ആ വ്യാഘ്രത്തിന്റെ വായിൽ നിന്ന് ലക്ഷ്മിയെന്ന മാൻ പേടയെ രാഘവൻ രക്ഷിച്ചു.പക്ഷേ അവിചാരിതമായ ഒരു അത്യാഹിതം രാഘവനു നേരിടേണ്ടി വന്നു.
അത്യുഗ്രമായ ആ മഴയിൽ മലയടിവാരത്ത് ചേട്ടനെ തനിയെ വിട്ടിട്ട് അവൾ പോകേണ്ടി വന്നു.ചേട്ടനെ രക്ഷിക്കാനുള്ള വഴി തേടി.
അവൾ ചെന്നു പെട്ടത് എസ്റ്റേറ്റുടമയായ രവിയുടെ മുന്നിലാണ്. എന്നാൽ അവിടെ തനിക്കും തന്റെ ചേട്ടനും ലഭിച്ച സഹായങ്ങൾ അവളെ അന്ധാളിപ്പിച്ചു.ഇത്ര നല്ല മനുഷ്യരും ഈ ലോകത്തുണ്ടോ ?
അടുത്ത ദിവസം രാവിലെ കാര്യം വ്യക്തമായി.ലക്ഷ്മിയെപ്പോലെ രൂപസാദൃശ്യമുള്ള തന്റെ ഭാര്യയുടെ വേർപാടിൽ ദുഃഖിതനായ രവി കുറച്ചു കാലത്തേക്ക് അയാളുടെ ഭാര്യയായി അഭിനയിക്കാൻ ലക്ഷ്മിയോട് ആവശ്യപ്പെട്ടു.ലക്ഷ്മി അതിനു വഴങ്ങുമോ ? തന്റെ ജ്യേഷ്ഠന്റെ ജീവരക്ഷക്കും തന്റെ അഭിമാനം കാക്കാനും ചെയ്തേ തീരൂ.എങ്കിലും മറ്റൊരാളുടെ ഭാര്യയായി അഭിനയിക്കുകയോ ? ഇത്രയും സഹായങ്ങൾ തനിക്കും തന്റെ ചേട്ടനും ചെയ്തു തരുന്ന ആ മനുഷ്യന്റെ പെറ്റമ്മയുടെ ജീവനും ആ മനുഷ്യന്റെ അന്തസ്സും അഭിമാനവും തന്റെ ഒരു സമതത്തിൽ തൂങ്ങി നിൽക്കുകയാണ്. എങ്കിലും തന്റെ ചേട്ടനും ഇതേ ബംഗ്ലാവിൽ എത്തുമ്പോൾ ? ഇങ്ങനെ നൂറു നൂറു ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും നടുവിൽ അവൾ നട്ടം തിരിഞ്ഞു.ഒടുവിൽ വഴങ്ങിയോ ? എങ്ങനെ ? അതിന്റെ ഫലം എന്തായിരുന്നു ?
കടപ്പാട് : പാട്ടുപുസ്തകം