ജയശ്രീ ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 11-11-1967 -ൽ റിലീസായി.
കഥാസാരം
മുല്ലത്തറ ലക്ഷ്മിയമ്മയുടെ മൂത്ത മകന് ഒരു എന്‍.ജി.ഓ. ആണു്. ഒരു ഗുമസ്തനായ സുകുമാരനു് ജീവിതത്തിലെ ഏക ലക്ഷ്യം തന്റെ അനുജന് മാധവനെ തന്നെപ്പോലെ മേലധികാരികളുടെ അഹങ്കാരത്തിനും ദ്രോഹത്തിനും കീഴില്‍ വീര്പ്പുമുട്ടിക്കഴിയുവാന് ഇടം നല്‍കാതെ അയാളെ ഒരു എന്‍ജിനീയര്‍ ആക്കണമെന്നാണു്. സുകുമാരന്റെ ഏക സഹായി പോസ്റ്റുമാനായ കോയ മാത്രമാണു്. കുറുപ്പു് എന്ന പണക്കാരനു് വീടു പണയപ്പെടുത്തി അനുജനെ പഠിപ്പിച്ചു. കുറുപ്പിന്റെ മകള്‍ രാധയെ വിവാഹം ചെയ്യുവാന്‍ അയാള്‍ പ്രേരണ ചെലുത്തിയെങ്കിലും സുകു അതില്‍നിന്നും ഒഴിയാന്‍ ശ്രമിച്ചു.അമ്മയും ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ മാധവന്റെ വിദ്യാഭ്യാസത്തിനുശേഷം ആകാമെന്നു സമ്മതിച്ചു.
കോയയുടെ സഹായത്തോടെ ലഭിച്ച പണം അനുജനു് അയച്ചുകൊടുക്കാന്‍ പോയവഴി സുകുമാരന്‍ ഒരു കാറപകടത്തില്‍പ്പെട്ടു.ശസ്ത്രക്രിയയും മറ്റും കഴിഞ്ഞു് ശാരീരികമായി പല വൈകല്യങ്ങളോടെയാണു് സുകുമാരന്‍ ആശുപത്രി വിട്ടിറങ്ങിയതു്. സുന്ദരിയായ രാധയുടെ ജീവിതം പാഴാക്കേണ്ട എന്നുകരുതി വിവാഹവാഗ്ദാനത്തില്‍നിന്നും അയാള്‍ ഒഴിഞ്ഞുമാറി.കുറുപ്പിന്റെ പിടിവാശിക്കും അമ്മയുടെ നിര്‍ബ്ബന്ധത്തിനും വേണ്ടി മാധവനെക്കൊണ്ടു് രാധയെ വിവാഹം കഴിപ്പിക്കുവാന്‍ അയാള്‍ തീരുമാനിച്ചു. ജ്യേഷ്ഠന്റെ ഹിതത്തിനു് മാധവനും വഴങ്ങി.വിവാഹവും നടന്നു.
മാധവനു് താന്‍ ജോലിചെയ്യുന്ന ആഫീസില്ത്തന്നെ എൻജിനീയറായി ജോലി നേടിയെടുക്കുവാന്‍ സുകുമാരനു കഴിഞ്ഞു. മാധവന്റെ വിവാഹജീവിതം ഒരു പരാജയമായിരുന്നു.ഉയര്‍ന്ന സമൂഹത്തില്‍ കഴിഞ്ഞുവന്ന മാധവന്റെ ക്ലബ്ബ് പരിപാടികളുമായി പൊരുത്തപ്പെടുവാന്‍ രാധയ്ക്കു കഴിഞ്ഞില്ല. അതൃപ്തനായ മാധവന് കുറുപ്പിന്റെ വെപ്പാട്ടിയുടെ സഹോദരിയും പരിഷ്കൃത യുവതിയുമായ ഗീതയില്‍ ആകൃഷ്ടനായി.ഭാര്യയെ അവന് അവഗണിച്ചു. സുകുമാരനു് ഇതെല്ലാം കണ്ടു് സഹിക്കുവാനേ കഴിഞ്ഞുള്ളൂ.
സ്റ്റേറ്റ് അടിസ്ഥാനത്തില്‍ നടത്തപ്പെട്ട പണിമുടക്കില്‍ ഭാഗഭാക്കായ സുകുമാരനെ സസ്പെന്റ് ചെയ്തുകൊണ്ടുള്ള ഉത്തരവു് എൻജിനീയറായ മാധവന് പുറപ്പെടുവിച്ചു.പക്ഷെ ജനകീയ മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ അയാളെ തിരിച്ചെടുക്കുകയും എൻജിനീയറുടേയും ഹെഡ് ക്ലാർക്കിന്റേയും പേരില്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
തിരസ്കരിക്കപ്പെട്ട രാധ വിവാഹക്കാര്യം പറയാന്‍ വന്ന ഗീതയുടെ മുമ്പില്‍ ബോധരഹിതയായി വീണു.മനസ്സുമാറിയ ഗീത മാധവനെ വിളിച്ചുകൊണ്ടുവന്നു. പക്ഷെ മാധവന് ഗര്‍ഭിണിയായ രാധയുടെ മാതൃത്വത്തിനു് താന്‍ ഉത്തരവാദിയല്ലെന്നു് പ്രഖ്യാപിച്ചു.ആരോപണം സുകുമാരന്റെ നേര്‍ക്കായിരുന്നു.
ക്ഷമയുടെ അവതാരമായിരുന്ന സുകുമാരന്‍ ഒരു കൊടുങ്കാറ്റായി മാറി.മാധവനെ അയാള്‍ പ്രഹരമേല്‍പ്പിച്ചു. ഡോക്ടര്‍ ദാസ് നല്കിയ വിശദീകരണം മാധവന്റെ തെറ്റിദ്ധാരണകള്‍ നീക്കി.അനുജന് ആ സ്നേഹനിധിയായ ജ്യേഷ്ഠന്റെ പാദങ്ങളില്‍ വീണു ക്ഷമായാചനം ചെയ്തു.മാധവന് രാധയെ സ്വീകരിച്ചു. അനുജന്റെ പേരിലുള്ള അന്വേഷണം നിര്‍ത്തിവെപ്പിക്കുവാന്‍ സുകുമാരന്‍ ജോലി രാജിവെച്ചു. അയാള്‍ രംഗത്തുനിന്നും നടന്നകലുന്നതോടെ കഥയവസാനിച്ചു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറിി
കടപ്പാടു് : ബി. വിജയകുമാര്‍ ി