കഥാസാരം
തേന്മലക്കാരെന്നും വന്മലക്കാരെന്നും അറിയപ്പെടുന്ന രണ്ടു കാട്ടുവർഗ്ഗക്കാർ കാടും കാട്ടാറുകളും വന്യമൃഗങ്ങളും നിറഞ്ഞ മലകളിൽ പട്ടണപ്പരിഷ്കാരത്തിന്റെ അതിപ്രസരത്തിൽ നിന്നും ഒഴിഞ്ഞു കാലം കഴിച്ചു വന്നു.തേന്മലക്കൂട്ടത്തിലെ മൂത്തോരായ മാർത്താണ്ഡനരയനു മൈനയെന്നൊരു വളർത്തുമകളും വന്മലക്കൂട്ടത്തിന്റെ നായകനായ ആധിച്ചനരയനു വീരനെന്ന മകനും നീലിയെന്ന അനന്തിരവളും ഇണ്ട്. മൈനയും നീലിയും ആ വനഭൂമിയിലെ സുവർണ്ണ സുമങ്ങളായി വളർന്നു.മൈനയുടെ ഹൃദയം കവർന്ന വീരൻ അവളുടെ സുന്ദരരൂപം നിദ്രയില്‍പ്പോലും മങ്ങാതെ മനസ്സിൽ വരച്ചു കഴിഞ്ഞു വന്നു.അങ്ങനെ കഴിയുമ്പോൾ തേന്മലക്കാരും വന്മലക്കാരും തമ്മിൽ ഒരു വാക്കുതർക്കവും തുടർന്നൊരു സംഘട്ടനവും ഒരു തേന്മലക്കാരന്റെ മരണവും സംഭവിക്കുന്നത്. സകല സമ്പർക്കങ്ങളും അവസാനിപ്പിക്കുവാൻ തലവ്ന്മാർ ഉത്തരവു നൽകിയെങ്കിലും അനുരാഗബദ്ധരായിരുന്ന മൈനയും വീരനും തമ്മിൽ രഹസ്യമായി കണ്ടുമുട്ടിയിരുന്നു.ജിയോളജി ബിരുദം നേടിയ പ്രഭാകരനെന്ന യുവാൻ അഭ്രഖനി തേടി ആ വനഭൂമിയിൽ എത്തുന്നു.കൂട്ടുകാരനായ കാടൻ നാറാപിൾലയും പ്രഭാകരനും യാത്രാമദ്ധ്യേ തെന്മലകൂട്ടത്തിലെ പൂജാരിയെ മരണത്തിൽ നിന്നും രക്ഷിച്ചതു മൂലം ആ കൂട്ടത്തിൽ താമസിക്കുവാൻ ഇടം കിട്ടി.പ്രഭാകരനോട് സഹോദരനിർവിശേഷമായ സ്നേഹം തോന്നിയ മൈന അയാൾക്ക് എല്ലാ സഹായവും ചെയ്തു കൊടുത്തു. വന്മലയിൽ അഭ്രമുണ്ടെന്ന് മനസ്സിലാക്കി അവിടെയെത്തിയ പ്രഭാകരൻ അപകടത്തിപ്പെട്ടപ്പോൾ സഹായത്തിനെത്തിയ നീലിയിൽ അനുരക്തനായി.തേന്മലയിലാണ് പ്രഭാകരൻ കഴിയുന്നതെന്നറിഞ്ൻ ജ വന്മലക്കാർ അയാളെയും കൂട്ടുകാരനെയും തടവിലാക്കി. മൈനയുടെ അപേക്ഷപ്രകാരം വീരൻ അവരെ രക്ഷിക്കുന്നു.തങ്ങൾക്കു സംഭവിച്ച പരാജയം നീലി മൂലമാണെന്ന് കരുതി അവളെ അവർ തടവിലാക്കി.പ്രഭാകരനും മൈനയുമായുള്ള മമതയെ വീരൻ തെറ്റിദ്ധരിച്ച് ഇഷ്ടകാമുകിയോട് പിണങ്ങിപ്പിരിഞ്ഞു.മൈന ഏകയായി ശത്രുതാവളത്തിൽ കഴിയുന്ന കളിത്തോഴി നീലിയെ രക്ഷിക്കുന്നു.മൈനയുടേ കഴുത്തിൽ കിടന്ന പതക്കത്തിൽ നിന്നും അവൾ പ്രഭാകരന്റെ സഹോദരിയാണെന്ന് വെളിവായി. വിഭിന്ന മലക്കാരുടെ വർഗ്ഗസമരം അവസാനിച്ച് മംഗല്യത്തിനു നേർവഴിയൊരുക്കിക്കൊണ്ട് ചിത്രം അവസാനിക്കുന്നു.
എഴുതിയത് : ജിജാ സുബ്രമണ്യന്‍
അവലംബം: സിനിമാ ഡയറക്ട്ടറി
കടപ്പാട് : ബി വിജയകുമാര്‍