലക്ഷ്യത്തിലേക്കവർ എത്തി.
അവരുടെ പാട്ടിൽ ആകൃഷ്ടനായി എല്ലാം മറന്നു നിന്ന സലിം രാജ് അവരുടെ ജീവിതത്തിലെ മറ്റൊരു ദുഃഖബിന്ദുവായി മാറി.അച്ഛനും അമ്മയും ഇല്ലാത്ത ആ പിഞ്ചുകുഞ്ഞ് രാമുവിനെയും റഹീമിനെയും വളരെയധികം സ്നേഹിച്ചു. മാറാരോഗം ബാധിച്ച സലിം രോഗശയ്യയിലായി.
കടത്തിണ്ണയിൽ അന്തിയുറങ്ങിയ രാമുവും റഹീമും ചെറിയൊരു മുറിയെടുത്ത് അങ്ങോട്ടു മാറി.അയൽ വാസിയായ മീനാക്ഷിത്തള്ള രാമുവിനും റഹീമിനും ഒരമയെപ്പോലെയായിരുന്നു.
സലിം രാജ് ഒരു പവൻ രാമുവിനും റഹീമിനും കൊടുത്തേല്പ്പിച്ച് ഈ ലോകത്തു നിന്നും യാത്രയായി. സഹോദരിയെ തിരക്കി നടന്ന റഹിം ഒരു ദിവസം സഹോദരിയെ കണ്ടു മുട്ടിയെങ്കിലും സഹോദരി റഹിമിനെ കണ്ടു എന്നു നടിക്കാതെ ഭർത്താവിന്റെ കാറിൽ കയറി പോകുന്നു. റഹീം ലക്ഷ്യമില്ലാത്തവനായെങ്കിലും രാമുവിനെ പ്രതി ജീവിക്കാനൊരുങ്ങുന്നു.
കളവു കേസിൽ പ്രതിയാകുന്ന രാമുവിനെ പണിക്കറ്റ് സാർ പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷിച്ച് തന്റെ നാട്ടിലേക്ക് കൊണ്ടു പോകുന്നു. സർവസ്വവുമായ രാമുവിന്റെ വേർപാടിന്റെ ദുഃഖം റഹീമിനു സഹിക്കാൻ കഴിഞ്ഞില്ല. രാമു വരുമെന്നുള്ള പ്രതീക്ഷകളോടെ റഹീം നാളുകൾ തള്ളി നീക്കി.
പണിക്കർ സാറിന്റെ മരണത്തോടെ രാമുവിന്റെ പഠിപ്പ് മുടങ്ങുന്നു.പരീക്ഷ എഴുതാൻ പണമില്ലാതെ രാമു തെരുവു നീളെ അലഞ്ഞു.ഇതറിഞ്ഞ റഹീം പണമുണ്ടാക്കി രാമുവിന്റെ ഫീസു കൊടുക്കുന്നു. പ്രിൻസിപ്പലാണ് ഫീസു കെട്ടിയതെന്ന് കരുതിയ രാമു പരീക്ഷയെഴുതുന്നു.
കടുത്ത പനി ബാധിച്ച് ആസ്പത്രിയിൽ ആക്കപ്പെട്ട റഹീം, രാമുവിനു ഫസ്റ്റ് റാങ്ക് കിട്ടിയ വിവരം അറിഞ്ഞ് സന്തോഷം കൊണ്ടു തുള്ളിച്ചാടുന്നു….തുടര്ന്നുള്ള സംഭവവികാസങ്ങളുടെ കഥയാണ് സ്നേഹം
കടപ്പാടു് : പാട്ടുപുസ്തകം
|