Marana Simhaasanam (1999)
|
|
കൃഷ്ണന് തന്റെ ജന്മിക്ക് വേണ്ടി പകലന്തിയോളം പണിയെടുക്കുന്ന ഒരു കര്‍ഷകനാണ്. ഒരിക്കല്‍ തേങ്ങമോഷണത്തിന്റെ പേരില്‍ കൃഷ്ണന് ജന്മിയുടെ വീട്ടില്‍ വച്ച് പിടിയിലാകുന്നു. പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ കൃഷ്ണന്റെ തലയില്‍ തെളിയാതെ കിടന്നിരുന്ന ഒരു കൊലപാതക കുറ്റം ചുമത്തുന്നു. കോടതി അയാളെ വധശിക്ഷക്ക് വിധിക്കുന്നു. ഈ സമയത്താണ് അമേരിക്കകാര് വധശിക്ഷ വേദനിയില്ലാതെ നടപ്പാക്കുന്നതിന് വേണ്ടി ഉണ്ടാക്കിയ മരണസിംഹാസനം എന്ന ഉപകരണത്തെ കുറിച്ച് ആ നാട്ടുകാര്‍ കേള്‍ക്കുന്നത്. നാട്ടുകാര്‍ മരണസിംഹാസനത്തിന്റെ ആദ്യ പരീക്ഷണം കൃഷ്ണനില്‍ നിന്ന് തുടങ്ങുവാന്‍ തീരുമാനിക്കുന്നു, അത് ഇറക്കുമതി ചെയ്യുവാന്‍ ഗവണ്മെന്റ്നോട് ആവശ്യപ്പെടുന്നു.
ഒടുവില്‍ ഗവണ്മെന്റ് വഴങ്ങുന്നു, അങ്ങനെ അമേരിക്കക്കാര്‍ ഉണ്ടാക്കിയ മരണസിംഹാസനത്തിന്റെ നാട്ടിലെ ആദ്യ ഇര കൃഷ്ണന് ആകുന്നു. നാട്ടുകാര്‍ കൃഷ്ണന്റെ ഭാര്യ ചിരുതയെ ആദരിക്കാന്‍ ഒരു മീറ്റിംഗ് വിളിച്ചു കൂട്ടുന്നു. മരണ സിംഹാസനത്താല്‍ മരിക്കാന്‍ കഴിഞ്ഞ കൃഷ്ണന്റെ ഭാര്യയായത് തന്റെ ഭാഗ്യമായി കരുതുന്നു എന്ന് ചിരുത പറയുന്നു. കേന്ദ്ര മന്ത്രി ലോക ബാങ്കിന്റെ സഹായത്തോടെ എല്ലാ ജില്ലകളിലും ഇത് പോലെയുള്ള മരണസിംഹാസനം സ്ഥാപിക്കാന്‍ ശ്രമിക്കും എന്ന് മീറ്റിംഗില്‍ വച്ച് വാഗ്ദാനം ചെയ്യുന്നു!!!!. ഇത് നാട്ടുകാരെ സന്തോഷഭരിതരാക്കുന്നു.
മുരളി നായര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രചന ഭരതന് ഞാറക്കല്‍.
കാന്‍ ഫിലിം ഫെസ്റിവലില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രത്തിന് 'Camera D'or' പുരസ്കാരം ലഭിച്ചു..
1999 ഡിസംബർ 15 -ന് ഒരു വിശ്വ മലയാള ചിത്രം റിലീസ് ചെയ്തു. കാൻ ഫിലിം ഫെസ്റ്റിവലിൽ ഒരു സംവിധായകന്റെ കന്നിച്ചിത്രത്തിനുള്ള മികച്ച അവാർഡ് - കാമറ ഡി ഓർ - പുരസ്ക്കാരം ലഭിച്ച 'മരണസിംഹാസനം'. ഭരതൻ ഞാറയ്ക്കൽ രചിച്ച സിനിമയുടെ സംവിധായകൻ മുരളി നായർ.
വൈദ്യുതക്കസേരയിലിരുത്തി ഷോക്കടിപ്പിച്ച് മരണശിക്ഷ വിധിക്കുന്ന 'പുതിയ' രീതി ആഘോഷമാക്കുന്ന ഒരു പറ്റം ആളുകളുടെയും ആഘോഷത്തിന്റെ പിന്നിലെ രാഷ്ട്രീയ നാടകങ്ങളുടെയും ആക്ഷേപഹാസ്യമാണ് മുരളി നായർ മരണസിംഹാസനത്തിലൂടെ പറഞ്ഞത്.
ജന്മിയുടെ പുരയിടത്തിൽ നിന്നും തേങ്ങ മോഷ്ടിച്ച് നിത്യവൃത്തി കഴിക്കുന്ന കൃഷ്ണൻ എന്ന പാവം കർഷകൻ ഒരു ദിവസം പിടിക്കപ്പെട്ടു. ഒരു കൊലപാതകക്കുറ്റം കൂടി അയാളുടെ മേൽ ചാർത്തി അയാൾക്ക് മരണശിക്ഷ കിട്ടുകയാണ്. വൈദ്യുതക്കസേരയിൽ മരിക്കാൻ പോകുന്ന ആദ്യ കുറ്റവാളി എന്ന വീര പരിവേഷം കൃഷ്ണന് കിട്ടുന്നു. ഇലക്ഷൻ സമയമാണ്. ഭരണകൂടം അയാളുടെ പ്രതിമ സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. അയാളുടെ ഭാര്യ ചിരുത ഇതൊക്കെ ഭാഗ്യമാണ് എന്ന് പറയുന്നു അഥവാ അവരെക്കൊണ്ട് പറയിപ്പിക്കുന്നു.
വൈപ്പിൻ, ഞാറയ്ക്കൽ പ്രദേശങ്ങളിലായിരുന്നു ഷൂട്ടിങ്ങ്. നാട്ടുകാർ തന്നെ അഭിനയിച്ചു. ഗാനങ്ങൾ ഇല്ലായിരുന്നു.
|
This page was generated on April 23, 2024, 11:03 pm IST | |