പായിക്കാട്ട് വീട്ടില്‍ ചവറ വി പി നായരുടെയും കൊച്ചു വീട്ടില്‍ വിജയലക്ഷ്മിയുടെയും മകളായി 1966 ഒക്ടോബര്‍ 7നു് ജനിച്ചു. തിരുവനന്തപുരത്തായിരുന്നു വിദ്യാഭ്യാസം. യാഗം എന്ന ചിത്രത്തിലാണു് ആദ്യം അഭിനയിച്ചതു്. തമിഴ്, തെലുങ്കു്, കന്നട ഭാഷകളിലും അഭിനയിച്ചിട്ടുള്ള കല്പന അനവധി ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി. പല ചിത്രങ്ങളിലെയും വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. നടികള്‍ക്കും ഹാസ്യറോളുകളില്‍ തിളങ്ങാനാവുമെന്നു് തെളിയിച്ചതാണു് കല്പനയുടെ വിജയം. തമിഴകത്തെ ജനപ്രീതി നേടിയ നടിയായി 1985ല്‍ ദിനതന്തി ദിനപ്പത്രം കല്പനയെ തിരഞ്ഞെടുത്തു.
സഹോദരങ്ങളായ കലാരഞ്ജിനി, കമല്‍ റോയ്, ഉര്‍വ്വശി എന്നിവര്‍ സിനിമാരംഗത്തു് തന്നെ ഉണ്ടു്.
മലയാളത്തിലെ തന്നെ പ്രശസ്ത സംവിധായകന് ആയ അനില്‍ ആയിരുന്നു കല്പനയുടെ ഭര്‍ത്താവ്.
മറ്റൊരു സഹോദരനായ അന്തരിച്ച പ്രിന്‍സ് ചില ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. പ്രിന്‍സിന്റെ ഭാര്യ ലേഖാ രാമചന്ദ്രനും ഉര്‍വ്വശിയുടെ ഭര്‍ത്താവു് മനോജ് കെ ജയനും കല്പനയുടെ മുൻ ഭര്‍ത്താവു് അനിലും സിനിമയിലുണ്ടു്. ഏക മകള്‍ ശ്രീമയി.
ഹാസ്യ കഥാപാത്രങ്ങളെ തനതായ രീതിയില്‍ അവതരിപ്പിക്കുന്നതില്‍ കല്പനയുടെ കഴിവ് മലയാളികള്‍ക്കിടയില്‍ എടുത്തു പറയേണ്ട കാര്യമില്ല. നായികാ പ്രാധാന്യമുള്ള കഥാപാത്രങ്ങളില്‍ കൂടുതല്‍ പ്രതീക്ഷകളുമായി സിനിമാ രംഗത്തെത്തിയ കല്പനയ്ക്ക് കൂടുതല്‍ മികവു കാണിക്കാനായത് ഹാസ്യ മേഘലയിലാണ്.
1983 മുതല്‍ സിനിമാ അഭിനയം തുടങ്ങിയ കല്പന ഇതിനകം തന്നെ 100 - ഓളം സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു. ഗാന്ധര്‍വം, കളിവീട്, ഇഷ്ടം, മിഴി രണ്ടിലും, വിസ്മയത്തുമ്പത്ത്, മാമ്പഴക്കാലം എന്നിവ കല്പന അഭിനയിച്ച സിനിമകളില്‍ ചിലത് മാത്രം..
പ്രശസ്ത പോപ് ഗായിക ഉഷാ ഉതുപ്പിന്റെ കൂടെ അവര്‍ ഒരു സംഗീത ആല്‍ബത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
'ഞാന്‍ കല്പന' എന്ന പേരിലുള്ള ഓര്‍മ്മക്കുറിപ്പുകള്‍ ഈയിടെ പുസ്തക രൂപത്തില്‍ ഇറക്കിയിരുന്നു.
2016 ജനുവരി 25 ന് ഹൈദ്രബാദിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു