രൂപശില്പത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ സിനിമയില്‍ അനന്തരത്തിന് സദൃശ്യമായ ഒരു ചിത്രമില്ല തന്നെ. തികച്ചും നൂതനമായ ഒരു ആഖ്യാന ശൈലിയാണ് ഈ ചിത്രത്തിന് ഉള്ളത്. യാഥാര്‍ത്ഥ്യം ഭ്രമാത്മകത എന്നിവ ഇഴ ചെന്ന് വരികയാണ് ഈ ചിത്രത്തില്‍. ഒന്നാം ഭാഗം റിയലിസത്തില്‍ അധിഷ്ടിതമാണ് എന്ന് പറയാം. എന്നാല്‍ രണ്ടാം ഭാഗത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് ഭ്രമാത്മകത ആണ്. രണ്ടും ചേരുമ്പോഴാണ് കഥ പൂര്‍ണമാവുന്നത്. അഥവാ കഥ പൂര്ണമാവുന്നെയില്ലെന്നു പറയാം.കാരണം ചിത്രം അവസാനിക്കുമ്പോള്‍ അനന്തരമെന്ത് എന്ന ചോദ്യം ബാക്കി നില്ക്കുന്നു എന്നത് തന്നെ.
കടപ്പാട്: "മലയാള സിനിമയുടെ കഥ"- വിജയകൃഷ്ണന് [മാതൃഭൂമി ബുക്സ്]
ഏതോ ഒരു സ്ത്രീയുടെ ഉദരത്തിന്റ ഭാരത്തിൽ നിന്നും അപമാനത്തിന്റെ ഭാരത്തിൽ നിന്നുമാണ് അജയൻ (അശോകൻ )പിറന്ന് വീണത് ഏതോ ഒരു ഹോസ്പിറ്റലിൽ. പിന്നീട് ആ ഡോക്ടറുടെ ശിക്ഷണത്തിലാണ് അജയൻ വളരുന്നതേങ്കിലും ഡോക്ടറുടെ മൂന്നു വാർദ്ധഖ്യത്തിലെത്തിയ ഗുമസ്തർക്കൊപ്പമാണ് അജയന്റ ബാല്യം മാതൃത്വത്തിന്റെ മധുരമോ കൈപ്പോ എന്താണെന്ന് പോലും അവൻ അറിഞ്ഞില്ല. സമകാലീനരായ സുഹൃത്തുക്കളില്ലാതെ ഏകാന്തതയുടെ ദിനങ്ങളിലൂടെയാണ് അജയന്റെ ദിനങ്ങൾ കഴിഞ്ഞു പോകുന്നത്.
രാവിലെ കുറച്ചു വൈകി എഴുന്നെറ്റ് ക്ലാസിൽ വൈകി വരുന്ന അജയൻ അധ്യാപകനോടുള്ള സംസാര രീതിയും കൂടിയും കണക്കിലെടുത്തു മടിയൻ ആണെന്ന് വിചാരിച്ചാൽ തെറ്റി വൈകി വന്ന അജയനെ ക്ലാസിന്റെ ഒരു മൂലയിലേക്ക് അധ്യാപകൻ മാറ്റി നിർത്തുകയും ക്ലാസ്സ് തുടങ്ങുകയും ചെയുന്നു.
അധ്യാപകൻ കുട്ടികളോട് ചോദ്യം ചോദിക്കുന്നു മലയാള ഭാഷയിൽ അച്ചടിച്ച ആദ്യ പുസ്തകം ഏത് പൊടുന്നനെ അജയൻ അതിന് മറുപടി പറയുന്നു 'സംക്ഷേപ വേദർത്ഥം". അധ്യാപകന്റ അടുത്ത ചോദ്യം എവിടെയാണ് ആ പുസ്തകം അച്ചടിച്ചത് അജയന്റ വക വീണ്ടും "ഇറ്റലി". അടുത്ത ഉത്തരം അജയൻ പറയരുത് എന്ന് അജയനോട് അധ്യാപകൻ വിലക്കുന്നു അടുത്ത ചോദ്യം" മുങ്ങിപ്പോയ കപ്പൽ ഉദ്ധരിക്കുന്ന പ്രവൃത്തി പോലെയാണ് ചരിത്ര അഖ്യായിക നിർമാണം എന്താണ് author ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്" ക്ലാസിലെ ഓരോരുത്തരോടുമായി ആ ചോദ്യം ചോദിച്ചു ഉത്തരം കിട്ടിയില്ല വിദ്യാർത്ഥികളൊക്കെ ഉത്തരം പറയാതെ എഴുന്നേറ്റു നിന്നു അപ്പോഴാണ് അജയന്റ വക ഒരു ഡയലോഗ് ഉത്തരം പറഞ്ഞാൽ എനിക്ക് ഇരിക്കാമോ sir,
എന്നിട്ട് അജയൻ ഉത്തരം പറഞ്ഞു തുടങ്ങുന്നു പുത്തെടത്ത് രാമൻ മേനോൻ സമുദ്രമായി സങ്കല്പിച്ചിരിക്കുന്നത് നമ്മുടെ മറവിയെയാണ്.
കപ്പൽ ഏതെങ്കിലും പ്രധാനപെട്ട ചരിത്രസംഭവവുമായിരിക്കും ഒരു നല്ല ചരിത്രനോവൽ എഴുത്തുകാരൻ പണ്ടെങ്ങോ നടന്ന സംഭവങ്ങളെ ജനങ്ങളുടെ വിസ്മൃതിയാകുന്ന സാമുദ്രന്തർഭാഗത്തു നിന്ന് മനോദർമമാകുന്ന യന്ത്രം കൊണ്ട് ഉയർത്തി എടുത്തു രസകരമായ രീതിയിൽ അവതരിപ്പിക്കുന്നു". പടുത്തത്തിൽ മാത്രമല്ല സ്പോർട്സിലും അജയൻ കേമനാണ് ഒരു സകലകലവല്ലഭനെ പോലെ. തന്നെക്കൾ മുതിർന്ന ഒരു പെൺകുട്ടിയോട് അജയന് തോന്നുന്ന പ്രണയം അത് നടക്കാതെ പോകുകയും അതിന്റ പേരിൽ അജയന് കിട്ടുന്ന തിരിച്ചടിയും.
താൻ എല്ലാത്തിലും കേമൻ ആയതും അജയന് തിരിച്ചടിയാകുന്നുണ്ട്. അധികം സുഹൃത്താക്കളെയൊന്നും സമ്പാദിക്കാൻ അജയന് കഴിഞ്ഞില്ല ഡോക്ടറോടോപ്പം സായാഹ്നങ്ങളിലെ നടത്തവും ഇടക്ക് മെഡിക്കൽ കോളേജിൽ നിന്ന് ലീവിന് വരുന്ന ബാലു അങ്കിൾ (മമ്മൂട്ടി) മാണ് അജയന് ആകെ ഒരു ആശ്വാസം
ബാല്യത്തിന്റ ആ നൊമ്പരങ്ങളാണോ എന്നറിയില്ല പിന്നീട് അജയൻ അന്തർമുഖത്തത്തിലേക്ക് എടുത്തു എറിയപെടുന്നു ക്ലാസിൽ കയറാതെ പഠിക്കാതെ ഒന്നിലും കാലുറപ്പിച്ചു നിൽക്കാത്ത ഒരു പ്രകൃതം .
ബാലു അങ്കിൾ കല്യാണം കഴിക്കുന്ന ശോഭനയുടെ കഥാപാത്രം സുമ വീട്ടിലേക്ക് കടന്ന് വരുമ്പോൾ അജയന് ഉണ്ടാകുന്ന മാറ്റം ഏതോ ചിത്തഭ്രമത്തിന്റെയോ മറ്റൊ സ്വപനാടനത്തിൽ പെട്ട് പോകുന്ന അജയൻ സ്വപ്നനാടനത്തിൽ സുമ നളിനിയായി പ്രത്യക്ഷപെടുന്നു നളിനി അജയന്റെ കാമുകിയായി മാറുന്നു അവൾക്ക് ഒരു പിതാവ് പ്രത്യക്ഷപെടുന്നു പ്രണയത്തെ എതിർക്കുന്നു. ആ സ്വപ്നാടത്തിൽ നിന്നു അജയന് എഴുനേൽക്കാൻ കഴിയാതെ പോകുന്നു.
പൂർണമായൊന്നും പ്രേക്ഷന് വെളിപ്പെടുത്താതെ ചില ഹിന്റുകൾ തന്നുകൊണ്ടാണ് അടൂർ സിനിമ അവസാനിപ്പിക്കുന്നത്.