കഥാസാരം
അയ്യരു മാക്കോത ഒരു പാവപ്പെട്ട കുടിയാനാണ്. അയാളുടെ മൂന്നാണ്മക്കളിൽ മൂത്തവൻ ചെത്തുകാരനായ കുഞ്ഞൻ, രണ്ടാമൻ പട്ടാളത്തിൽ നിന്നും തിരിച്ചു വന്ന ചേന്ദൻ, അതിലിലയവൻ കുട്ടൻ. മാക്കോതയ്ക്ക് ഒരു മകളുണ്ട് , പാറു. പയ്യനായ കുട്ടൻ ഒരു ദിവസം സ്ഥലത്തെ പ്രധാന ധനാഢ്യനും മാക്കോതയുടെ ജന്മിയുമായ ഇരവി നമ്പൂതിരിയെ തൊട്ടു പോയി.ക്ഷുഭിതനായ നമ്പൂതിരി ആ സാധു ബാലനെ ഇല്ലത്തേയ്ക്ക് വലിച്ചിഴച്ച് ക്രൂരമായി മർദ്ദിക്കുന്ന്യ്.പുറവേലിയ്ക്കിപ്പുറത്തു നിന്ന് ആ ദയനീയ രംഗം നിശബ്ദമായി നോക്കി നിൽക്കാനേ മാക്കോതയ്ക്കും പാറുവിനും സാധിച്ചുള്ളൂ. എന്നാൽ ഇല്ലത്തിനകത്തു തന്നെ കഴിഞ്ഞിരുന്ന ഉല്പതിഷ്ണുവായ ഉണ്ണി നമ്പൂതിരി ജനലിൽ കൂടി ആ പൈതലിന്റെ ശരീരം അടി കൊണ്ടു പിടയുന്നത് കണ്ടു. ഹൃദയാലുവായ ഉണ്ണി ഓടിയെത്തി അവനെ വാരിയെടുത്തു. ആഭിജാത്യത്തിന്റെ കോട്ടയ്ക്കുള്ളിൽ നിന്ന് ഇതുപോലൊരു പുരോഗമനാശയനായ ഉണ്ണി നമ്പൂതിരി ഉദയം ചെയ്ത കാഴ്ച കണ്ട് പാറു അത്ഭുതപരവശയായി. അവളുടെ വീക്ഷണ ഗതിയിൽ അനുരാഗത്തിന്റെ നേർത്ത നിഴൽ വീശിയിരുന്നു.ഉണ്ണിനമ്പൂതിരിയുടെ ഉള്ളിലും ആ ഹീനവർഗ്ഗ യുവതി ഒരു പുത്തൻ അനുഭൂതി സൃഷ്ടിച്ചു.അന്യോന്യം കാര്യം പറയാതെ നാളുകൾ കഴിച്ചു.ഈ കാലഘട്ടത്തിലാണ് വർണ്ണ വിവേചനത്തിനെതിരെ ശബ്ദമുയർത്തിക്കൊണ്ട് ശ്രീ നാരായണ ഗുരുദേവൻ ബ്രാഹ്മണരുടെ കുത്തകാവകാശമായ ദേവ പ്രതിഷ്ഠ വരെ നടത്തി ഹരിജനങ്ങളുടെ മുന്നേറ്റത്തിനായി നാട്ടിൽ പ്രത്യക്ഷപ്പെട്ടത്.ഗുരുദേവൻ സർവ്വ സമുദായ മൈത്രിയെന്ന ലക്ഷ്യത്തിൽ പ്രവർത്തിയും പ്രസംഗവും നടത്തി.ഗുരുദേവനിൽ നിന്നും കത്തിച്ചെടുത്ത പന്തവുമായി കുമാരനാശാൻ സാഹിത്യത്തിൽ ഒരു പുതിയ പന്ഥാവ് വെട്ടിത്തെളിച്ചു.മിശ്രഭോജനങ്ങളും മിശ്രവിവാഹങ്ങളും നടന്നു തുടങ്ങി.ഉണ്ണി നമ്പൂതിരി തൃപ്പാദങ്ങളും ആശാനുമായി നിത്യസമ്പർക്കം പുലർത്തി പുരോഗമന പ്രവർത്തനങ്ങളിൽ വ്യാപൃതനായി.അവർണ്ണരുമായ സഹവാസവും പ്രവർത്തനവും ഈഴപ്പെണ്ണുമായുള്ള രാഗവേഴ്ചയും ഇരവി നമ്പൂതിരി അറിഞ്ഞ ഉടൻ അന്തർജനത്തിന്റെ അഭ്യർത്ഥന വക വെയ്ക്കാതെ ഉണ്ണിയെ ഇല്ലത്തു നിന്നും ഇറക്കി വിട്ടു.ഇതിനിടയിൽ ചേന്ദനും പുള്ളുവക്കിടാത്തിയുമായി പ്രേമമാണെന്നറിഞ്ഞ മാക്കോത ആകെ തകർന്നു. ഇരവി നമ്പൂതിരി മാക്കോതയെയും കൂട്ടുകാരനെയും കാര്യസ്ഥന്റെ സഹായത്താൽ മർദ്ദിച്ചവശരാക്കി. ജനം ശബ്ദമുയർത്തി. സംഘട്ടനത്തിന്റെ വക്കിലെത്തിയപ്പോൾ ഗുരുസ്വാമി അവിടെത്തി അപകടം ഒഴിവാക്കി. ഉണ്ണി നമ്പൂതിരി പാറുവിന്റെ കഴുത്തിൽ മാലയിട്ടു. മംഗളമായി കഥയവസാനിച്ചു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്0
കടപ്പാട് : ബി വിജയകു0