ഒരു ദിവസം ആ വാർത്ത പത്രത്തിൽ വായിക്കാനിടയായി. കള്ളപ്പണം കൈവശം വെച്ചിട്ടുള്ള വ്യക്തികളെ കന്റു പിടിച്ച് കർശനമായി ശിക്ഷിക്കുന്നതിനുള്ള അധികാരം കേന്ദ്രസർക്കാർ സി ബി ഐ യെ ഏല്‍പ്പിച്ചിരിക്കുന്നു.
ഭാസ്കര പിള്ള വിറങ്ങലിച്ചു പോയി.സി ബി ഐ ഉദ്യോഗസ്ഥന്മാർ ഏതു നേരത്ത് ഏതു വേഷത്തിൽ എങ്ങനെ വരുമെന്ന് ഒരു രൂപവുമില്ല.ചിലപ്പോൾ നിങ്ങളുടെ വിശ്വസ്ത ഭൃത്യന്മാരായിരിക്കാം. ബന്ധുക്കളോ സുഹൃത്തുക്കളോ പോലും അവരിൽ പെട്ടവരായിരിക്കാം.ആരെയും വിശ്വസിക്കാൻ പാടില്ല. പിള്ള പരിഭ്രാന്തനായി. തന്റെ കള്ളപ്പണമെല്ലാം എവിടെ കൊണ്ടു പോയി ഒളിപ്പിക്കും ? തങ്കവും ആഭരണവുമെല്ലാം ആരെ ഏല്‍പ്പിക്കും.തന്നെ അറസ്റ്റു ചെയ്താൽ ?സ്വത്തുക്കൾ കണ്ടു കെട്ടിയാൽ ?
രക്ഷപ്പെടുവാനുള്ള മാർഗ്ഗം ആരായുകയാണ്.പദ്ധതികൾ രൂപം പൂണ്ടു. പരിപാടികൾ നടപ്പിലാക്കി.
എങ്ങനെയും നിയോഗിതനായ സി ബി ഐ ഉദ്യോഗസ്ഥനെ കണ്ടു പിടിക്കുക.പിന്നെ താൻ വിജയിച്ചു.
നാടെല്ലാം വല വിരിച്ചു.റെയിൽ വേ സ്റ്റേഷൻ, ഏറോ ഡ്രോം,ഹോട്ടലുകൾ..
പലരും തന്റെ കെണിയിൽ വീണു. പക്ഷേ അതെല്ലാം തന്റെ മുഖത്ത് കരി തേച്ച സംഭവങ്ങളായിരുന്നു.
അവസാനം തന്റെ ഭാഗ്യം തെളിഞ്ഞു.സാക്ഷാൽ ഉദ്യോഗസ്ഥനെ പിടി കിട്ടി.തന്റെ രമ്യഹർമ്മ്യത്തിലേക്ക് ആനയിച്ചു. ചീഫ് ഗസ്റ്റായി ഉപചരിച്ചു.
സ്നേഹം, ധനം, മദ്യം, മദിരാക്ഷി ഭക്തി , പ്രേമം എല്ലാം ഒന്നൊന്നായി കാഴ്ച വെച്ചു നോക്കി. പക്ഷേ നിരാശയായിരുന്നു ഫലം.
അവസാനം തന്റെ മകൾ അദ്ദേഹത്തെ കറക്കി എടുത്തു.താൻ പ്രതീക്ഷിച്ചതും ശ്രമിച്ചതും അതു തന്നെ.
താമസിച്ചില്ല.വിവാഹാലോചനക്ക് ചെറുക്കന്റെ വീടന്വേഷിച്ചു പോയി കണ്ടു പിടിച്ചു.
ഇത്രയും കാലം അവഗണിക്കപ്പെട്ടിരുന്ന സ്വന്തം സഹോദരിയുടെ മകനാണു ആഫീസറെന്ന് അപ്പോഴാണു അറിയുക.ആ ദുർഘടവും തരണം ചെയ്തു.
അതാ മറ്റൊരു വെള്ളിടി.ഗോപി ആഫീസറല്ല.ഒരു ജോലിയും ഇല്ലാതെ അലഞ്ഞു തിരിയുകയാണ്.പിള്ളയുടെ തലച്ചോറ് മിന്നൽ വേഗത്തിൽ പ്രവർത്തിച്ചു.പണം , പ്രതാപം, അധികാരം , പിള്ള വിജയിച്ചോ ? ശേഷമുള്ള അപ്രതീക്ഷിതവും അവിചാരിതവുമായ സംഭവവികാസങ്ങൾ നിങ്ങളെ ചിരിപ്പിക്കും.
ഭാസ്കരപിള്ള വലിച്ചെറിഞ്ഞ ആ ചോദ്യ ചിഹ്നം വിശ്വരൂപമെടുത്ത് നിങ്ങളെ ചിന്തിപ്പിക്കും ?
കടപ്പാട് : പാട്ടുപുസ്തകം