എന്റെ വളരെ അടുത്ത സുഹൃത്താണ് അദ്ദേഹം.ഇരിഞ്ഞാലക്കുടയിലാണ് ഇപ്പോള്‍ താമസം.ജന്മനാട് ചെറായി.അവിടെ 38 കൊല്ലം താമസിച്ചു.പിന്നീട് 25 കൊല്ലക്കാലം ആലുവയില്‍.സ്കൂള്‍ ടീച്ചര്‍ ആയി ആദ്യം ജോലിനോക്കി.തുടര്‍ന്ന് വാട്ടര്‍ അഥോറിട്ടിയില്‍ നല്ലൊരു പോസ്റ്റില്‍ ഇരുന്നാണ് അദ്ദേഹം വിരമിച്ചത്.ഭാര്യ ഹിന്ദി അദ്ധ്യാപിക.
മുള്‍ക്കിരീടം,മുത്ത് എന്നീ രണ്ടു ചിത്രങ്ങള്‍ കൂടാതെ പുറത്തിറങ്ങാത്ത ഒരു സിനിമയ്ക്കു കൂടി പ്രതാപ്സിംഗ് ഈണം പകർന്നിട്ടുണ്ട്.ചിത്രത്തിന്റെ പേര് "യക്ഷിക്കാവ്".നാല് പാട്ടുകളുടെ ട്രാക്ക് എടുത്തിരുന്നു.പക്ഷെ ഗ്രാമഫോൺ റെക്കോര്‍ഡ് പുറത്തിറങ്ങിയില്ല.ഈ അടുത്ത കാലത്ത് പ്രതാപ്സിംഗ് ഈണം നല്കിയ ജി.വേണുഗോപാലും,മഞ്ജരിയും,ഗായത്രിയും ആലപിച്ച ഒരു ഭക്തിഗാന ആല്‍ബം പുറത്തിറങ്ങിയിരന്നു.വേണ്ടെത്ര പരസ്യം ഇല്ലാത്തതിനാല്‍ ഗാനാസ്വദകരുടെ കയ്യില്‍ എത്തിയില്ല എന്ന് പറയാം.അധികം വൈകാതെ പുറത്തിറക്കാനായി കുറെയേറെ ലളിതഗാനങ്ങള്‍ കൂടി അദ്ദേഹം റിക്കോഡ് ചെയ്തു വെച്ചിട്ടുണ്ട്.എല്ലാം കേള്‍ക്കാന്‍ ഇമ്പമുള്ള ഗാനങ്ങളാണ്."
രണ്ടു ചിത്രങ്ങളിലൂടെതന്നെ അദ്ദേഹം മലയാളത്തിലെ ഉന്നതരായ
സംഗീതസംവിധായകരുടെ നിരയിലെത്തി ചേര്‍ന്നു.
വിമൂക ശോക സ്മൃതികളുണർത്തിയ മുത്ത് ആയിരുന്നു
രണ്ടാമത്തെ ചിത്രം.
കുളി കഴിഞ്ഞു കോടി മാറ്റിയ എന്ന ഈ ചിത്രത്തിലെ ഗാനത്തിന് തന്നെ
ഒരു ബാബുരാജ് ഗാനത്തിന്റെ ഭാവപൂര്‍ണതയും ഗസല്‍ ഭംഗിയുമുണ്ട്.
ഈ ഗാനം ട്യൂൺ ഇട്ടതിനു ശേഷം ഭാസ്കരന്മാഷ് എഴുതിയതാണെന്ന്
അറിയുമ്പോള്‍ ആരെയാണ് കൂടുതല്‍ അഭിനന്ദിക്കേണ്ടത്?
തമ്പി എന്ന ചന്ദ്രശേഖരന് തമ്പി മുള്‍കിരീടം എന്ന
ചിത്രത്തിന്റെ സംവിധായകനായ എൻ.എൻ.പിഷാരടിയുടെ സുഹൃത്തും
രക്തബന്ധംതുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവുമായ
കരുണാകരന് പിള്ളയുടെ മകനുമാണ്.
അമ്മു,യാഗശാല തുടങ്ങിയ ചിത്രങ്ങളിലും പാടിയിട്ടുണ്ട് തമ്പി.
പത്രോസിന്റെ മകന് ജോണി കള്ളത്തടിവെട്ടും കച്ചവടവുമായി കഴിയുന്ന ഒരു സംഘവുമായി ഉറ്റ ബന്ധത്തിലായി. ദൈവഭക്തയായ അവന്റെ അമ്മ അവനെ ഉപദേശിച്ചു, ശാസിച്ചു. ജോണി അവന്റെ കൂട്ടു് വിടുവാന്‍ തയ്യാറായില്ല.
പാപ്പച്ചന്റെ സഹോദരി ആനിക്കുട്ടി സുന്ദരിയും നിഷ്ക്കളങ്കയുമായിരുന്നെങ്കിലും ഊമയായിരുന്നു. ജോണിക്കു് അവളെ കാര്യമാണു്. അവൾക്കു് അവനേയും. ജോണിയുടെ അമ്മ മരിച്ചു. അന്നുമുതല്‍ അവന് നല്ലവനായി മാറി.
പത്രോസിനു് പണ്ടു് ഒരു മുതലാളിയുണ്ടായിരുന്നു. അയാളുടെ മകന് കോഴിക്കോട്ടു് വലിയ ബിസ്സിനസ്സെല്ലാം നടത്തിവന്നിരുന്നു. കൊച്ചുമുതലാളി ഒരു ദിവസം പത്രോസിന്റെ സ്ഥലത്തു് ചില ദിവസങ്ങള്‍ കഴിഞ്ഞുകൂടാനായി വന്നു. പത്രോസ് കൊച്ചുമുതലാളിയെ യഥോചിതം സ്വീകരിച്ചു. പത്രോസിന്റെ അഭ്യർത്ഥനയനുസരിച്ചു് ജോണിക്കു് കൊച്ചുമുതലാളി ഒരു ജോലി കൊടുത്തു. അവനെ കോഴിക്കോട്ടിനയച്ചു. ആനിക്കുട്ടിയോടു യാത്ര പറഞ്ഞു് ജോണി ജോലിസ്ഥലത്തേക്കു പോയി.
പത്രോസു താമസിക്കുന്ന മലഞ്ചെരുവില്‍ കൊടുംകാട്ടില്‍ ഒരു കാവുമുണ്ടു്. കൊച്ചുമുതലാളി ദിവസവും തന്റെ തോക്കുമായി കാട്ടില്‍ നായാട്ടിനു പോകുമായിരുന്നു. ഒരു ദിവസം കാവില്‍ വെച്ചു് അതിസുന്ദരിയായ ഒരു പെണ്‍കുട്ടിയെ അയാള്‍ കണ്ടു. അന്വേഷണത്തില്‍ തടിക്കച്ചവടക്കാരനായ നമ്പ്യാരുടെ മകള്‍ നന്ദിനിക്കുട്ടിയാണു് ആ സുന്ദരി എന്നു് മനസ്സിലായി. അയാൾക്കു് നന്ദിനിക്കുട്ടിയില്‍ തീവ്രമായ അഭിനിവേശം ഉണ്ടായി.
ഒരു രാത്രി കൊച്ചുമുതലാളി ആവശ്യത്തിലധികം മദ്യം കഴിച്ചു. എവിടെ നോക്കിയാലും പുഞ്ചിരിച്ചുകൊണ്ടു നന്ദിനിക്കുട്ടി നില്ക്കുന്നതായി അയാള്‍ക്കു തോന്നി. അയാള്‍ മുറിയില്‍നിന്നും പുറത്തിറങ്ങി നടന്നു. പാപ്പച്ചന്റെ വീടിനു പുറകിലെത്തി. തുറന്നിട്ട ജനാലകളില്‍ക്കൂടി നിലാവെളിച്ചത്തില്‍ ഒരു കന്യക കിടക്കുന്നതയാൾ കണ്ടു. മദ്യത്തിന്റെ ലഹരിയില്‍ ചെന്നായായി മാറിക്കഴിഞ്ഞ കൊച്ചുമുതലാളി കതകു തള്ളിത്തുറന്നു മുറിയില്‍ കയറി. ആ പെണ്‍കുട്ടിയെ കടന്നു പിടിച്ചു. നന്ദിനിക്കുട്ടിയെന്നു കരുതി അയാള്‍ ചിലതെല്ലാം പ്രവര്‍ത്തിച്ചു. പക്ഷേ ഊമയായ ആനിക്കുട്ടിക്കു് ബഹളമുണ്ടാക്കുവാനോ ഒന്നും കഴിഞ്ഞില്ല.
ബോധം തെളിഞ്ഞ അയാള്‍ ആളറിഞ്ഞപ്പോള്‍ നടന്ന സംഭവം പുറത്തറിയരുതെന്നു് അവളെ താക്കീതു ചെയ്തു. വിവരമെന്തെങ്കിലും ആരെങ്കിലും അറിഞ്ഞാല്‍ ജോണിക്കായിരിക്കും ആപത്തു് എന്നവളെ അറിയിച്ചു. ജോണിക്കുവേണ്ടി ഏതു മുള്‍ക്കിരീടവും ചൂടാന്‍ ആ സാധു തയ്യാറായി.
കൊച്ചുമുതലാളി കോഴിക്കോടിനു മടങ്ങിപ്പോയി. കള്ളപ്പൊന്നിന്റെ കച്ചവടത്തിലാണു് താന്‍ കുടുങ്ങിയിരിക്കുന്നതെന്നറിഞ്ഞ ജോണി വ്യാകുലപ്പെട്ടു. തന്റെ ആനിക്കുട്ടിക്കുവേണ്ടി അവന് എല്ലാം സഹിച്ചു. പണം ഉണ്ടാക്കി വിദഗ്ദ്ധവൈദ്യോപദേശം തേടി അവളെ സംസാരിപ്പിക്കുമാറാക്കണം എന്നുള്ളതായിരുന്നു ജോണിയുടെ ഏക ആശ.
ഗര്‍ഭിണിയായ ആനിയെ മാനധനനായ പാപ്പച്ചന് വീട്ടില്‍ നിന്നും പുറത്താക്കി. ആരും ശരണമില്ലാതായ അവള് ആത്മഹത്യക്കൊരുങ്ങി. പള്ളിയില്‍ പ്രാർത്ഥന എത്തിച്ചുകൊണ്ടിരുന്ന പുരോഹിതന് അതുകണ്ടു. അദ്ദേഹം അവളെ അതില്‍ നിന്നും പിന്തിരിപ്പിച്ചു. അവളെ തിരിച്ചു വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകണമെന്നുള്ള അച്ചന്റെ നിര്‍ദ്ദേശം പോലും പാപ്പച്ചന് തിരസ്ക്കരിച്ചു. പട്ടക്കാരനേയും പെങ്ങളേയും കാള്‍ വലുതായിരുന്നു അയാളുടെ ആത്മാഭിമാനം.
ആനിക്കുട്ടിയെ വിവാഹം ചെയ്യണമെന്ന ആഗ്രഹത്തോടുകൂടി ജോണി താലിയുമായി തിരിച്ചെത്തി. വിവാഹാനന്തരം കോഴിക്കോട്ടിനു പോകണം എന്നതായിരുന്നു അയാളുടെ ആഗ്രഹം. നാട്ടില്‍ വന്നു വിവരങ്ങള്‍ അറിഞ്ഞ ജോണി ഇടിവെട്ടേറ്റതുപോലെയായി. അവന്റെ എല്ലാ സ്വപ്നങ്ങളും തകര്‍ന്നു.
വ്രണിതയായ ആനിക്കുട്ടി തേങ്ങിക്കരഞ്ഞുകൊണ്ടു് പള്ളിയില്‍ത്തന്നെ കഴിഞ്ഞുകൂടി. പിഴച്ചപെണ്ണിനു് അഭയം നല്‍കിയതില്‍ ഇടവകക്കാര് പ്രക്ഷോഭണം കൂട്ടി. ആനി ഇതിനിടയില്‍ പ്രസവിച്ചു. കുട്ടിയേയും ഏന്തി അവള് കൊച്ചുമുതലാളിയെ സമീപിച്ചു. പക്ഷേ ആ ദുഷ്ടന് തോക്കു ചൂണ്ടുകയാണുണ്ടായതു്. അവള് ജോണിയെത്തന്നെ ശരണം പ്രാപിച്ചു.
ആനിയുടെ ഗർഭത്തിനുത്തരവാദി കൊച്ചുമുതലാളിയാണെന്നറിഞ്ഞ ജോണി അയാളുമായി ഏറ്റുമുട്ടി. കൊച്ചുമുതലാളിയുടെ കള്ളപ്പൊന്നുവ്യാപാരത്തെക്കുറിച്ചു് ജോണി പോലീസില്‍ അറിവുകൊടുത്തു.
നിരാശനും അഭിമാനക്ഷതമേറ്റവനുമായ ജോണി അവസാനം സ്വന്തം ജീവന് തന്നെ വെടിയുവാനുറച്ചു. ആ അത്യാഹിതത്തിലുണ്ടായ ഷോക്കുമൂലം ആനിക്കു് നഷ്ട്ടപ്പെട്ട സംസാരിക്കാനുള്ള കഴിവു് വീണ്ടുകിട്ടി.
സുശീലാ ഫിലിംസിനുവേണ്ടി എൻ.എൻ. പിഷാരടിയാണു് ചിത്രം നിര്‍മ്മിച്ചതും സംവിധാനം ചെയ്തതും. പിഷാരടിയുടെതന്നെ കഥയ്ക്കു് കാലടി ഗോപി സംഭാഷണമെഴുതി. പി.ഭാസ്ക്കരനെഴുതിയ നാലു ഗാനങ്ങൾക്കു് പ്രതാപ്സിംഗ് സംഗീതം നല്കി. തമ്പി, എസ്.ജാനകി എന്നിവരാണു് പിന്നണിയില്‍ പാടിയതു്.
വിജയ, വീനസ് എന്നീ സ്റ്റുഡിയോകളില്‍ വെച്ചു് ചിത്രം രാജാറാം സെല്ലുലോയിഡിലാക്കി. എസ്. കൊന്നനാട്ടു് കലാസംവിധാനവും, രാധാകൃഷ്ണന് ചിത്രസംയോജനവും, പത്മനാഭന് വേഷവിധാനവും, കാസിം വസ്ത്രാലങ്കാരവും, ഡേവിഡ് നിശ്ചലഛായാഗ്രഹണവും നിര്‍വ്വഹിച്ചു. പെരുവാരം ചന്ദ്രശേഖരന്, ബേബി എന്നിവർ സംവിധാനസഹായികളായി പ്രവര്‍ത്തിച്ചു.
സത്യന്, പി.ജെ.ആന്റണി, നെല്ലിക്കോടു ഭാസ്ക്കരന്‍, ശങ്കരാടി, എൻ.ഗോവിന്ദന്‍കുട്ടി, അടൂര്‍ഭാസി, എസ്.പി.പിള്ള, എം.ജി.മേനോന്, മോഹനകൃഷ്ണന്, രാജന്, അരവിന്ദന്, രാമചന്ദ്രന്, ശാരദ, ഇന്ദിരാ തമ്പി, ടി.ആർ. ഓമന, ശാന്താദേവി, ജെസി, തുളസി എന്നിവരഭിനയിച്ച മുള്‍ക്കിരീടം 1967 ഡിസംബര്‍ 22 നു പ്രദര്‍ശനം ആരംഭിച്ചു. വിമലാ ഫിലിംസാണു് ചിത്രം കേരളത്തില്‍ വിതരണം ചെയ്തതു്.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|