പതിവിലേറെ ആകസ്മികതകൾ ഉൾപെടുത്തുന്ന ചിത്രങ്ങളാണ് എന്നും ജോർജ്ജ് കിത്തുവിന്റെത് . ഈ ചിത്രവും വ്യത്യസ്തമല്ല . ജീവിതത്തിൽ എല്ലാവർക്കും കുറെയേറെ ദുരന്തങ്ങൾ ഉണ്ടാവും , എങ്കിലും ഒന്നിന് പുറകെ ഒന്നായാൽ അത് ആരെയും തകർത്തുകളയും
മനസ്സമ്മതം കഴിഞ്ഞതിനു ശേഷം ടോണി (ബിജു മേനോൻ) കല്യാണം കഴിക്കേണ്ടിയിരുന്ന സിസിലിയും, ഡെയ്സിയും ദുർമരണങ്ങൾക്ക് വിധേയരായി . അതിൽ മനം മടുത്ത് ടോണി അമേരിക്കയിലേക്ക് യാത്രയായി. തിരിച്ച് വന്നതിനുശേഷം അമ്മയും അമ്മാവനും വീണ്ടും കല്യാണത്തിനു നിർബന്ധിക്കുന്ന അവസരത്തിൽ യാദൃശ്ചികമായി ബീനയേയും (മഞ്ജു വാര്യർ) കുടുംബത്തെയും പരിചയപ്പെടുന്നു.
മന്ത്രിക്കസേര മോഹിച്ചിരിക്കുന്ന അപ്പച്ചന്റെ (നരേന്ദ്രപ്രസാദ് ) ഇംഗിതത്തിനും ചതിക്കും വഴങ്ങി ബീനയും ഹിന്ദുവായ കാമുകൻ രമേശും വിട പറയേണ്ടി വരുമെന്ന സാഹചര്യത്തിൽ ബീന ,ചേട്ടനേയും (ടോണി) അപ്പച്ചനേയും നേരിടുന്നു. വാശിയേറിയ ലോനച്ചൻ മുതലാളി രമേശിനെ വകവരുത്തും എന്ന് പറയുന്നു. ഇതിൽ ഭയന്ന് ബീന ടോണിയെ കല്യാണം കഴിക്കാമെന്ന് പറയുന്നു. മറ്റു വഴികളില്ലാതെ ബീന ടോണിയുടെ സഹായത്തോടെ മുന്നോട്ടു നീങ്ങുന്നു. മകളുടെ ഭാവി പേടിച്ച് രമേശുമായുള്ള ബന്ധത്തിന് സമ്മതിക്കുന്ന അപ്പച്ചനേയും എല്ലാവരെയും തളർത്തിക്കൊണ്ട് ഇന്നലെകളില്ലാതെ ജീവിക്കാൻ രമേശ് തന്നെ പറയുന്നു. ടോണിയും ബീനയും അങ്ങനെ ഒന്നാവുന്നു.
നമുക്കുണ്ടായിട്ടുള്ള ഏറ്റവും നല്ല സംഗീത സംവിധായകരിൽ ഒരാളാവേണ്ടിയിരുന്നതാണ് റെക്സ് ഐസ്സക്ക് എന്ന് ഈ ഒറ്റ ചിത്രം കൊണ്ട് അദ്ദേഹം തെളിയിക്കുന്നു. അഭിനേതാക്കളിൽ പ്രതാപചന്ദ്രനും ബിജു മേനോനും മുന്നിട്ടു നിൽക്കുന്നു .