സുധാകരൻ എഞ്ചിനീയറിംഗ് പാസ്സായി. ഒരു എഞ്ചിനീയറായി അയാൾക്ക് ജോലി കിട്ടുന്നു.അവിടുത്തെ കോൺട്രാക്ടർ പണിക്കരുടെ മകൾ രേണുക സുധാകരനിൽ അനുരക്തനാകുന്നു.പണിക്കർ തന്റെ മകൾ രേണുവിനു അനുയോജ്യനായ വരനെ സുധാകരനിൽ കണ്ടെത്തുകയും ചെയ്തു.അനുജൻ ഒരു ഉദ്യോഗസ്ഥനായതോടെ അമ്മ പ്രഭാകരനെ വിവാഹത്തിനു നിർബന്ധിച്ചു.പ്രഭാകരൻ നിർമ്മലയെ വിവാഹം കഴിച്ചു. കോൺട്രാക്ടർ പണിക്കർ പ്രഭാകരനെ സന്ദർശിച്ച് രേണുവിനു വേണ്ടി വിവാഹാലോചന നടത്തി.സ്വന്തം താല്പര്യങ്ങൾക്കെതിരാണെങ്കിലും പ്രഭാകരൻ , സുധാകരനും രേണുവുമായുള്ള വിവാഹം നടത്തുന്നു.ഒരു ലക്ഷം രൂപാ സ്ത്രീധനവുമായി വന്ന ആ ഗ്രാമാന്തരീക്ഷവുമായി ഇണങ്ങിച്ചേരാൻ കഴിയാതെ വരുന്നു.രേണുവിന്റെ പ്രലോഭനങ്ങൾക്ക് സുധാകരൻ അടിമയാകുന്നു.കുടുംബാന്തരീക്ഷം മിക്കപ്പോഴും സംഘർഷം നിറഞ്ഞതായി.അനിയത്തി ഗീതയെ സഹാദ്ധ്യാപകനും നല്ലവനുമായ ഉണ്ണിയെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ പ്രഭാകരൻ തീരുമാനിച്ചു. സുധാകരൻ ആ ബന്ധത്തെ എതിർത്തു.മാത്രമല്ല , അമ്മയെയും അനുജത്തിയെയും വിളിച്ചു കൊണ്ട് പണിക്കർ സമ്മാനിച്ച പുതിയ ബംഗ്ലാവിലേക്ക് സുധാകരനും രേണുവും താമസം മാറുന്നു.ക്ലബ്ബുകളിലും ഹൈ സൊസൈറ്റികളിലും അവർ ജീവിതസുഖം കണ്ടെത്തുന്നു.
അമ്മ , സുധാകരനെ ഗീതയുടെ വിവാഹക്കാര്യം ഓർമ്മിപ്പിക്കുവാൻ തുടങ്ങി.രേണുവിന്റെ സ്ത്രീധനത്തുകയിൽ നിന്നും വിവാഹാവശ്യത്തിനു 50000 രൂപാ അയാൾ ആവശ്യപ്പെട്ടു. സ്വന്തം പെങ്ങളെ കെട്ടിച്ചയക്കേണ്ടത് തന്റെ സ്ത്രീധനപ്പണം കൊണ്ടല്ല എന്ന മറുപടിയാണ് സുധാകരനു രേണുവിൽ നിന്നും കിട്ടിയത്.രേണുവിനു സുധാകരനോടുള്ള സമീപനം താൻ വില കൊടുത്തു വാങ്ങിയ ഒരു പുരുഷൻ എന്നുള്ളത് മാത്രമായി തീർന്നു.മനശ്ശാന്തി നഷ്ടപ്പെട്ട സുധാകരനെ രേണുവിന്റെ ബന്ധുവായ ഗോവിന്ദൻ കുട്ടി ചീത്തവഴികളിലേക്ക് നയിച്ചു.
ഒരു രാത്രി വീട്ടിലേക്ക് തിരിച്ചെത്തിയ സുധാകരൻ കണ്ടത് ഗോവിന്ദൻ കുട്ടി തന്റെ അനിയത്തിയെ അപമാനിക്കാൻ ശ്രമിക്കുന്നതാണ്.സുധാകരനും ഗോവിന്ദൻ കുട്ടിയുമായി ഏറ്റുമുട്ടി.അപമാനിതയായ ഗീതയെയും കൊണ്ട് അമ്മ പ്രഭാകരന്റെ അടുത്തേക്ക് തിരിച്ചു ചെന്നു.എല്ലാ നിയന്ത്രണവും വിട്ട സുധാകരൻ ക്ലബ്ബിൽ പോയി രേണുവുമായി വഴക്കടിക്കുന്നു.അവൾ എല്ലാ ബന്ധങ്ങളും പൊട്ടിച്ചെറിഞ്ഞു കൊണ്ട് സ്വന്തം വീട്ടിലേക്ക് തിരിച്ചു പോയി.തകർന്ന മനസ്സുമായി സുധാകരൻ കാറിന്റെ ആക്സിലറേറ്ററിൽ കാലമർത്തി.കാറ് നിയന്ത്രണം വിട്ടു പാഞ്ഞു.അയാളുടെ ജീവിതം പോലെ ഒടുവിൽ എല്ലാം തകർന്നു.അവസാനമായി അയാൾചേട്ടനോടപേക്ഷിച്ചു.ഗീതയെ ഉണ്ണിയെക്കൊണ്ട് വിവാഹം കഴിപ്പിക്കണമെന്ന്.
സംഭവബഹുലമായ ശേഷം ഭാഗങ്ങൾ സ്ക്രീനിൽ
കടപ്പാട് : പാട്ടുപുസ്തകം