ജനിക്കുമ്പോൾ ആരും തന്നെ കുറ്റവാളികളായി ജനിക്കുന്നില്ല.അപ്പോൾ.. കുറ്റവാളികളെ സൃഷ്ടിക്കുന്നത് സമൂഹമാണോ ? സാഹചര്യമാണോ ?
വെള്ളിത്തിരയിൽ വരുന്ന ഈ കഥാപാത്രങ്ങൾ നിങ്ങളോട് മറുപടി പറയുന്നു.
കൃഷ്ണക്കുറുപ്പ് ( ശങ്കരാടി ) : ധനികനായ ജന്മി ആണെങ്കിലും വേലക്കാരനുമായി ചീട്ടു കളിക്കുമ്പോൾ മുതലാളിയുടെ ഗുലാനെ വേലക്കാരൻ വെട്ടാൻ പാടില്ല. വെട്ടു വന്നാലും തഴയുകയേ പാടുള്ളൂ.ചീട്ട് ഇടുന്നത് നിന്നു കൊണ്ടു തന്നെ ആയിരിക്കണം.
റീന (വിധുബാല ) : എന്നെ പെണ്ണു കാണാൻ വരുന്നവരെല്ലാം എന്റെ അച്ഛന്റെ സ്വത്ത് മോഹിച്ചു വരുന്നവരാണ്. അതുകൊണ്ട് ചായയിൽ ഉപ്പിട്ടു കൊടുത്തു കളയാം. അല്ലെങ്കിൽ വേലക്കാരിയെ ഡ്രസ്സ് ചെയ്ത് കാട്ടിക്കൊടുക്കാം.
ചന്ദ്രൻ ( പ്രേം നസീർ ) : ഡി എസ് പി യുടെ മകനൊക്കെ ശരി തന്നെ. പക്ഷേ ജീവിതം ചേരിയിലാണ്. തൊഴിൽ പോക്കറ്റടിയും
അച്ചു (ഭാസി) : പോക്കറ്റടി നിർത്തിയാൽ പിന്നെ ഒരു തൊഴിലേ അറിയാവുള്ളൂ. പോക്കറ്റടി.ഞങ്ങൾ പോക്കറ്റടിക്കാരാണെങ്കിലും സത്യസന്ധരാ…
ദാമു (സോമൻ ) : എന്നെ വിഡ്ഢിയാക്കിയവളോട് ഞാൻ എന്തു വില കൊടുത്തും പകരം വീട്ടും.തൽക്കാലം കുറെ രൂപയുടെ ആവശ്യമുണ്ട്.ഇല്ലെങ്കിൽ അമ്മയുടെ താലി വിറ്റെങ്കിലും കാര്യം നേടണം
നീർക്കോലി (ആലും മൂടൻ ): ആരു ആരെ വിവാഹം കഴിക്കണം എന്നത് എനിക്ക് പ്രശ്നമല്ല.എന്റെ കമ്മീഷൻ കിട്ടണം . പിന്നെ പൈസ കിട്ടുന്ന കാര്യമാണെങ്കിൽ എന്തു ജോലിക്കും തയ്യാറാണ്.
പാഞ്ചാലിപ്പാറു(മീന) : ശാപ്പാട് വില 60 പൈസ . എസ്റാ 40 പൈസ.ഇതാണു ബിസിനസ്.ദിവസം രണ്ടു കെട്ട് ബീഡിയും ഒരു തീപ്പെട്ടിയും വേണം. കാരണം ഇത് എട്ടാമത്തെ വയസ്സിൽ തുടങ്ങിയതാണ് ഈ വലി.ഇത് നിർത്തണമെങ്കിൽ ചാവണം.
സൗദാമിനി (ശ്രീലത): ചേട്ടാ ഈ ഹണിമൂൺ എന്നു വെച്ചാൽ എന്തുവാ …. ഛേ… അതു വേണ്ടാതീനമല്ലേ ?
ചുണ്ടെലി .. സെന്റു കുപ്പി .. വെട്ടൂർ പുരുഷൻ
ജയിക്കുന്ന ചട്ടമ്പി ആരാ അവന്റെ സൈഡാ ഞാൻ.ആകപ്പാടെ സ്വല്പമേ ഉള്ളൂ. അതു സൂക്ഷിക്കണ്ടേ.
ഈ വ്യത്യസ്തരായ മനുഷ്യർ എല്ലാവരും ഒന്നിച്ച് പിക് പോക്കറ്റിൽ സമ്മേളിക്കുന്നു.
കടപ്പാട് : പാട്ടുപുസ്തകം