ബാലു എന്ന ബാലചന്ദ്രൻ നടത്തുന്ന അന്വേഷണം അവിടെ തുടങ്ങുന്നു. കുന്നത്തൂരച്ചൻ എന്നു വിളിക്കപ്പെട്ട ഒരു ക്രിസ്ത്യന്‍ പുരോഹിതന്റെ മകളായിരുന്നു സെലീന. ചെറുപ്പത്തിലേ അമ്മ നഷ്ടപ്പെട്ട അവളെ വളര്‍ത്തിയത് ബന്ധുവായ മാഗി ആന്റിയാണ്. മാഗി ആന്റി വഴി സെലീനയുടെ അന്നത്തെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന ശ്യാമളയെ ബാലു കാണുന്നു. എന്തോ അസുഖം കാരണം സെലീന ഇടയ്ക്ക് വച്ച് പഠിത്തം നിറുത്തി പോയി എന്നല്ലാതെ പിന്നീടുള്ള കാര്യങ്ങൾ ഒന്നും തനിക്കറിയില്ല എന്നാണു ശ്യാമളയ്ക്ക് അയാളോട് പറയാനുണ്ടായിരുന്നത്. കൂട്ടുകാരി മരിച്ച വിവരം അറിയിച്ചതിനു ശേഷം അവർ പഠിച്ചിരുന്ന സ്കൂൾ ലക്ഷ്യമാക്കി ബാലചന്ദ്രൻ പുറപ്പെടുന്നു,
സ്കൂളിലെത്തി അന്വേഷണം തുടർന്ന ബാലചന്ദ്രൻ ഞെട്ടിക്കുന്ന ഒരു രഹസ്യം അറിയുന്നു. ഗര്ഭിിണി ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സെലീനയെ നിര്ബനന്ധിച്ചു ടി സി കൊടുത്തു വിടുകയായിരുന്നുവെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഇനി എന്ത് ചെയ്യണം എന്നറിയാതെ ആശയക്കുഴപ്പത്തിലായ ബാലു ശ്യാമളയിലേക്ക് ഒന്ന് കൂടി തിരിച്ചു പോകാന്‍ തീരുമാനിക്കുന്നു. ഒടുവിൽ പഴയ ഓര്മശകളിൽ ഇരുൾ മൂടി കിടന്ന ഒരു വാതിൽ അവൾ അയാളുടെ മുന്നിൽ തുറക്കുന്നു.
സ്കൂൾ ഹോസ്റ്റലിൽ ഒരുമിച്ചായിരുന്നു സെലീനയും ശ്യാമളയും. പ്രായത്തിന്റെ സകല കുസൃതിത്തരങ്ങളും ഉണ്ടായിരുന്ന അക്കാലത്ത് ഒരിക്കൽ ഹോസ്റ്റൽ മതിൽ ചാടി പുറത്തു പോയ അവരെ അബോധാവസ്ഥയിൽ ചിലർ മാനഭംഗപ്പെടുത്തുന്നു. സെലീന ഗർഭിണിയാകുന്നു. സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ട അവളെ അച്ഛൻ കൂട്ടിക്കൊണ്ടു പോയി. സെലീന അമ്മയാവുന്നു.എങ്കിലും ഇമ്മാനുവേൽ എന്ന് പേരിട്ട കുഞ്ഞ് മരിച്ചു പോയി എന്നവളെ ധരിപ്പിക്കുന്നു. തുടര്‍ന്നു ണ്ടായ ഒരു അപകടത്തിൽ അംനീഷ്യ ബാധിച്ച അവൾ കഴിഞ്ഞതെല്ലാം മറന്നു പോകുന്നു.
കാര്യസ്ഥനായ അച്ചുവേട്ടന് പറഞ്ഞ കഥകളിൽ നിന്നും ഒടുവിൽ ബാലു സത്യം വായിച്ചെടുക്കുന്നു. ആ വീട്ടിൽ പഴയ സാധനങ്ങൾ പെറുക്കാൻ വന്ന ചില തെരുവ് പിള്ളേരോട് സംസാരിച്ച കൂട്ടത്തിൽ ഇമ്മാനുവേൽ എന്ന പേരിലുള്ള ഒരു കുട്ടിയേയും സെലീന കാണുന്നു. അവളുടെ കുഞ്ഞിന്റെ അതേ പേര്. അത് അവളുടെ ഓര്മരകളെ വര്ഷയങ്ങളോളം പിന്നോട്ടടിപ്പിക്കുന്നു. ഓര്മേകളിൽ മറഞ്ഞു പോയ അവളുടെ സ്വന്തം രക്തത്തെ ആ സായാഹ്നത്തിൽ അവൾ തിരിച്ചറിഞ്ഞു. ആ വികാര തള്ളിച്ചയിൽ മരണത്തിലേയ്ക്ക് സെലീന നടന്നടുക്കുകയായിരുന്നു. മാത്യൂസിനോട് പറയാനാവാത്ത ഒരു ഉത്തരം മനസ്സിൽ സൂക്ഷിച്ചു ബാലു തിരികെ പോകുന്നിടത്ത് ചിത്രം പൂര്ണോമാകുന്നു.