ഈ സിനിമയുമായി ബന്ധപ്പെട്ട ദുഃഖ കരമായ ഒരു സംഭവം:
സത്യനെ നായകനാക്കിയാണ് ഉദയയുടെ ഈ സിനിമ പ്ലാന്‍ ചെയ്തത്.
കുഞ്ചാക്കൊയോടും സംവിധായകനായ എം..കൃഷ്ണന്‍നായരോടും
നസീറിനെ നായകനാക്കിയാല്‍ മതി..എനിക്കൊരു ചെറിയ വേഷം മതി എന്ന് പറഞ്ഞു സത്യന് പിന്മാറി.
അങ്ങനെ നസീര്‍ നായകന് ആവുകയും സത്യന് ചെറിയവേഷം ചെയ്യുകയും
ചെയ്തു.
അഗ്നിമൃഗത്തിലെ കുറച്ചു ഭാഗങ്ങള്‍ ഷൂട്ട് ചെയ്തതിനു
ശേഷം സത്യന് മദ്രാസിലേക്ക് പോകുന്നു.
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ സത്യന് അന്തരിച്ച ടെലഗ്രാം വന്നു!
ഒരു അഗ്നിമൃഗം നടത്തുന്ന കൊലപാതകങ്ങളും അതന്വേഷിക്കാന്‍
എത്തുന്ന പോലീസ് ഉദ്യോഗസ്ഥന്മാരും സത്യം തെളിയലും...
സത്യന് അഭിനയിച്ച ഭാഗങ്ങള്‍ ഡ്യൂപ്പിനെ വെച്ച് പൂര്‍ത്തിയാക്കി.
ഷീലയുറെ ഭര്‍ത്താവ് ആയ രവിചന്ദ്രനും പ്രധാന റോളിൽ
അഭിനയിച്ചു.
സത്യന് കുഞ്ചാക്കൊവിനു വായിക്കാന്‍ കൊടുത്ത ഇംഗ്ലീഷ് നോവലിന്റെ
കഥയായിരുന്നുവത്രേ ഈ ചിത്രത്തിന്. ദ് ഹൌണ്ട് ഓഫ് ബാസക്കർവില്ലസ്സ്-ആർതർ കോനന്‍ ടോയ്ലെ (ഇത് ഇംഗ്ലീഷിലും സിനിമ ആയിട്ടുണ്ടെന്ന് ഞാനിപ്പോള്‍ കണ്ടെത്തി.താങ്ക്സ് ഐഎംഡിബി)
അപ്പോള്‍ നമ്മള് മോശമല്ല.
1971 നവംബറിൽ ആണ് അഗ്നിമൃഗം റിലീസ് ആയതു.