സത്യന്, ഷീല, കൊട്ടാരക്കര ശ്രീധരന് നായര്‍, പങ്കജവല്ലി, അടൂര്‍ പങ്കജം, അടൂര്‍ ഭാസി, മണവാളന് ജോസഫ്, എസ്. പി. പിള്ള, ഗോവിന്ദന്കു ട്ടി, ആലുംമൂടന്‍, നെല്ലിക്കോട് ഭാസ്കരന്, കടുവാക്കുളം ആന്റണി, സണ്ണി, ജിജോ, ഹരി എന്നീ നടീനടന്മാരാണ് മൈനത്തരുവിയിലെ മുഖ്യ അഭിനേതാക്കള്‍.
ഏവര്‍ക്കും സുപരിചിതമായ ഒന്നാണ് മൈനത്തരുവിയുടെ ചലച്ചിത്ര കഥ.
കഥാസാരം
പട്ടണത്തിലെ പ്രസിദ്ധ വേശ്യയാണ് മറിയക്കുട്ടി. സൌന്ദര്യവും തന്റേടവും ഒന്നുപോലെയുള്ള ഒരു മദ്ധ്യവയസ്ക്ക. പണത്തിനും ആഡംബര വസ്തുക്കള്ക്കുംഒ വേണ്ടി തനിക്കിഷ്ടമുള്ളവരുടെ കാമാസക്തിക്കു കീഴടങ്ങി ജീവിച്ചുപോന്ന മറിയക്കുട്ടിയുടെ ദല്ലാള്‍ അന്തപ്പന് പണക്കാരനും തോട്ടമുടമയും മറ്റുമായ മത്തായിസാറിനെ അവള്‍ക്കു പരിചയപ്പെടുത്തി.
മറിയക്കുട്ടിയുടെ സൌന്ദര്യത്തിലും മാദകത്വത്തിലും മതിമയങ്ങിയ മാത്തുക്കുട്ടി അവളുടെ സ്ഥിരം വേഴ്ചക്കാരനായി. ധാരാളം പണവും അവള് അയാളോടു വാങ്ങിക്കൊണ്ടിരുന്നു.
നല്ലവനായിരുന്ന പള്ളിവികാരി ഫാദര്‍ ഫ്രെഡറിക്ക് മറിയക്കുട്ടിയെ ഉപദേശിച്ചു നന്നാക്കുവാന്‍ ശ്രമിച്ചു. ഇത് ജനങ്ങളില്‍ ഒരു വിഭാഗത്തിനിടയില്‍ വൈദികനെക്കുറിച്ച് ചില തെറ്റിദ്ധാരണകള്‍ ഉണ്ടാകുവാന്‍ കാരണമായി.
മറിയക്കുട്ടി മാത്തുക്കുട്ടിയില്‍ നിന്നും ഗര്ഭം് ധരിച്ചു. അവളൊരാണ്കുിട്ടിയെ പ്രസവിച്ചു. അതോടെ അയാള്‍ അവളില്നിംന്നും അകന്നുതുടങ്ങി.
തന്റെ കൈക്കുഞ്ഞുമായി മറിയക്കുട്ടി മാത്തുക്കുട്ടിയെ പണത്തിനുവേണ്ടി അലട്ടിക്കൊണ്ടിരുന്നു. തന്റെ കുട്ടിക്കുകൂടി മാത്തുക്കുട്ടിയുടെ സ്വത്തിന്റെ ഓഹരിപോലും അവള് ആവശ്യപ്പെട്ടു.
അപമാനഭീതിപൂണ്ട മാത്തുക്കുട്ടി അവളെ കൊന്നുകളയുവാന്‍ തീരുമാനിച്ചു. പണത്തിന്റെയും പ്രതാപത്തിന്റെയും ഉച്ച കോടിയിലെത്തിയ അയാള്‍ക്ക് അതിനുള്ള സില്ബാന്ധികളെ കിട്ടുവാന്‍ പ്രയാസമുണ്ടായില്ല.
ഏകയായി തന്റെ വീട്ടില്‍ വരുവാന്‍ അയാള്‍ മറിയക്കുട്ടിയെ ശട്ടംകെട്ടി. ഒത്തുതീര്പ്പി നെന്ന വ്യാജേന ഫാദര്‍ ഫ്രെഡറിക്കിന്റെ സഹായവും അയാള്‍ തേടി. തന്റെ വീട്ടില്‍ ഇരുവരും വന്നെത്തി. പുറത്തോട്ടോടിപ്പോയ മറിയക്കുട്ടിയെ മാത്തുക്കുട്ടിയുടെ അനുയായികള്‍ കൊണ്ടുപോയി മാരകമായി കുത്തി മുറിവേല്പ്പി ച്ചു കൊന്നു വഴിയില്‍ തള്ളി.
മാത്തുകുട്ടിയുടെ വസതിയില്‍ നിന്നും മടങ്ങിയ പുരോഹിതന് വഴിയില്‍ മരണപ്പെട്ടു കിടക്കുന്ന മറിയക്കുട്ടിയെ കാണുവാനിടയായി. പരിഭ്രാന്തനായ വൈദികന് അവിടെനിന്നും പള്ളിയിലേക്കു പോയി.
ജഡം ദൃഷ്ടിയില്പ്പെുട്ട പൊതുജനങ്ങള്‍ കേസന്വേഷണം ഊര്ജ്ജി്തപ്പെടുത്തണമെന്നാവശ്യപ്പെട്ടു. നാട്ടിലെ പത്രങ്ങളും ഇതേ ആവശ്യം ശക്തിയായി ഉന്നയിച്ചു.
കേസന്വേഷണാര്ത്ഥം ഒരു ഡി. വൈ. എസ്. പി. പ്രത്യേക ഉദ്യോഗസ്ഥനായി നിയമിക്കപ്പെട്ടു. ഊര്ജ്ജി്തമായ അന്വേഷണം ആരംഭിച്ച പോലീസിന് കിട്ടിയ തെളിവുകളെല്ലാം ഫാദര്‍ ഫ്രെഡറിക്കിനെതിരായിരുന്നു. നിരപരാധിയായ വൈദികന് കൊലക്കുറ്റത്തിന് അറസ്റ്റു ചെയ്യപ്പെട്ടു. അദ്ദേഹം മറിയക്കുട്ടിയെ സ്നേഹിച്ചിരുന്നുവെന്നും ഒരു രാത്രി ഏകാന്തമായ വനപ്രദേശത്തു വച്ച് അവളെ കറാരിക്ക് കുത്തി കൊലപ്പെടുത്തിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ പേരിലുള്ള ചാര്ജ്ത .
കേസ് കോടതിയില്‍ വിചാരണക്ക് വന്നു. നാട്ടുകാര്‍ എല്ലാം ആകാംക്ഷാഭരിതരായി. കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരനെന്നു കണ്ട് കോടതി പ്രതിയെ കയറിട്ടു മരിക്കുംവരെ തൂക്കിലിടുവാന്‍ വിധിച്ചു.
കൈകളില്‍ വിലങ്ങുമായി ഇടമുറിയാത്ത ഗദ്ഗദങ്ങളുടെയും ദീര്‍ഘത നിശ്വാസങ്ങളുടെയും നടുവിലൂടെ ഫാദര്‍ ഫ്രെഡറിക്ക് ജയിലിലേക്ക് കൊണ്ടുപോകപ്പെട്ടു. അചഞ്ചലമായ ആത്മധൈര്യത്തോടും, അടിപതറാത്ത ദൈവവിശ്വാസത്തോടും കൂടി തന്നെ സമീപിച്ചുകൊണ്ടിരിക്കുന്ന മരണത്തെ അദ്ദേഹം നേരിട്ടു.
പ്രതി ഉന്നത നീതി പീഠങ്ങളെ വീണ്ടും സമീപിച്ചു. വിദഗ്ദ്ധമായി കേസ് വീണ്ടും വാദിക്കപ്പെട്ടു. പുരോഹിതനെക്കുറിച്ചു പല വാര്ത്തയകളും പ്രചരിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്ന ജനം വീണ്ടും ഉല്കരണ്ഠാകുലരായി. വിധി പ്രസ്താവിക്കപ്പെട്ടു. "പ്രതി നിരപരാധി. - നിരുപാധികം മോചിപ്പിക്കുന്നു."
മരണത്തിന്റെ ഭീകരമായ ഗുഹാമുഖത്തുനിന്നും പുരോഹിതന് പ്രവിശാലമായ പ്രപഞ്ചത്തിലേക്കു തുറന്നു വിടപ്പെട്ടു. ജനം പുഷ്പമാലക്കൂമ്പാരങ്ങളുമായി അദ്ദേഹത്തെ സ്വീകരിച്ചു.
എക്സെല്‍ പ്രൊഡക്ഷന്‍സ് വിതരണം ചെയ്ത മൈനത്തരുവി കൊലക്കേസ് 2 -6 -1967 മുതല്‍ കേരളത്തില്‍ പ്രദര്ശതനമാരംഭിച്ചു.
എഴുതിയതു് : ജേക്കബ് ജോൺ
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍