കലക്ടർ വിജയലക്ഷ്മിയുടേ കാർ വെളിയിൽ നിന്നു. പി എ ആയ സുകുമാരൻ , അവരെ ഓഫീസിലേയ്ക്ക് ആനയിച്ചു.ഓരോരുത്തരെയായി പി എ കലക്ടർക്ക് പരിചയപ്പെടുത്തി. അവസാനം അവർ രാജേന്ദ്രന്റെ മേശക്കു സമീപം എത്തി.” ഇദ്ദേഹം മിസ്റ്റർ. രാജേന്ദ്രൻ , ഓഫീസിലെ രഹസ്യ ഫയലുകളെല്ലാം സൂക്ഷിക്കുന്നത് ഇദ്ദേഹമാണ് “ പി എ പറഞ്ഞു. വിജയലക്ഷ്മിയും രാജേന്ദ്രനും പരസ്പരം ഒന്നു നോക്കി.എവിടെയോ ഒരു വലിയ ഇടി മുഴങ്ങി.അവരുടെ ഹൃദയങ്ങളിലാണെന്ന് തോന്നുന്നു. “ രഹസ്യങ്ങളെല്ലാം കൂടുതൽ ഭദ്രമായിരിക്കട്ടെ “ ഇത് പറഞ്ഞ കലക്ടർ വിജയലക്ഷ്മിയ്ക്ക് വീണ്ടും രാജേന്ദ്രനെ നോക്കുവാനോ അവിടെ നിൽക്കുവാനോ ശക്തിയില്ലാതെയായി.അവർ അവിടെ നിന്നും തന്റെ മുറിയിലേക്ക് പോയി.വർഷങ്ങൾക്കു മുൻപ് കുഴി തോണ്ടി പുതച്ച സത്യാനുഭവങ്ങളുടെ അഴുകിപ്പോയ ഓർമ്മകൾ ചികഞ്ഞു നോക്കാൻ ശ്രമിക്കുകയയൈരുന്നു അവർ. താൻ മദ്രാസിലായിരുന്നപ്പോൾ ഐ എ എസ് പരീക്ഷയുടെ കോച്ചിംഗിനു വേണ്ടി , മദ്രാസിലേക്കു വന്ന രാജേന്ദ്രനെ തന്റെ അച്ഛൻ, വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുന്നു. രാജേന്ദ്രന്റെ സ്വഭാവം വിജയലക്ഷ്മിയെ വളരെ ആകർഷിക്കുന്നു.
ക്രമേണ അവൾ രാജേന്ദ്രനിൽ ലയിക്കുന്നു.അങ്ങനെ ഒരു അനുഗ്രഹിക്കപ്പെട്ട നിമിഷത്തിൽ അവരുടെ ആത്മാവുകൾ ഒന്നാകുന്നു
പരീക്ഷ കഴിഞ്ഞു തിരിച്ചു വന്നാലൂറ്റൻ വിവാഹം നടത്താം എന്ന മധുരവാഗ്ദാനം നൽകിയ ശേഷം രാജേന്ദ്രൻ ഡെൽഹിയ്ക്ക് തിരിക്കുന്നു.
താൻ ഓമനിച്ചു വളർത്തിയ തന്റെ പുന്നാരമോൾ ചെയ്ത കാര്യമറിഞ്ഞപ്പോൾ പ്രൊഫസ്സർ മാധവമേനോൻ പൊട്ടിത്തെറിക്കുന്നു.തന്റെ മൂത്ത സഹോദരിയുടെ ആഗ്രഹമനുസരിച്ച് രാജേന്ദ്രന്റെ മാതാപിതാക്കളെ വരുത്തി കല്യാണം ഉറപ്പിക്കാൻ തീരുമാനിക്കുന്നു.പക്ഷേ അവർ, വിജയലക്ഷ്മി പിഴച്ചു പോയതിനു തങ്ങളുടെ മകൻ കാരണമല്ലെന്നും കളക്ടറാകാൻ പോകുന്ന തന്റെ മകനെ ചാക്കിട്ടു പിടിക്കാൻ വേണ്ടി , മാധവമേനോൻ ചെയ്ത ചതിയാണെന്നും പറഞ്ഞ് അവരെ അപമാനിക്കുന്നു.
മാധവമേനോന്റെ മനസ്സിൽ പ്രതികാര ബുദ്ധി ഉൽഭവിക്കുന്നു.രാജേന്ദ്രനു മാത്രമല്ല , തന്റെ മകൾക്കും കളക്ടറാകാൻ കഴിയും എന്നയാൾ ഗർജ്ജിക്കുന്നു.
പരീക്ഷ കഴിഞ്ഞ രാജേന്ദ്റ്റൻ , വിജയലക്ഷ്മിയെ കാണാനായി ഓടിയെത്തുന്നു. പക്ഷേ അപ്പോൾ വിജയലക്ഷ്മി അവിടെയില്ലായിരുന്നു. വിജയലക്ഷ്മിയെപ്പറ്റി അന്വേഷിച്ച രാജേന്ദ്രനു കിട്ടിയ മറുപടി , മാധവമേനോന്റെ ആട്ടായിരുന്നു.വർഷങ്ങൾ പലതു കഴിഞ്ഞു. വിജയലക്ഷ്മി ഇന്നു കളക്ടർ ആയി.പക്ഷേ കളക്ടർ ആവാൻ പഠിച്ച രാജേന്ദ്രൻ ഹെഡ് ക്ലർക്ക് ആയി.താൻ സ്നേഹിച്ച യുവതിയുടെ മുന്നിൽ കൈയ്യും കെട്ടി നിൽക്കേണ്ടി വന്ന ഒരു സാധാരണ “ ക്ലർക്ക് “
വിജയലക്ഷ്മിയുടെയും രാജേന്ദ്രന്റെയും ചലനങ്ങൾ ശ്രദ്ധിച്ചു കൊണ്ടു വന്ന ക്ലർക്ക് ഉണ്ണിക്കൃഷ്ണനു എവിടെയോ ചില കുഴപ്പങ്ങൾ ഉണ്ടായിട്ടുള്ളതായി ഊഹിക്കാൻ കഴിഞ്ഞു.
കടപ്പാട്: പാട്ടുപുസ്തകം