സാവിത്രിയമ്മയുടേ ഷഷ്ഠിപൂർത്തി ആഘോഷിക്കുന്നതിനു വേണ്ടി നാട്ടിലേക്ക് തിരിച്ച സുരേഷ് , ട്രെയിനിൽ വെച്ച് ഒരു കോളേജ് പ്രൊഫസറായ ശിവശങ്കരപിള്ളയെയും അയാളുടെ മകളായ ശകുന്തളയെയും പരിചയപ്പെടുന്നു.അങ്ങനെ ശകുന്തളയും സുരേഷും പ്രണയബദ്ധരായി.അവളെ വിവാഹം ചെയ്യുവാൻ തീരുമാനിച്ച സുരേഷ് തന്റെ മോതിരം അവളുടെ വിരലിൽ അണിയിച്ചു. ശിവശങ്കരപിള്ള ഇതൊന്നും അറിഞ്ഞിരുന്നും ഇല്ല.
ഷഷ്ഠിപൂർത്തി കഴിഞ്ഞ് ജഗദീശിന്റെയും സുരേഷിന്റെയും കല്യാണം നടത്തുവാൻ സാവിത്രിയമ്മ തീരുമാനിക്കുന്നു. മക്കൾ അതു സമ്മതിക്കുകയും ചെയ്തു.
അമ്മായിയുടെ വീട്ടിൽ തിരിച്ചെത്തിയ സുരേഷ് , താൻ ശകുന്തളയെ വിവാഹം ചെയ്യുവാൻ തീരുമാനിച്ച വിവരം സന്ദർഭവശാൽ വത്സലയെ അറിയിക്കുന്നു.പ്രേമഭംഗം സംഭവിച്ച അവൾ ദുഃഖിതയായി.
അകലെയൊരിടത്ത് പകർച്ചവ്യാധി ബാധിച്ച സ്ഥലത്ത് സുരേഷ് രോഗശുശ്രൂഷയ്ക്കു വേണ്ടി മറ്റു ചില ഡോക്ടർമാരോടൊന്നിച്ചു പോകുന്നു. ഈ സമയത്ത് നിർഭാഗ്യകരമായ ചില പ്രത്യേക സാഹചര്യത്തിൽ ജഗദീശ് , ശകുന്തളയെ വിവാഹം ചെയ്യുന്നു.
ശകുന്തളയെ വിവാഹം ചെയ്യാനുള്ള ഒരുക്കത്തോടേ വീട്ടിലെത്തിയ സുരേഷ് കാണുന്നത് തന്റെ ചേട്ടത്തിയമ്മയായി മാറിക്കഴിഞ്ഞിരുന്ന ശകുന്തളയെയാണ്.ഉണ്ടായ ദുഃഖകരമായ സംഭവം ഇരുവരും പറഞ്ഞു.ഇനി ഏതായാലും പഴയതൊക്കെ മറന്ന് അനുജനും ചേട്ടത്തിയമ്മയുമായി കഴിയാൻ തന്നെ അവർ തീരുമാനിച്ചു.പക്ഷേ താൻ വിവാഹം ചെയ്യുന്നതിനു മുൻപ് ശകുന്തള, സുരേഷിന്റെ കാമുകിയായിരുന്നു എന്ന വിവരം ജഗദീശ് ഒരു സുഹൃത്തിൽ നിന്നറിയുന്നു.അതോടെ അന്തരീക്ഷമാകെ പൊട്ടിത്തെറിച്ചു.അവസാനം എല്ലാം കലങ്ങിത്തെളിയുന്നു.സം ശരിയാണോ?ഈ ചോദ്യത്തിനു സംഭ്രമജനകവും സംഭവബഹുലവുമായ ഉത്തരങ്ങളുടെ ചുരുൾ നിവർത്തിക്കൊണ്ട് കാവിലമ്മ വെള്ളിത്തിരയിലെത്തുന്നു.ഇന്നാട്ടിലെ ഭർത്തൃമതികളുടെ പ്രിയങ്കരിയാണ് കാവിലമ്മ.
എഴുതിയത് : ജിജാ സുബ്രമണ്യന്