കഥാസാരം
ഒരു കാലത്ത് പണക്കാരനും പ്രതാപശാലിയുമായിരുന്ന ആദി നാരായണൻ തമ്പി അന്യരെ സഹായിച്ചും പൊതുക്കാര്യങ്ങൾക്ക് കൈയ്യയച്ച് സഹായിച്ചും നിസ്വലനായിത്തീർന്നു.അദ്ദേഹത്തിന്റെ മകൾ ലീലയും പുത്തൻ മടിശ്ശീലക്കാരിയും തന്റേടിയുമായ ദേവകീമേനോന്റെ മൂത്ത പുത്രൻ സുരേഷും സ്നേഹത്തിലാണു.എന്നാൽ റമ്മി കളിയിലും കുതിരപ്പന്തയത്തിലും മുഴുകിയിരിക്കുന്ന പണക്കാരനായ പി എസ് നായരുടെ ഏകപുത്രിയായ രേഖയെക്കൊണ്ട് സുരേഷിനെ വിവാഹം കഴിപ്പിക്കാൻ ഇരിക്കുകയാണ് ദേവകീമേനോൻ.ഇങ്ങനെയിരിക്കെയാണ് അമ്മയുടെ താല്പര്യത്തെ വിഗണിച്ച് തമ്പിയുടെ അനുഗ്രഹത്തോടു കൂടി വിവാഹം കഴിഞ്ഞ് സുരേഷ് ഭാര്യയായ ലീലയെയും കൊണ്ട് വീട്ടിൽ കയറിച്ചെല്ലുന്നത്.അച്ഛൻ പറഞ്ഞതനുസരിച്ച് ആരുടെയും എതിർപ്പുകൾ വക വെക്കാതെ ലീല അവിടെത്തന്നെ താമസമാക്കുന്നു. സുരേഷിന്റെ അനിയത്തിയായ വിദ്യക്കു മാത്രം ലീലയോട് സ്നേഹമാണ്.ലീല ആ വീട്ടിൽ ഒരു വേലക്കാരിയെപ്പോലെ കഴിഞ്ഞു കൂടുന്നു.ഈ സമയം കലികയറിയ ദേവകീമേനോൻ ,മകളെ അഴിച്ചു വിട്ടു തമ്പി തന്റെ മകനെ വലയിട്ടു പിടിച്ചതാണെന്നും മറ്റും കുറ്റപ്പെടുത്തി.പക്ഷേ ഇതെല്ലാം ആദി നാരായണൻ തമ്പി നിർവികാരനായി അഭിമുഖീകരിക്കുന്നു.സുരേഷിനു വേണ്ടി നേരത്തേ ആലോചിച്ചിരുന്ന രേഖയും സുരേഷിന്റെ അനിയനായ ഗണെഷും തമ്മിലുള്ള വിവാഹം നടക്കുന്നു. ദേവകീമേനോന്റെ വമ്പിച്ച സ്വത്തിന്റെ ചുമതലകൾ ഗനേഷ് ഏറ്റെടുത്തു. പക്ഷേ മാനേജരായ ഗോവിന്ദക്കുറുപ്പുമൊത്ത് ഗണേഷും ഭാര്യയും പണം ധൂർത്തടിക്കുന്നു. ആ വീട്ടിലെ മനുഷ്യരുടെ ശല്യം സഹിക്കാതായപ്പോൾ സുരേഷ് ലീലയുമൊത്ത് മറ്റൊരു വീട്ടിൽ പോയി താമസിക്കുന്നു.തുടർന്ന് ലീല ഒരാൺകുഞ്ഞിനെ പ്രസവിക്കുന്നു.പക്ഷേ കുഞ്ഞ് പെട്ടെന്ന് മൃതിയടയുന്നു.ദേവകീമേനോൻ വിദ്യക്കു വേണ്ടി വിവാഹം ആലോചിച്ച് നിശ്ചയിച്ചു.ആയിരം പവന്റെ ആഭരണങ്ങൾ സ്ത്രീധനമായി കൊടുക്കാനും സമ്മതിച്ചു. പക്ഷേ അതു കഴിഞ്ഞാണവർ അറിയുന്നത് അവരുടെ സ്വത്തു മുഴുവൻ മകൻ ധൂർത്തടിച്ചെന്നും, ആയിരക്കണക്കിനു രൂപ കടമുണ്ടെന്നും.അവർ മകനോട് ഇക്കാര്യത്തെപ്പറ്റി അന്വേഷിച്ചു.ഗണേഷ് രൂപ ഉണ്ടാക്കിക്കൊടുക്കാമെന്നും സമ്മതിച്ചു.അച്ഛന്റെ പക്കൽ നിന്നു മൂന്നു ലക്ഷം രൂപ വാങ്ങിച്ചു തരണമെന്ന് അയാൾ ഭാര്യയായ രേഖയോടാവശ്യപ്പെട്ടു.രേഖ അച്ഛനോട് തുക ആവശ്യപ്പെട്ടു. പി എസ് നായർ 15 ദിവസങ്ങൾക്കുള്ളിൽ പനം നൽകാമെന്ന് സമ്മതിച്ചു.വിദ്യ സുരേഷിനെയും ലീലയെയും ആദി നാരായണൻ തമ്പിയെയും വിവാഹത്തിനു ക്ഷണിച്ചു.വിവാഹദിവസം കടക്കാരെല്ലാവരും കൂടി ചെന്ന് ദേവകീമേനോനോട് പണം ആവശ്യപ്പെട്ടു. പണം കൊടുക്കാമെന്ന് സമ്മതിച്ചിരുന്ന പി എസ് നായർ സ്വന്തം കടം പോലും വീട്ടാനാകാതെ ആത്മഹത്യ ചെയ്തിരുന്നു.ദേവകീമേനോന്റെ യാചന കൊണ്ട് കടക്കാർ വിവാഹം മുടക്കുകയില്ലെന്ന് സമ്മതിച്ചു തിരിച്ചു പോയി.എന്നാൽ പ്രയാസങ്ങൾ പിന്നെയും ദേവകീമേനോനെ അലട്ടി.അവരുടെ പണവും പ്രതാപവും നഷ്ടപ്പെട്ടു എന്നും മറ്റും മനസ്സിലായ വരന്റെ പിതാവ് വിവാഹത്തിനു വിസമ്മതിച്ചു.വിവാഹത്തിനു വന്നിരുന്ന ആദിനാരായണൻ തമ്പിയോട് തന്നെ രക്ഷിക്കണം എന്ന് ദേവകീമേനോൻ അപേക്ഷിച്ചു.ഭാഗ്യവശാൽ വരന്റെ അചനും മറ്റും ആദി നാരായണൻ തമ്പിയുടെ സഹായത്താലായിരുന്നു പണക്കാരായത്.ആ നന്ദി ഇന്നും മായാതെ നില നിന്നിരുന്നു.അതിനാൽ ആദിനാരായണൻ തമ്പിയുടെ അപേക്ഷ അയാൾ കൈക്കൊണ്ടു.വിവാഹം സമംഗളം നറ്റന്നു.പക്ഷേ താനെന്ന് ആരുടെയെങ്കിലും നേരേ കൈനീട്ടുന്നുവോ അന്ന് താൻ ജീവിച്ചിരിക്കില്ല എന്നു പറഞ്ഞിരുന്ന തമ്പി അന്ന് അദ്ദേഹത്തിന്റെ ജീവിതത്തിൽ ആദ്യമായി ഒരാളുടെ നേരെ കൈ നീട്ടിയ ദിവസം മരിച്ചു വീഴുന്നു.
എഴുതിയതു് : ജിജാ സുബ്രമണ്യന്
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്