ഒളിപ്പോരിലൂടെ പി എൻ ഗോപീകൃഷ്ണൻ മൗലിക ജീവിതങ്ങളുടെ അർത്ഥം തേടുകയാണ്. ഇല്ലാത്ത തോടുകൾ ചാടിക്കടന്ന് , ഭൂമിയിലെ ജീവന്റെ തുടിപ്പുകൾ അനുഭവിച്ച് ജീവിക്കുന്നവരെക്കുറിച്ച് പറയുന്ന ഈ കഥ ഈ നിരൂപകനോ, അത് കണ്ട ശരാശരി മലയാളിക്കോ മുഴുവനായി മനസ്സിലായെന്ന് കരുതുന്നില്ല . അമ്മയെന്ന സൂര്യനെ ചുറ്റുന്ന ഒരു ഗ്രഹത്തിൽ നിന്ന് മനുഷ്യൻ എങ്ങിനെയാണ് തനതായ ഒരിടത്ത് എത്തിച്ചേരുന്നത് എന്നതാണ് നമ്മെ ഈ സിനിമ മനസ്സിലാക്കിപ്പിക്കാൻ ശ്രമിക്കുന്നത് . ദൈവപേടിയിൽ നിന്ന് വിമുക്തരാവാൻ വേണ്ട മനക്കരുത്ത് ബിംബാരാധന ചെയയ്യുന്നവർക്കും അല്ലാത്തവർക്കും ഒരിപോലെ ബാധകമാണെന്ന് ഗോപീകൃഷ്ണൻ സ്ഥിരീകരിക്കുന്നു.
പോയ തലമുറയെ ആത്മീകരിക്കാൻ ശ്രമിക്കുന്ന ഏതു തലമുറയും മനസ്സിലാക്കാൻ വൈകുന്നത് ജീവിതാനുഭാവങ്ങൾക്ക് പകരം വയ്ക്കാൻ ഒന്നുമില്ല എന്നതാണ് .
മനുഷ്യബന്ധങ്ങളുടെ ഉൾകഥയിലെ നായിക ചോദിക്കുന്നത് പോലെ സൌഹൃദത്തിലും , സ്നേഹത്തിലും ഉൾപെടാത്ത നിർവ്വചനീയമായ ബന്ധങ്ങളെ എന്ത് കൊണ്ടാണ് മനുഷ്യന് ഇനിയും മനസ്സിലാക്കാൻ സാധിക്കാത്തത് എന്ന ചോദ്യത്തിനുള്ള ഉത്തരം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച് സിനിമ അവസാനിക്കുന്നു .
എഡിറ്റിങ്ങിന്റെ അപാകതകളും, ചോദ്യങ്ങൾ ഏറെ അവശേഷിപ്പിച്ച് അജയൻ ബ്ലോഗോസ്പിയറിൽ നിന്ന് അപ്രത്യക്ഷമാകുന്ന പോലെ മറയുന്ന സിനിമയും ഈ കഥയുടെ ഗാംഭീര്യതയേയും അന്തർഗ്ഗതത്തേയും ചോദ്യം ചെയ്യാതിരിക്കട്ടെ
അഭിനയത്തിൽ ഫഹാദ് , കലാഭവൻ മണി എന്നിവർ പ്രതീക്ഷ അസ്ഥാനത്താക്കുന്നില്ല . സുഭിക്ഷ തരക്കേടില്ലാതെ റോൾ കൈകാര്യം ചെയ്തിട്ടുണ്ട്