കഥാസാരം
ജോണിയുടെ അച്ഛൻ ആഗസ്തിച്ചേട്ടൻ ഒരു രൂപം കൊത്തുകാരനായിരുന്നു.ഫാക്ടറിയിൽ നിർമ്മിച്ച രൂപങ്ങൾ കമ്പോളത്തിലെത്തിയപ്പോൾ അയാളുടെ രൂപങ്ങൾക്ക് ചെലവു കുറഞ്ഞു.വീട് പട്ടിണിയിലായി.ഭാര്യ മറിയാമ്മ കടം വാങ്ങി മടുത്തു.അങ്ങിനെയിരിക്കെയാണ് പെരുന്നാൾ വന്നത്.വളരെ ആശിച്ച് രൂപങ്ങളുമായി ആഗസ്തി വില്പനയ്ക്കു പോയി. പക്ഷേ കൈനീട്ടം പോലും വിറ്റില്ല.ആ കുടുംബത്തിനാകെ സഹായമുണ്ടായിരുന്നത് അയൽക്കാരൻ വറീത് എന്ന വണ്ടിക്കാരനായിരുന്നു.കച്ചവടം കഴിഞ്ഞ് മടങ്ങി വന്ന ആഗസ്തിച്ചേട്ടനു രോഗം ബാധിച്ചപ്പോൾ വറീതിന്റെ കൊച്ചുമക്കൾ റെബേക്ക താൻ വാങ്ങിച്ചിട്ട് ഇതുവരെ അണിയാത്ത ചിലമ്പുകളിൽ ഒന്ന് ജോണിയുടെ കൈയ്യിൽ വിൽക്കാൻ കൊടുത്തു.ഏതാനും ദിവസങ്ങൾക്കകം രോഗം കഠിനമായി.അന്ത്യകൂദാശക്കായി അച്ചനെ വിളിക്കാൻ ജോണി പോയി.പക്ഷേ കുർബാന കഴിയാതെ അന്ത്യകൂദാശയ്ക്കു പോകാൻ അച്ചനെ പള്ളിക്കാർ സമ്മതിച്ചില്ല.ജോണി വീട്ടിലെത്തിയപ്പോഴേയ്ക്കും ആഗസ്തിച്ചേട്ടൻ മരണമടഞ്ഞു കഴിഞ്ഞിരുന്നു.നല്ലവരായ ചില അയൽക്കാരുടെ സഹായത്തോടെ ശവമടക്ക് ആർഭാടപൂർവം നടന്നു.ഒരു രാത്രി ആരുമറിയാതെ ജോണി വീടു വിട്ടിറങ്ങി. 12 വർഷങ്ങൾക്കു ശേഷം മടങ്ങിവന്ന ജോണിയ്ക്കു തന്നെ കണ്ണുനീരോടെ കാത്തിരുന്ന അമ്മയുടെ മുൻപിൽ കാഴ്ച വെയ്ക്കാനുണ്ടായിരുന്നത് ഒരു ഡ്രൈവിംഗ് ലൈസൻസ് മാത്രമായിരുന്നു.മറിയാമ്മയുടെ അപേക്ഷ കാരണം കൈക്കാരന്റെ മകൻ തങ്കച്ചന്റെ കാറിൽ ഡ്രൈവറായി ജോണിയെ നിയമിച്ചു.റെബേക്കാ വീട്ടുമുറ്റത്ത് ജോണിയെ നോക്കി നിൽക്കുമായിരുന്നു.അവർ തമ്മിലുള്ള അടുപ്പം പ്രണയമായി കലാശിച്ചു.എന്നാൽ തങ്കച്ചൻ ഇത് തെറ്റിദ്ധരിച്ചു.അവൾ തന്നെയാണു നോക്കുന്നതെന്ന് അയാൾ കരുതി.അതിനാൽ തങ്കച്ചൻ തന്റെ കാര്യസ്ഥൻ ലാസറിന്റെ പക്കൽ റെബേക്കയ്ക്ക് സമ്മാനങ്ങൾ കൊടുത്തയച്ചു.ലാസറാകട്ടെ അതു മുഴുവൻ കൈക്കലാക്കിക്കൊണ്ട് തങ്കച്ചനോട് ചെന്നു പറഞ്ഞു റെബേക്കാ സമ്മാനങ്ങൾ സ്വീകരിച്ചെന്ന്.ഒരിക്കൽ തേങ്ങയിടീച്ചപ്പോൾ തങ്കച്ചൻ റെബേക്കയ്ക്ക് അൻപതു തേങ്ങ കൊടുത്തു.ഇതു കണ്ടു ക്രുദ്ധനായ വറീതുമാപ്പിള കാര്യക്കാരൻ ലാസറിനെക്കൊണ്ട് തന്നെ തേങ്ങയെല്ലാം ചുമപ്പിച്ചു.ഇതിനു പകരം വീട്ടാൻ ലാസർ തക്കം നോക്കിയിരുന്നു.ഒരിക്കൽ ലാസർ തക്കം നോക്കിയിരുന്നു.ഒരിക്കൽ ലാസർ വറീതിന്റെ കാളവണ്ടിയുടെ ചാവിയാണിയൂരി വിട്ടു.വണ്ടി മറിഞ്ഞു.ഒരു കാള ചത്തു. വറീത് അവശനിലയിലായി.ജോണീക്കാദ്യം ശമ്പളം കിട്ടിയ ദിവസം അയാൾ റെബേക്കയുടെ വീട്ടിൽ ചെന്നു.അമ്മയുടെ ആഗ്രഹമനുസരിച്ച് റെബേക്കക്കൊരു ചിലമ്പു വാങ്ങിക്കൊടുക്കാനാണു പോയത്.എന്നാൽ റേബേക്കയുടെ അഭ്യർത്ഥനയനുസരിച്ച് ശേഷിച്ചിരുന്ന ചിലമ്പും വിറ്റ് , ബാക്കി വേണ്ട പണം സ്വയം എടുത്ത് അയാൾ ഒരു കാളയെ വാങ്ങിക്കൊണ്ടു വന്നു.ഇതേ സമയം വറീത് തന്റെ കൈയ്യിൽ അവശേഷിച്ചിരുന്ന കാളയെ വിറ്റ് ഒരു ചിലമ്പും വാങ്ങിക്കൊണ്ടു വന്നു.ഒരു ദിവസം രാത്രി തങ്കച്ചൻ മുതലാളി റെബേക്കയുടെ മുറിയിൽ കടന്നു.അവളുടെ കരച്ചിൽ കേട്ട് വറീതും ജോണിയും ഓടിക്കൂടി. വറീത് തങ്കച്ചന്റെ കുത്തേറ്റ് മരണമടഞ്ഞു.കേസു വന്നു.തങ്കച്ചൻ ലാസർക്ക് പണം കൊടുത്താകർഷിച്ചു.ലാസർ താനും ജോണിയും കൂടിയാണു വറീതിനെ കൊന്നതെന്ന് മൊഴി കൊടുത്തു.ലാസർ ലോക്കപ്പിലായി.ജോണി ഒളിവിലും.അലഞ്ഞു തിരിഞ്ഞ ജോണി ചെന്നു ചേർന്നത് ഡോക്ടർ വത്സയുടെ വീട്ടിലായിരുന്നു.വത്സയും തങ്കച്ചനും തമ്മിലുള്ള വിവാഹാലോചന നടക്കുകയായിരുന്നു.എന്നാൽ ജോണിയിൽ നിന്ന് വിവരങ്ങളെല്ലാം മനസ്സിലാക്കിയ വത്സ വിവാഹാലോചന തൽക്കാലത്തേയ്ക്ടോ മാറ്റി വെച്ചു. ജോണിയെ തന്റെ അച്ഛൻ വക്കീൽ മാത്യു മുഖേന രക്ഷിക്കാമെന്ന് അവൾ ഉറപ്പു നൽകി. അവൾ അവനിൽ അനുരക്തയായി.വീടു വിട്ടലഞ്ഞു തിരിഞ്ഞ മറിയയുടെ ദേഹത്ത് മാത്യുവിന്റെ കാർ മുട്ടി മരണമടഞ്ഞു.റെബേക്ക വീടു വിട്ട് ചെന്നു ചേർന്നത് മാത്യുവിന്റെ വീട്ടിലും. മാത്യു അവളെ സ്വന്തം മകളെപ്പോലെ വളർത്തി.ജോണി കേസിൽ ജയിച്ചു.അയാൾ വിമോചിതനായി.തങ്കച്ചൻ തടവിലായി. പക്ഷേ ജോണിയുടേ പ്രയത്നത്താൽ അയാൾ വിമോചിതനായി. ജോണി റെബേക്കയെയും തങ്കച്ചൻ വത്സയെയും കല്യാണം കഴിക്കുന്നതോടേ കഥയവസാനിച്ചു.
എഴുതിയത് : ജിജാ സുബ്രമണ്യന്
അവലംബം: സിനിമാ ഡയറക്ട്ടറി
കടപ്പാട് : ബി വിജയകുമാര്