ഉണ്ടെന്നൊരു കൂട്ടർ.ഇല്ലെന്നു മറ്റൊരു കൂട്ടർ.ഉണ്ടെന്നതിനു തെളിവില്ലെന്നതു പോലെ ഇല്ലെന്നതിനും തെളിവില്ലായ്കയാൽ എല്ലാം അന്ധവിശ്വാസങ്ങൾ തന്നെ.
ഏതായാലും പടിഞ്ഞാറേക്കര ഗ്രാമത്തിൽ ചാത്തൻ ശല്യം. ശല്യം തീർക്കാൻ പൂജ നടത്തുന്ന ശ്രീ കാളി ചാത്തൻ സേവാമഠക്കാരൻ അയ്യങ്കാളിയും ശിഷ്യൻ ആണ്ടിയും ശിങ്കിടികളും ഒരു ഭാഗത്ത്. ഇല്ലെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ പന്തയം വെയ്ക്കുന്ന ഭൗതികവാദികളുടെ ആചാര്യൻ പ്രൊഫസർ തേനൂർക്കരയും ശിഷ്യൻ ലോക്കൽ നേതാവ് പാണ്ടിത്തെരുവും ശിങ്കിടികളും മറുഭാഗം. കീരിയും പാമ്പും പോലുള്ള മത്സരം ഇക്കൂട്ടർ തമ്മിൽ.അവരുടെ മത്സരത്തിൽ നിന്നു ജനിക്കുന്ന ഉന്നതമായ ഫലിതം നിങ്ങളെ കുടുകുടെ ചിരിപ്പിക്കും.പിന്നെ ചിന്തിപ്പിക്കും.
ചാത്തൻ ശല്യമായി ബന്ധപ്പെട്ട് ഹെറോയിൻ എന്ന മയക്കുമരുന്നു നിർമ്മികുന്ന ഒരു സംഘമുണ്ടെന്നറിഞ്ഞു അവരെ പിടി കൂടാനെത്തുന്ന സി ഐ ഡി വേണുഗോപാൽ.അയാളുടെ ഹൃദയം കവർന്ന പെൺകുട്ടി രജനി. രജനിയുടെയും അച്ഛൻ സ്ഥലത്തെ പ്രധാന ദിവ്യൻ ഡോക്ടർ മേനോൻ.ഹോട്ടൽ മാനേജർ ശേഖറും അയാളുടെ നേതൃത്വത്തിലുള്ള എന്തിനും മടിക്കാത്ത മറ്റു കുറ്റവാളികളും.ചുറ്റുപാടുകളിൽ പെട്ട് കള്ളക്കൂട്ടത്തിൽ ചെന്നു വീണ പെൺകുട്ടി സിന്ധു.അവളുടെ കാമുകനും മയക്കുമരുന്നിന്റെ അടിമയുമായ ഗോപി.സംഭ്രമജനകമായ ഒരു കുറ്റാന്വേഷണ കഥയിലെ പ്രധാന കഥാപാത്രങ്ങൾ.ഒടുവിൽ നിങ്ങളെ ഞെട്ടിച്ചു കൊണ്ട് ആ കഥയുടെ ചുരുളുകൾ നിവരുന്നു.