അമ്പരപ്പോടും ആശങ്കയോടും കൂടി പുതിയ വിദ്യാർത്ഥി – വിദ്യാർത്ഥിനികളും എത്തിച്ചേർന്നിട്ടുണ്ട്. സ്നേഹ സമ്പന്നനായ പ്രിൻസിപ്പൽ അച്ചന്റെ മുറിയിലേക്ക് അച്ഛന്റെയും അമ്മയുടെയും മരണത്തെ തുടർന്നുള്ള ദീക്ഷയും ചെവിക്കിടയിൽ തുളസിപ്പൂവും നനഞ്ഞ ഭസ്മക്കുറിയുമായി കാര്യസ്ഥനുമൊത്ത് ഭവത്രാതൻ നമ്പൂതിരിയും കോളേജ് പ്രവേശനത്തിനു എത്തിയിട്ടുണ്ട്.
ഏറെ നാൾ അദ്ധ്യാപക വൃത്തിയിലേർപ്പെട്ട് ഉപരിപഠനത്തിനായി എത്തിച്ചേർന്ന പഴഞ്ഞിമേനോൻ കുടുംബ പ്രാരാബ്ധങ്ങളിൽക്കൂടി പത്താം ക്ലാസ്സിൽ ഫസ്റ്റ് ക്ലാസ്സ് വാങ്ങി പാസ്സായ കോളേജിൽ ചേരാൻ വന്ന ജോയി, സ്പോർട്സും പഠിത്തവും ഗാനങ്ങളും ആയിക്കഴിയുന്ന ജോണി , വീട്ടിൽ നിന്നും അയച്ചു കിട്ടുന്ന പണം കഞ്ചാവിനും മറ്റു ലഹരി പദാർത്ഥങ്ങൾക്കുമായി ചിലവഴിക്കുന്ന കുഞ്ഞുമോൻ , രാഷ്ട്രീയത്തിലും തൊഴിലാളി പ്രസ്ഥാനങ്ങളിലും മുഴുകി നടക്കുന്ന സണ്ണി , അസീസ് കൂട്ടർ , പുസ്തകങ്ങളും ലക്ചർ ക്ലാസ്സുകളും വിരസമാണെന്നും തരം കിട്ടിയാൽ കോളേജിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതിനും അടിപിടിയുണ്ടാക്കുന്നതിനും സന്ദർഭം നോക്കി നടക്കുന്ന ദാസ് , ജീവിതം മുന്തിരിച്ചാർ പോലെ ആസ്വദിക്കാനുള്ളതു മാത്രമാണെന്ന് വിശ്വസിക്കുന്ന സോഫി , വേണ്ടുവോളം സൗന്ദര്യവും പൊടി പ്രേമവുമായി കഴിയുന്ന പാർവതി, പരശ്ശതം വിദ്യാർത്ഥികളിൽ ചിലരുടെ നവ ചിത്രീകരണമാണിത്.
വിദ്യാർത്ഥികളെ സ്വന്തം കുട്ടികളെപ്പോലെ സ്നേഹിക്കുന്ന പ്രൊഫസ്സർ ഉമ്മൻ,പ്രിൻസിപ്പൽ സ്ഥാനലബ്ധിക്കായി കോളേജിലെ അന്തരീക്ഷം താറുമാറാക്കുന്നതിനു വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും തമ്മിൽ അടിപ്പിക്കുന്ന വൈസ് പ്രിൻസിപ്പൽ മുതലായവർ മിക്ക കോളേജിലും കാണുമായിരിക്കും.നിങ്ങൾക്ക് പരിചയമുള്ളവരും ആയിരിക്കും.ഇവരെല്ലാമടങ്ങുന്ന കോളേജിലെ അന്തരീക്ഷം കലുഷിതമായി. ഒരു ദിവസം ലാബറട്ടറിയിൽ ഒരു പൊട്ടിത്തെറി. ആ സംഭവത്തിന്റെ ആഘാതത്തിൽ കോളേജിലെ ലാബറട്ടറികൾ തകർന്നു. ലൈബ്രറി കത്തിച്ചാമ്പലായി. പാർവതി അപമാനിക്കപ്പെട്ടു. ജോണി കുറ്റക്കാരനായി. ഗായത്രി ജപിച്ച ചുണ്ടുകൾ സമരഗാനം വീറോടെ പാടി.
അതിന്റെ പ്രത്യാഘാതങ്ങൾ ? സ്തോഭ ജനകമായ ആ ഭാഗങ്ങൾ വെള്ളിത്തിരയിൽ…..
കടപ്പാട് : പാട്ടുപുസ്തകം