ഈ അവസരത്തിൽ ഫിലിപ്പു രാജാവിന്റെ രാജ്യം ശത്രുക്കളാക്രമിച്ചു. ഫിലിപ്പ് അയൽ രാജാവായ ശീമോനോട് സഹായമഭ്യർത്ഥിച്ചു. ഫിലേന്ദ്രനാണ് ശീമോന്റെ സൈന്യത്തെ നയിക്കുവാൻ നിയുക്തനായത്.യുദ്ധം നീണ്ടു നിന്നു.തന്റെ പ്രിയപത്നി ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിച്ച വിവരം ഫിലേന്ദ്രൻ യുദ്ധക്കളത്തിൽ വെച്ചാണ് അറിഞ്ഞത്.തന്റെ കൊട്ടാരത്തിൽ ചെന്ന് കൈനിറയെ സമ്മാനങ്ങൾ വാങ്ങിക്കൊള്ളുവാൻ സന്ദേശവാഹകരായ ദൂതന്മാർക്ക് ഫിലിപ്പ് രാജാവ് ആജ്ഞ നൽകി.ഫിലേന്ദ്രന്റെ പത്നി കൈകൾ രണ്ടുമില്ലാത്ത ജ്ഞാനസുന്ദരിയാണെന്ന് ദൂതന്മാരിൽ നിന്നും മനസ്സിലാക്കിയ കത്രി ഭയന്നു വിറച്ചു.ദൂതന്മാരെ മയക്കി അവൾ അവരിൽ നിന്നും ഫിലേന്ദ്രൻ ജ്ഞാനസുന്ദരിയ്ക്കയച്ച സന്ദേശം അപഹരിച്ചു.പകരം ശീമോൻ രാജാവിനു, ജ്ഞാനസുന്ദരിയെയും കുട്ടികളെയും കാട്ടിൽ കൊണ്ടു പോയി വധിച്ചു കളയണമെന്നും അല്ലാത്ത പക്ഷം താൻ മടങ്ങി വരുന്നതല്ലെന്നും ഫിലേന്ദ്രന്റേതായ ഒരു കത്ത് അദ്ദേഹത്തിന്റെ കൈയ്യക്ഷരത്തിൽ അന്നിഷ എഴുതിയത് കത്രി ദൂതന്മാരെ ഏല്പിച്ചു.കത്തു കിട്ടിയ ശീമോൻ സ്തബ്ധനായി പോയി. ജ്ഞാനസുന്ദരി രാജാവിനെയും റാണിയെയും സമാധാനിപ്പിച്ചു. തന്റെ പ്രിയ ഭർത്താവിന്റെ ആഗ്രഹം നിറവേറ്റുവാൻ അവൾ അവരെ നിർബന്ധിച്ചു. ശീമോനാകട്ടെ ജ്ഞാനസുന്ദരിയെ ഫിലേന്ദ്രൻ എവിടെ നിന്നു കണ്ടെടുത്തുവോ അവിടെത്തന്നെ അവളെയും കുഞ്ഞുങ്ങളെയും കൊണ്ടു വിടുവാൻ തന്റെ ഭടന്മാരോടാജ്ഞാപിച്ചു.അങ്ങനെ ജ്ഞാനസുന്ദരി വീണ്ടും വനമദ്ധ്യത്തിൽ എറിയപ്പെട്ടു.യുദ്ധം കഴിഞ്ഞു വിജയശ്രീലാളിതനായ ഫിലേന്ദ്രൻ തന്റെ പ്രിയപത്നിയെയും ഓമനക്കുഞ്ഞുങ്ങളെയും കാണുവാനുൾല ധൃതിയോടെ മടങ്ങി. വിവരങ്ങൾ മാതാപിതാക്കളിൽ നിന്നുമറിഞ്ഞ അദ്ദേഹം ഒരു ഭ്രാന്തനായി മാറി. ജ്ഞാനസുന്ദരിയെയും കുഞ്ഞുങ്ങളെയും കണ്ടു പിടിക്കാതെ മടങ്ങുകയില്ല എന്ന ശപഥത്തോടെ അദ്ദേഹം വനാന്തരങ്ങളിലേയ്ക്കു പോയി.ഭാര്യയെയും കുട്ടികളെയും തേടി അലഞ്ഞു തിരിഞ്ഞ ഫിലേന്ദ്രൻ അവരെ വനമദ്ധ്യത്തിൽ കണ്ടെത്തി. തന്റെ നിരപരാധിത്വം തെളിയിച്ച് അദ്ദേഹം അവരെ കൊട്ടാരത്തിലേക്കു കൊണ്ടുപോയി.ജ്ഞാനസുന്ദരി ഫിലിപ്പ് രാജാവിന്റെ പുത്രിയാണെന്നറിഞ്ഞ ഫിലേന്ദ്രനും ശീമോനും അതിയായി സന്തോഷിച്ചു.ഫിലേന്ദ്രൻ ജ്ഞാനസുന്ദരിയും തന്റെ ഓമനക്കുട്ടികളുമൊത്ത് ഫിലിപ്പ് രാജാവിന്റെ കൊട്ടാരത്തിലെത്തി. മകൾ മരിച്ചു പോയി എന്ന ധാരണയിൽ ഇത്രകാലവും കഴിഞ്ഞിരുന്ന രാജാവിന്റെ സന്തോഷം പറഞ്ഞറിയിക്കാവുന്നതായിരുന്നില്ല. അന്നിഷയുടെയും കത്രിയുടെയും ദുഷ്പ്രവൃത്തികളെല്ലാം വെളിച്ചത്തു വന്നു. അവരെ യഥാവിധി ശിക്ഷിക്കുവാൻ ഫിലിപ്പ് രാജാവ് ഉത്തരവിട്ടു. എന്നാൽ തനിക്ക് നേരിടേണ്ടി വന്ന കഷ്ടതകളും ദുരിതങ്ങളുമെല്ലാം ദൈവവിധിയായിരുന്നുവെന്നും അതിനു വേണ്ടി ആരെയും ശിക്ഷിക്കേണ്ടതില്ലെന്നും ജ്ഞാനസുന്ദരി ആവശ്യപ്പെട്ടു.എന്നു തന്നെയല്ല തന്റെ കൊച്ചമ്മയെയും കത്രിയെയും സ്നേഹത്തോടെ സ്വീകരിക്കുവാനും ജ്ഞാനസുന്ദരി തയ്യാരായി. ഈശ്വരവിശ്വാസവും പ്രാർത്ഥനയും കൊണ്ട് ജ്ഞാനസുന്ദരിയ്ക്ക് നഷ്ടപ്പെട്ട കൈകൾ വീണ്ടു കിട്ടി. ദൈവമാതാവിനെ സ്തുതിച്ചു കൊണ്ട് അവൾ ഫിലേന്ദ്രനുമായി സുഖമായി വാണു.
അസോഷിയേറ്റഡ് പ്രൊഡ്യൂസേഴ്സും ഫിലിംകോ പ്രൊഡക്ഷനും ചേർന്ന് അസോഷിയേറ്റഡിന്റെ ബാനറിൽ ശ്രീ റ്റി ഇ വാസുദേവനാണ് ചിത്രം നിർമ്മിച്ചത്. മുട്ടത്തു വർക്കി തിരക്കഥയും സംഭാഷണവും അഭയദേവ് ഗാനങ്ങളും രചിച്ചു.വി ദക്ഷിണാമൂർത്തിയാണ് സംഗീത സംവിധായകൻ.മൊത്തം 10 പാട്ടുകളുണ്ട്.പി ലീല , കമുകറ പുരുഷോത്തമൻ, പി ബി ശ്രീനിവാസൻ, കെ വി ശാന്ത എന്നിവരാണ് പിന്നണിയിൽ പാടിയത്.ആദി എം ഇറാണിയുടെ നേതൃത്വത്തിൽ മെല്ലി എം ഇറാണി ച്ഛായാഗ്രഹണവും, എം കൃഷ്ണന്റെ മേൽനോട്ടത്തിൽ സി വി സി ശേഖർ ശബ്ദലേഖനവും ആർ ബി എസ് മണി രംഗസംവിധാനവും , കെ രാമൻ വേഷവിധാനവും എം എസ് മണി ചിത്ര സംയോജനവും നിർവഹിച്ചു.കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ഈ ചിത്രം വിജയാ- വാഹിനി സ്റ്റുഡിയോയിൽ വെച്ചാണ് അഭ്രത്തിലാക്കിയത്.പ്രേം നസീർ, തിക്കുറിശ്ശി സുകുമാരൻ നായർ, ജി കെ പിള്ള, എസ് പി പിള്ള, അടൂർ പങ്കജം, അടൂർ ഭാസി, ആറന്മുള പൊന്നമ്മ, പങ്കജവല്ലി, എൽ വിജയലക്മി ി എന്നിവർ അഭിനയിച്ച ജ്ഞാനസുന്ദരി 22.12.1961 മുതൽ പ്രദർശനം തുടങ്ങി.തിരുവിതാം കൂറ് ഭാഗത്ത് ഫിലിംകോ പ്രൊദക്ഷൻസും കൊച്ചി മലബാർ ഭാഗത്ത് അസോഷിയേറ്റഡ് പിക്ചേഴ്സുമാണ് ചിത്രം വിതരണം നടത്തിയത്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്0
കടപ്പാട് : ബി വിജയകു0