പിന്നെ എം.എസ് വിശ്വനാഥന്റെ സംഗീതട്രൂപ്പില്‍ ചേര്‍ന്നു
അങ്ങനെയാണ് എം.എസ് വി, ടി.കെ.രാമമൂർത്തിയോടൊപ്പം സംഗീതം
നിര്‍വഹിച്ച ലില്ലിയില്‍ പാടാനിടയായത്.
രേണുകയുടെ ആദ്യഗാനവും ഈ ചിത്രത്തിലാണെന്നു അറിഞ്ഞു.
ഏലേലം എഴാംകടലിന്നു എ.എൽ.രാഘവന്റെ ആദ്യ മലയാള ഗാനം.
ഇനി സിനിമയിലേക്ക്-
കടപ്പുറത്തെ മുക്കുവരുടെ കഥ ആദ്യമായി പറയുന്ന
മലയാളംസിനിമ എന്ന് ഈ സിനിമയുടെ ആള്ക്കാര് അവകാശപ്പെട്ടിരുന്നു.
ജിമ്മി കഥയെഴുതി പി.സ്റ്റാൻലി സംഭാഷണം രചിച്ച്
എഫ്.നാഗൂര് നിര്‍മിച്ചു സംവിധാനം ചെയ്തു ഈ ചിത്രം.
സത്യന്, നസീര്‍, ബി.എസ്.സരോജ, എസ്.പി.പിള്ള, ബഹദൂര്‍, ശാന്തി എന്നിവര്‍
അഭിനയിച്ചു.
കഥാസാരം
കടലമ്മയുടെ കനിവിന്റെ ഏറ്റക്കുറവനുസരിച്ച് ജീവിത സുഖദുഃഖങ്ങൾ അനുഭവിച്ചു വന്ന പത്രോസിന്റെയും തന്റേടക്കാരിയായ ഭാര്യ മറിയയുടെയും ഏകപുത്രിയായ ലില്ലി അല്ലലറിയാതെ വളർന്നു.കുഞ്ഞായിരുന്ന ലില്ലി വീട്ടുമുറ്റത്ത് നട്ട തൈമാവിനോടൊപ്പം അവളും വളർന്നു.ലില്ലിയുടെ ഹൃദയത്തിലും തൈമാവിനോടൊപ്പം സ്വപ്ന സുമങ്ങൾ വിരിഞ്ഞു.
വിധി മറിയയുടെ ജീവൻ അപഹരിച്ചു.വേദനയുടെ നീർക്കയത്തിൽ പെട്ട പത്രൊസിനു ആശ്വാസം നൽകാനെന്ന വണ്ണം മറിയ സമ്പാദിച്ചു വച്ചിരുന്ന പണം ലഭിച്ചു.ഒരു വള്ളം സ്വന്തമായി വാങ്ങിയ പത്രോസ് ലില്ലിയ്ക്കു വേണ്ടി പാടുപെട്ടു കാലം നീക്കി.
പട്ടണത്തിൽ പഠനത്തിനു പോയിരുന്ന പണക്കാരനായ അബ്രഹാം കടപ്പുറത്തുള്ളവർക്ക് കൗതുകം നൽകിക്കൊണ്ട് തിരിച്ചു വന്നു.അവൻ സുന്ദരിയായ ലില്ലിയെ കണ്ട മാത്രയിൽ തന്നെ അവളിൽ അനുരക്തനായി.ലില്ലിയുടെ ഹൃദയത്തിലും അബ്രഹാമിന്റെ രൂപം മായാത്ത വർണ്ണങ്ങളിൽ പതിഞ്ഞു.
മാതാപിതാക്കളുടെ അനുമതി നേടിക്കൊണ്ട് തിരിച്ചു വരാമെന്ന് ലില്ലിയോട് വാക്കു പറഞ്ഞിട്ട് ആ പ്രേമഗായകൻ അവളെ സ്വപ്നങ്ങളുടെ ലോകത്തിൽ വിട്ടിട്ടു പിരിഞ്ഞു.ലില്ലി കാമുകനെ കാത്തിരുന്നു കാലം നീക്കി.പത്രോസിന്റെ ക്ഷമ നശിച്ചെങ്കിലും ലില്ലിയ്ക്ക് അബ്രാഹാമിൽ വിശ്വാസമുണ്ടായിരുന്നു.
അബ്രഹാമിന്റെ നിരന്തരമായ അലട്ടൽ കൊണ്ട് ഒടുവിൽ അവന്റെ പാതാപിതാക്കൾ പാവപ്പെട്ട മുക്കുവപ്പെണ്ണിനെ മരുമകളായി അംഗീകരിക്കുവാൻ സമ്മതം മൂളി. സന്തോഷാതിരേകത്താൽ തന്റെ സ്നേഹിതന്മാരൊത്ത് അബ്രഹാം ഒരു ബോട്ടിൽ കടലിലെ അലകളിലൂടെ ഉല്ലസിച്ചു നീങ്ങി.തികച്ചും അപ്രതീക്ഷിതമായി ബോട്ടിനുള്ളിൽ തീയുയർന്നു.അതിനെ തുടർന്നുണ്ടായ സ്ഫോടനത്തോടെ ബോട്ട് ജലാശയത്തിലേയ്ക്ക് താണു.
മോഹനപ്രതീക്ഷകളുമായി നാളുകൾ എണ്ണിക്കഴിഞ്ഞിരുന്ന ലില്ലിയുടെ ജീവിതത്തിൽ കരിനിഴൽ വീശി.സ്വപ്നത്തിലൂടെ മാത്രമേ ലില്ലിയ്ക്ക് തന്റെ ഹൃദയേശ്വരനെ പിന്നെ കണ്ടു മുട്ടുവാൻ കഴിഞ്ഞുള്ളൂ.
ഈ ചിത്രത്തിലെ 8 ഗാനങ്ങൾ കെ. രാഘവൻ, ശാന്താ പി നായർ, കുമരേശ്, രേണു , മെഹബൂബ്,പി ലീല,സദാശിവൻ,ജി വെങ്കിടേശ് എന്നിവർ പിന്നണിയിൽ പാടി.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍