നാളത്തെ വിവാഹവേദി സ്വപ്നം കണ്ടു കൊണ്ട് പ്രേമത്തിന്റെ ചന്ദനക്കാവുകളിൽ അവർ ആടിപ്പാടി നടന്നു. സാമ്പത്തികശേഷിയില്ലാത്ത കുടുംബത്തിൽ പിറന്നവളെങ്കിലും മറ്റെല്ലാ ഗുണങ്ങളുടെയും വിളനിലമായിരുന്നു ഇന്ദിര സൗന്ദര്യവും മറ്റു യോഗ്യതകളുമുണ്ടായിരുന്ന ഗോപാലകൃഷ്ണനെ ഇന്ദിരയുടെ അച്ഛനായ മാധവൻ നായരും ഇഷ്ടപ്പെട്ടിരുന്നു. അങ്ങനെ രക്ഷാകർത്താക്കളുടെ അകമഴിഞ്ഞ ആശീർവാദത്തോടു കൂടി ആ പ്രേമവല്ലരി പടർന്നു പന്തലിച്ചു. പ്രായമായ പെൺകുട്ടികളുള്ള അച്ഛനമ്മമാർ തങ്ങളുടെ മക്കളെ തങ്ങളേക്കാൾ സാമ്പത്തികശേഷിയുള്ള സ്ഥാനങ്ങളിൽ വിവാഹം കഴിച്ചയക്കാൻ ആഗ്രഹിക്കുക സ്വാഭാവികമാണ്. വരനെ സംബന്ധിച്ചുള്ള കാര്യങ്ങളിൽ സാമ്പത്തിക ശേഷിക്കു മാത്രം മുൻ തൂക്കം കല്പിക്കുന്ന പെൺ വീട്ടുകാരും വിരളമല്ല.അങ്ങനെയുള്ള മാതാപിതാക്കൾ മുഖ്യമായ ഒരു കാര്യം വിസ്മരിച്ചു പോകുന്നു.ഭർതൃസുഖം ഭാര്യയ്ക്കും ഭാര്യാസുഖം ഭർത്താവിനും അനുഭവിക്കുന്നതിനാവശ്യമായ ശാരീരിക ഐക്യത്തിന്റെ അമിത പ്രാധാന്യം അപ്രധാനമായിക്കരുതി , വൈവാഹിക ബന്ധങ്ങൾ അടിച്ചേല്‍പ്പിക്കുന്ന രക്ഷകർത്താക്കൾ അവരുടെ പ്രവൃത്തിയുടെ പിന്നിൽ പതിയിരിക്കുന്ന അപകടങ്ങളെപ്പറ്റി സാധാരണയായി ചിന്തിക്കാറില്ല.
അന്നാട്ടിലെ വമ്പിച്ച പണക്കാരനും മില്ലുടമയുമായിരുന്നു ഗോവിന്ദക്കുറുപ്പ്.കുറുപ്പിന്റെ വിവാഹാലോചന മാധവൻ നായർക്കു നിധി കിട്ടിയ വാശിയായി.ശേഷം സ്ക്രീനിൽ
കടപ്പാട് : പാട്ടുപുസ്തകം