ഈ വീട്ടിലേക്കു വരുമ്പോൾ ഞാൻ ഒരു ഭ്രാന്തനായിപ്പോകുന്നു ഡോക്ടർ “ എന്നതാണു സത്യന്റെ ആദ്യ സംഭാഷണ ശകലം.ഈ ചിത്രത്തിൽ സത്യന്റെ പെങ്ങൾ ഒരു മാനസികരോഗിയാണ്. അവളെ ചികിത്സിപ്പിക്കാൻ ആവുന്നത്ര പാടുപെടുന്നു.ഇടയ്ക്കിടയ്ക്ക് കഥാനായകനു ഒരു ഫോൺകോൾ വരുന്നു.എന്തെന്നു പ്രേക്ഷകർ അറിയുന്നില്ല.അങ്ങനെ ഒരിക്കൽ ഫോണിൽ സംസാരിച്ചു കൊണ്ടു തന്നെ കഥാനായകനായ സത്യൻ ഈ ചിത്രത്തിൽ മരിക്കുകയാണ്.
എന്നു വെച്ചാൽ ആ കഥ അങ്ങനെ തിരിച്ചെടുത്തതായിരിക്കണം കാരണം സത്യൻ എന്ന മഹാനടൻ യഥാർത്ഥത്തിൽ ഈ ചിത്രം ഷൂട്ടിംഗ് തീരുന്നതിനു മുൻപേ നമ്മെ വിട്ടു പിരിഞ്ഞിരുന്നു.പിന്നെ ഈ ചിത്രത്തിലെ നായകസ്ഥാനം കെ പി ഉമ്മറിനാണ് .മാനസികരോഗവിദഗ്ധന്റെ ചികിത്സയിലൂടെ നായിക വിജയനിർമല സുഖം പ്രാപിച്ചു വരുന്നു.