തൊട്ടടുത്ത തോട്ടത്തിലെ ചെറുപ്പക്കാരനായ മാനേജർ മിസ്റ്റർ വിൻസന്റ് ആ കുടുംബത്തിന്റെ ഏറ്റവുമടുത്ത ബന്ധുവായിരുന്നു.സൗന്ദര്യപ്രേമിയായ വിൻസന്റിനു തന്റെ യുവസഹജമായ ഭാവി സങ്കല്പങ്ങൾ സഫലീകരിച്ചു കൊണ്ട് ഒരു ജീവിത സഖിയെ കിട്ടി.സുന്ദരിയും നർത്തകിയുമായിരുന്ന രേണുക. വിവാഹം കഴിയുന്നതിനു മുൻപു തന്നെ രേണുകയെ വിൻസന്റ് കൂടെ താമസിപ്പിച്ചു.
വിബ്സന്റിന്റെ ഈ പ്രവൃത്തി ,മാലതിക്ക് അത്ര അന്തസ്സുള്ളതായി തോന്നിയില്ലെങ്കിലും വിശാലഹൃദയനായ ജനാർദ്ദനനു അതൊരു വലിയ തെറ്റായി കാണാൻ കഴിഞ്ഞില്ല. പ്രത്യേകിച്ച് വിൻസന്റിന്റെയും രേണുകയുടെയും വിവാഹം നിശ്ചയിച്ചിരുന്ന സ്ഥിതിക്ക്…
ജനാർദ്ദനൻ അന്നു വീട്ടിലുണ്ടായിരുന്നില്ല. ബിസിനസ് സംബന്ധമായി പട്ടണത്തിലായിരുന്നു.തന്റെ ഉത്തമ സുഹൃത്തായ അഡ്വക്കേറ്റ് തമ്പിയുടെ വീട്ടിലായിരുന്നു താമസം.
അർദ്ധരാത്രി വന്ന ടെലിഫോൺ സന്ദേശം ജനാർദ്ദനനെയും തമ്പിയെയും ഞെട്ടിപ്പിക്കുന്നതായിരുന്നു.
വിൻസന്റ് കൊല്ലപ്പെട്ടു.
ജനാർദ്ദനന്റെ ബംഗ്ലാവിൽ വെച്ചാണത് സംഭവിച്ചത്. വെടി വെച്ചത് മാലതിയായിരുന്നു. ജനാർദ്ദനന്റെ ഭാര്യ.
ജനാർദ്ദനനും തമ്പിയും ബംഗ്ലാവിലേക്ക് പാഞ്ഞെത്തി.
ജനാർദ്ദനൻ അന്നവിടെ ഇല്ലാത്തതറിഞ്ഞു കൊണ്ട് മദ്യപിച്ക്ഷ്ഹ് മദോന്മത്തനായി വന്ന് തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച വിൻസന്റിനെ താൻ പ്രാണരക്ഷാർത്ഥം വെടി വെച്ചു കൊന്നു പോയ കഥ പൊട്ടിക്കരഞ്ഞു കൊണ്ട് മാലതി പറഞ്ഞു.ദുഃഖവും ഭീതിയും കൊണ്ട് വിവശയായ മാലതിയെ ജനാർദ്ദനൻ ആശ്വസിപ്പിച്ചു.
യുക്തിപരമായ വാദത്തിന്റെ ഫലമായി കോടതി മാലതിയ്ക്ക് ജാമ്യം അനുവദിച്ചു.
സ്വയരക്ഷയ്ക്കു വേണ്ടി ചെയ്തു പോയ അപരാധത്തിനു കോടതിയിൽ നിന്ന് മാപ്പു ലഭിക്കുമെന്ന് ഏവർക്കും ഉറപ്പുണ്ടായിരുന്നു.
പക്ഷേ ജാമ്യം കിട്ടിയ നാൾ തന്നെ വക്കീൽ ഗുമസ്തൻ പരോപകാരി മാധവൻ പിള്ള തമ്പിയുടെ ആഫീസിൽ പ്രത്യക്ഷപ്പെട്ടു. കൊലപാതകം നടന്നതിന്റെ അന്ന് പകൽ മാലതി വിൻസന്റിനു കൊടുത്തയച്ചെന്ന് പറയപ്പെടുന്ന ഒരു കത്തിന്റെ പകർപ്പുമായാണ് അയാൾ രംഗപ്രവേശം ചെയ്തത്.
ആ കത്തിന്റെ അസ്സൽ രേണുക സൂക്ഷിച്ചിട്ടുണ്ടത്രേ. മാലതിയെ കഴുവിൽ ഏറ്റിയല്ലാതെ അടങ്ങുകയില്ലെന്ന് പ്രതികാര മൂർത്തിയായ അവൾ ശപഥം ചെയ്തിരിക്കുന്നു.
അഡ്വക്കേറ്റ് തമ്പി ആകെ കുഴഞ്ഞു.അങ്ങനെ ഒരു കത്ത് നിലവിലുള്ള പക്ഷം മാലതിയ്ക്ക് ലഭിച്ചേക്കാവുന്നത് തൂകുമരമോ , ജീവപര്യന്തമോ ആകാനാണു സാദ്ധ്യത.
എന്താണാ കത്തിൽ…….
മാലതി ശിക്ഷിക്കപ്പെട്ടോ….
വിൻസന്റിനെ കൊന്നതാര്…
കാമം , ക്രോധം , മോഹം തിരശ്ശീലയിൽ തെളിയുമ്പോൾ രഹസ്യങ്ങൾ ഒന്നൊന്നായി ചുരുൾ നിവരുന്നു…
മലാതിയുടെയും
ജനാർദ്ദനന്റെയും
രേണുകയുടെയും
വിൻസന്റിന്റെയും..
അഡ്വക്കേറ്റ് തമ്പിയുടെയും മാത്രം രഹസ്യങ്ങളല്ല.
എസ്റ്റേറ്റ് മാനേജർ ജേക്കബ്ബിന്റെയും
അസിസ്റ്റന്റ് രാജന്റെയും
വേലക്കാരൻ പാണ്ടിയെന്ന തമിഴന്റെയും
അരി വെയ്പുകാരൻ ജെയിംസിന്റെയും
വാച്ചർ പിള്ളയുടെയും
തമ്പിയുടെ ഭാര്യ ശാരദയുടെയും
കൂട്ടത്തിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ പോകുന്നവരുടെ കുടുംബത്തിൽ സംബന്ധം കൂടുന്ന പരോപകാരി ഗുമസ്തൻ മാധവൻ പിള്ളയുടെയും !!!
പ്രവേശനം പ്രായപൂർത്തിയായവർക്കു മാത്രം.