അതിനു കാരണക്കാരന്‍ ബിച്ചു തന്നെയായിരിക്കും.
ബ്രഹ്മാനന്ദന് ആദ്യ കാലത്ത് ബിച്ചുവിന്റെ കൂടെയായിരുന്നു താമസം
എന്ന് വായിച്ചിട്ടുണ്ട്.
ബിച്ചു ചില സിനിമകളില്‍ അഭിനയിക്കാന്‍ ബ്രഹ്മാനന്ദന് റോളുകള്‍ വാങ്ങിച്ചു
കൊടുത്തു എന്നും.(ഒരു സന്യാസിയുടേതുൾപ്പെടെ)
ആ പ്രദേശത്തെ ഒരു പള്ളിവികാരിയായ ഫാദർ സൈമൺ ഒരു കോളേജ് പ്രൊഫസറായിരുന്നു. ഇപ്പോൾ തന്റെ ജീവിതം സമൂഹസേവനത്തിനു വിനിയോഗിക്കാൻ തീരുമാനിച്ച് കഴിയുകയാണ്.അങ്ങനെ അദ്ദേഹം പണക്കാരിൽ നിന്നും കുറേ സംഭാവനകൾ സ്വീകരിച്ച് ഒരു ആശുപത്രി പണിയിക്കുന്ന തിരക്കിലാണ്. എങ്കിലും പൗരോഹിത്യം അദ്ദേഹത്തിനൊരു തൊഴിലല്ല.
ഒരു ദിവസം ഭിക്ഷ യാചിച്ച് ഫെർണാണ്ടസ്സിന്റെ വീട്ടിൽ വന്ന ഭാർഗ്ഗവി എന്ന സ്ത്രീയെയും കൂടെയുണ്ടായിരുന്ന ഓമനയെന്ന പെൺകുട്ടിയെയും കണ്ട് മോളി മോഹാലസ്യപ്പെട്ടു വീണു.കാരണമെന്തെന്ന് അവൾക്ക് മാത്രമേ അറിയാവൂ. അവളെ പരിശോധിച്ച ഡോക്ടർ രോഗം മാനസികം മാത്രമാണെന്ന് പറഞ്ഞു.
പേർഷ്യയിൽ ജോലി ചെയ്തിരുന്ന ഫാദർ സൈമണിന്റെ ഇളയ സഹോദരൻ സേവ്യറും ഭാര്യ ഡോളിയും ഫാദറെ കാണാനെത്തി.അപ്രതീക്ഷിതമായ അവരുടെ വരവിൽ ഫാദർ സൈമൺ ആഹ്ലാദിച്ചു.
ഭാർഗ്ഗവിയുടെ ഭർത്താവായി കഴിഞ്ഞു വരുന്ന വേലുപ്പിള്ളയെന്ന ഒരു റൗഡി ഫെർണാണ്ടസ് ഇല്ലാത്ത സമയം മോളിയെ വന്നു കാണുകയും മോളിയുടെ കഴിഞ്ഞ കാല രഹസ്യങ്ങൾ സർവതും ഫെർണാണ്ടസിനോട് പറഞ്ഞ് ജീവിതം അലങ്കോലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 500 രൂപയും ഒരു സ്വർണ്ണമാലയും തട്ടിയെടുത്തു.ഈ മാനസികത്തകർച്ച മോളി വികാരിയച്ചനോട് തുറന്നു പറഞ്ഞു. താൻ കോളേജ് വിദ്യാർത്ഥിനിയായിരിക്കുമ്പോൾ ഒരു പുരുഷനെ സ്നേഹിക്കുകയും ഗർഭം ധരിക്കുകയും ചെയ്തു.കാമുകനാൽ വഞ്ചിക്കപ്പെട്ട താൻ പ്രസവിച്ച് കുഞ്ഞിനെ ഭാർഗ്ഗവിയെ ഏല്‍പ്പിച്ച് മിലിട്ടറിയിൽ നേഴ്സായി ചേർന്നു.ഇപ്പോൾ ഭാർഗ്ഗവിയമ്മയോട് ഒത്തു കഴിയുന്ന പുരുഷൻ തന്നെ ഭീഷണിപ്പെടുത്തുന്നതായും തുടർന്ന് 5000 രൂപ ആവശ്യപ്പെടുന്നതായും അത് തൽക്കാലം കൊടുക്കാൻ കഴിയാത്തതിനാൽ ഇതിനൊരു പോംവഴി വികാരിയച്ചൻ തന്നെ ഉണ്ടാക്കിത്തരണമെന്നും അഭ്യർത്ഥിച്ചു.മോളി വിവാഹത്തിനു മുൻപു തന്നെ ഒരു അമ്മയായിരുന്നു എന്ന അത്ഭുതത്തെക്കുറിച്ച് ചിന്തിച്ച് വിഷമിക്കുകയായിരുന്നു ഫാദർ സൈമൺ.എങ്കിലും മോളിയോട് ഫാദർക്ക് ദയയും സ്നേഹവും തോന്നി.പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് സമാശ്വസിപ്പിച്ചു.ഇതേ സമയം ചീട്ടുകളിയും മദ്യപാനവുമായി കഴിയുന്ന വേലുപ്പിള്ള മോളി വരാൻ പറഞ്ഞതനുസരിച്ച് പള്ളിയിലെത്തി.വികാരിയച്ചൻ വേലുപ്പിള്ളയെക്കണ്ട് കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങിയപ്പോൾ അവിടെയെത്തിയ അനുജൻ സേവ്വ്യറോട് ഭാര്യയെ വിളിച്ച് അകത്തിരിക്കുന്ന മോളിയെ പരിചയപ്പെടുത്താൻ പറഞ്ഞു വിട്ടു.തുടർന്ന് വേലുപ്പിള്ളയുമായുള്ള സംഭാഷണത്തിൽ വേലുപ്പിള്ളയ്ക്ക് 5000 രൂപ കൊടുത്തില്ലെങ്കിൽ മോളിയുടെ മകളായ ഓമനയെ നേരിട്ട് ഫെർണ്ണാണ്ടസ്സിനെ ഏല്പിച്ച് രഹസ്യം തുറന്നു പറയുമെന്നും അറിയിച്ചു. സേവ്യർ മോളിയിരിക്കുന്ന മുറിയിൽ ചെന്നു.മോളി സേവ്യറെ കണ്ട് ഞെട്ടി. തെറ്റിദ്ധരിച്ച അവൾ പ്രേതം പ്രേതം എന്ന് അലറി വിളിച്ചു കൊണ്ട് ഇറങ്ങിയോടി അൾത്താരയ്ക്കു മുന്നിൽ ബോധം കെട്ടു വീണു. (ശേഷം സ്ക്രീനിൽ)
കടപ്പാട്: പാട്ടുപുസ്തകം